Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightവഴികാട്ടിയുടെ...

വഴികാട്ടിയുടെ അന്ത്യയാത്ര

text_fields
bookmark_border
വഴികാട്ടിയുടെ അന്ത്യയാത്ര
cancel
camera_alt????????? ??????? ??????? ?????????? ???????????? ????? ???????? ??????????? ???????? ???????? ????????????

ഇത്രയും ദിവസം എന്നെ സ്വീകരിച്ച നേപ്പാളിനോട് യാത്ര പറയുകയാണ്. രാവിലെ ആറു മണിയോടെ ബാഗുകൾ ബൈക്കിൽ കെട്ടിവെച്ചു തുടങ്ങി. ഇന്ത്യ വിട്ട് ജീവിതത്തിൽ കാണുന്ന ആദ്യത്തെ രാജ്യമാണ് നേപ്പാൾ. അതെന്തായാലും മോശമായില്ല. കണ്ടത് മനോഹരം. കാണാത്തത് അതിനെക്കാൾ മനോഹരം. നേപ്പാളിൽ ഇനിയും കാണാൻ ഏറെയുണ്ട്.  അതൊക്കെ പിന്നെ എപ്പോഴെങ്കിലുമാകാമെന്നുറച്ച് റൂമിൽനിന്ന് ഒരു കോഫിയും ബ്രെഡ് ടോസ്റ്റും കഴിച്ച് ഏഴ് മണിയോടെ യാത്ര തുടങ്ങി.

കാഠ്മണ്ഡുവിൽനിന്നുള്ള യാത്രയിൽ തരക്കേടില്ലാത്ത റോഡുകളായിരുന്നു. രാവിലെ തന്നെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാഠ്മണ്ഡു നഗരത്തിൽ സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിലും ട്രാഫിക് നിയന്ത്രണം പോലീസ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. തിരക്കുകൾ ഏതാനും സമയത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ഒരു മലഞ്ചെരിവിൽനിന്ന് ചുരം കയറുകയായി. ഡ്രൈവിങ് ആസ്വാദ്യകരമായ വളവുകൾ. ആഹ്ലാദം ജനിപ്പിക്കുന്ന പുറംകാഴ്ചകൾ. കൃഷിയിടങ്ങളിൽ അധികവും ചോളപ്പാടങ്ങൾ. പരന്നുകിടക്കുന്ന ചോളപ്പാടങ്ങളിൽ രണ്ടോ മൂന്നോ പേർ മാത്രം എന്തൊക്കെയോ ജോലികൾ ചെയ്യുന്നതു കാണാം. കയറ്റം കയറി മുകളിൽ എത്തുമ്പോൾ മലകളുടെ അതിർവരമ്പിനുള്ളിൽ നീലാകാശത്തിന് കീഴിലായി കൊച്ചു വീടുകൾക്കിടയിലെ വിടവുകളിൽ നിറഞ്ഞുനിൽക്കുന്നതായി മാറും  ചോളപ്പാടങ്ങൾ.

കയറ്റം കയറി മുകളിൽ എത്തുമ്പോൾ മലകളുടെ അതിർവരമ്പിനുള്ളിൽ നീലാകാശത്തിന് കീഴിലായി കൊച്ചു വീടുകൾക്കിടയിലെ വിടവുകളിൽ നിറഞ്ഞുനിൽക്കുന്നതായി മാറും ചോളപ്പാടങ്ങൾ
 

ദീർഘയാത്രയ്ക്കിടെ ആദ്യ വിശ്രമം എടുക്കാൻ റോഡിൽനിന്നും മാറി ഒരു അരുവിയുടെ കരയിൽ നിർത്തി. എവിടെയും ചിതറിക്കിടക്കുന്ന വെള്ളാരങ്കല്ലുകൾ. ഒരു രസത്തിന് കുറേ വെള്ളാരങ്കല്ലുകൾ പെറുക്കിയെടുത്ത് ഒന്നിനു മുകളിൽ ഒന്നായി ഒരു ചെറിയ  ഗോപുരമുണ്ടാക്കി നോക്കി.

