Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightചിത്വനിലെ സുന്ദര...

ചിത്വനിലെ സുന്ദര ഗ്രാമങ്ങൾ കണ്ട് 

text_fields
bookmark_border
india-tour-aneesh-main
cancel
camera_alt?????????? ?????????????? ??????

ചിത്വനിലെ മുറിയിൽ ഉറക്കമുണർന്നു. പെെട്ടന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ചെല്ലണം എന്നൊരു വെളിപാടുണ്ടായത്. അധികം വൈകാതെ ഏഴ് മണിക്ക് മുേമ്പ കാമറയും തൂക്കി ബൈക്കുമെടുത്ത് കുഗ്രാമങ്ങൾ അന്വേഷിച്ചു നീങ്ങി. ഒരു നീണ്ട ചരൽ റോഡിൽ കുലുങ്ങി പോകുന്നതിനിടെ അരികിലൂടെ െെസക്കിൾ ചവിട്ടിപ്പോകുന്ന ആളെ കണ്ടു. തലേദിവസത്തെ സഫാരി ഗൈഡ് റാണ ആയിരുന്നു അത്. എങ്ങോട്ട് പോകുന്നു രാവിലെത്തന്നെ എന്നദ്ദേഹം ‘ഗുഡ്മോണിങ്’ എന്നതിന് അകമ്പടിയായി ചോദിച്ചു. ചിത്വനിലെ സുന്ദരമായ ഗ്രാമങ്ങൾ കാണണമെന്ന് ഞാൻ പറഞ്ഞു. പോകേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് റാണ പറഞ്ഞു തന്നു. തന്‍റെ വീട് വരെ കൂടെ ചെല്ലാനും പറഞ്ഞു. ‘റാണ ബഹദൂർ താപ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മുഴുവൻ പേര്. േഛത്രി എന്ന കുടുംബ വംശത്തിലെ അംഗമാണ് ഞാൻ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

പാതയോരത്തിന് സമീപമായിരുന്നു േഛത്രിയുടെ വീട്. മറ്റനേകം വീടുകളെ പോലെത്തന്നെ പരിസരം വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചിരിക്കുന്നു. അലുമിനിയം ഷീറ്റ് കൊണ്ടുള്ള പ്രധാന മേൽക്കൂരയും കൂടാതെ മുറ്റത്തേക്കുള്ള ഭാഗം പുല്ലു കൊണ്ട് മേഞ്ഞിരിക്കുന്നു. കാടിന