ഒരു രസത്തിന് കുറേ വെള്ളാരങ്കല്ലുകൾ പെറുക്കിയെടുത്ത് ഒന്നിനു മുകളിൽ ഒന്നായി ഒരു ചെറിയ ഗോപുരമുണ്ടാക്കി നോക്കി
 

പിന്നെയും കുറേ ദൂരമെത്തിയപ്പോൾ ചുരമിറങ്ങി നീളൻ റോഡുകളിലായി യാത്ര. വഴിയിൽ തീരെ പ്രതീക്ഷിക്കാത്തൊരിടത്ത് ഒരു ഹമ്പിൽ കയറി ബൈക്ക് നല്ലൊരു ചാട്ടം ചാടി. മൊബൈൽ ഹോൾഡറിൽ വെച്ചിരുന്ന ഫോൺ മലക്കം മറിഞ്ഞ് റോഡിൽ വീണു. പിന്നിലൂടെ പാഞ്ഞുവന്ന വാഹനം അതിനു മുകളിലൂടെ കയറിയിറങ്ങിയതോടെ എല്ലാം തീരുമാനമായി. ഞാൻ മുമ്പ് ഉപയോഗിച്ചിരുന്ന പഴയ ഫോൺ ആണ് ജി.പി.എസ് ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. അതിനാണ് ഇന്ന് എെൻറ കൺമുന്നിൽ വെച്ച് ദാരുണമായ അന്ത്യം സംഭവിച്ചത്. പഴയ ഫോൺ ആണെങ്കിലും ഒേട്ടറെ ഉപകാരമുണ്ടായിരുന്നു. അത്  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല.  തൊട്ട് മുമ്പ് മാപ്പ് നോക്കിയപ്പോൾ ഇതേ ഹൈവേയിൽ170 കിലോ മീറ്റർ പോകണമെന്നു കാണിച്ചതാണ്. അപ്പോൾ ഹോൾഡറിൽനിന്ന് അഴിച്ചെടുത്ത് പോക്കറ്റിൽ വെക്കുകയും ചെയ്തിരുന്നു. അതിനിടയിൽ രണ്ടായി പിരിയുന്ന റോഡിെൻറ കൺഫ്യൂഷൻ തീർക്കാൻ വീണ്ടും ഹോൾഡറിൽ എടുത്തു വെച്ചതാണ് അബദ്ധമായത്. ഇത്രയും ദൂരമത്രയും എൻറെ വഴികാട്ടിയായിരുന്നു ആ മൊബൈൽ.  ഒരു ചങ്ങാതി നഷ്ടമായ സങ്കടമാണ് അപ്പോൾ തോന്നിയത്.

ആൺ പെൺ വ്യത്യാസമില്ലാതെ സൈക്കിളാണ് നാട്ടുകാരുടെ പ്രധാന വാഹനം
 

പൊതു ഗതാഗതം ഗ്രാമവാസികളെ ശരിക്കും വലയ്ക്കുന്നുണ്ടെന്ന് തോന്നി. മിക്ക ബസ്സിലും ഡോറിന് പുറത്തേക്കുവരെ യാത്രക്കാരുണ്ട്. ചില ബസ്സുകളുടെ മുകളിൽ പോലും യാത്രക്കാർ കയറിയിരിപ്പാണ്. വിശ്രമിക്കാൻ നിർത്തിയ മറ്റൊരിടത്ത് ഒരു സ്ത്രീ തെൻറ കുട്ടിയുമായി ബസ് കാത്തുനിന്ന് തനിക്ക് പോകാനുള്ള ബസ് കിട്ടാതെ വലയുന്ന കാഴ്ച കണ്ടു. ഞാൻ അവിടെ നിന്ന് യാത്ര തിരിക്കുന്നതുവരെ അങ്ങനെ തന്നെ ബസും കാത്ത് അവർ നിൽക്കുകയായിരുന്നു. ചുറ്റും വയലോരങ്ങളുള്ള പാതകളായിരുന്നു പിന്നീടങ്ങോട്ട്. ഇന്ത്യൻ ഗ്രാമങ്ങളാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളു. ആളുകളുടെ രൂപവും വേഷവുമെല്ലാം നേപ്പാൾ വിട്ട് ഏതോ ഇന്ത്യൻ ഗ്രാമത്തിൽ എത്തിയതായി തോന്നിച്ചു. ബീഹാറിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളായിരുന്നു അത്.

ഗ്രാമത്തിലെ ഒരു കവലയിൽചോളം മണലിലിട്ട് വേവിച്ച് വിൽപ്പനക്ക് വെച്ചിരിക്കുന്നതു കണ്ടു. അതിൽനിന്നും വലിയൊരെണ്ണം നോക്കി വാങ്ങി അടുത്ത് മരത്തിന് ചുറ്റുമുള്ള തറയിൽ ഇരുന്ന് കഴിച്ചു തുടങ്ങി. അൽപം വെള്ളം കൂടി കുടിച്ചപ്പോൾ വയറ് നിറഞ്ഞു. അങ്ങനെ ഉച്ചഭക്ഷണം വെറും ഏഴ് ഇന്ത്യൻ രൂപയിൽ ഒതുക്കി ഞാൻ യാത്ര തുടർന്നു.

തണലിന് ഒട്ടും പഞ്ഞമില്ലാത്ത ഗ്രാമപാതകളിലൂടെയായിരുന്നു യാത്ര. മാവുകളാണ് അധികവും. ചില ഭാഗങ്ങളിൽ മാവിൻ േതാട്ടങ്ങൾ മാത്രം. ഗോതമ്പും നെല്ലും നിറഞ്ഞു നിൽക്കുന്ന പാടങ്ങൾക്ക് അഴകു പകർന്ന് സൂര്യകാന്തി പൂക്കളും തലയാട്ടി നിൽപ്പുണ്ട്. കന്നുകാലികൾ പാടങ്ങളിൽ മേയുന്നു. കൊയ്ത്തുകഴിഞ്ഞ സമയമായതിനാൽ മിക്ക പാടങ്ങളും പുൽമേടുകൾ പോലെ കരിഞ്ഞുകിടന്നു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും സൈക്കിളിലാണ് സഞ്ചാരം.

കോസി നദി
 

നേപ്പാളിൽ തന്നെ ബീഹാറിനോട് ചേർന്നുള്ള കോസി നദിയുടെ ഒരു ഭാഗത്ത് മീൻ വറുത്തു വിൽക്കുന്ന ചെറിയ കടകൾ കാണാം. കോസി നദിയുടെ തീരത്തോട് ചേർന്ന ഭാഗങ്ങൾ വറ്റിവരണ്ടു കിടക്കുന്നു. വൈകുന്നേരങ്ങളിലെ ഇളംവെയിലിൽ മരച്ചുവടുകളിലിരുന്ന് ആളുകൾ വർത്തമാനം പറയുന്നു. കൃഷിയിടങ്ങളിലെ തിരക്കുപിടിച്ച േജാലികളിലായിരുന്നു അപ്പോഴും ചിലർ. അന്നന്നു വിളവെടുത്ത വെള്ളരി, മത്തൻ തുടങ്ങിയവ പാതയോരത്ത് വിൽക്കുവാൻ വെച്ചിട്ടുണ്ട്.

നദിയുടെ ഒരു ഭാഗത്ത് മീൻ വറുത്തു വിൽക്കുന്ന ചെറിയ കടകൾ കാണാം
 

വൈകീട്ട് ഏഴു മണിയോടെ കാഠ്മണ്ഡുവിൽ നിന്നും 410 കിലോ മീറ്റർ അകലെയുള്ള നേപ്പാളിലെ തന്നെ ദമക് എന്ന ചെറുപട്ടണത്തിൽ എത്തിച്ചേർന്നു മുറിയെടുത്തു. വേറെയാരും താമസക്കാരായില്ലാത്ത ഹോട്ടലിൽ രാത്രി കഴിക്കാൻ എന്തു വേണമെന്ന ചോദ്യത്തിന് പുറത്തുനിന്ന് എന്തെങ്കിലും കഴിച്ചുകൊള്ളാമെന്ന് ഞാൻ മറുപടി പറഞ്ഞു. കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒറ്റ കടയുമില്ല. തെരുവൊക്കെ വിജനമായി കിടക്കുന്നു. ഇരുട്ട് നിറഞ്ഞ ആ പ്രദേശത്ത് ആകെയുള്ളത് പൂട്ടിക്കിടക്കുന്ന കടകൾക്കു മുന്നിലുള്ള വെളിച്ചവും അതുവഴി കടന്നുപോകുന്ന വാഹനങ്ങളിൽനിന്നുള്ള വെളിച്ചവും മാത്രമാണ്. സമയം അപ്പോൾ എട്ടര ആയിേട്ടയുള്ളു. കുറേ ദൂരം ഞാൻ നടന്നുനോക്കി.  എല്ലാ കടകളും നേരത്തെതന്നെ അടച്ചിരിക്കുന്നു. ഇന്ന് അത്താഴപ്പട്ടിണിയായതു തന്നെ എന്നു ഞാൻ വിചാരിച്ചു. കുറേക്കൂടി നടന്നപ്പോൾ അടയ്ക്കാൻ േപാകുന്ന ഫ്രൂട്ട്സ് കടയിൽനിന്ന് കുറച്ച് ഒാറഞ്ചും ആപ്പിളും വാങ്ങി. തിരികെ റൂമിൽ എത്തി അത് മുറിച്ചു കഴിച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepaltravelogueindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tourDamak
News Summary - A Young Man's All India Solo bike ride 53rd Day in Nepal and Damak -Travelogue
Next Story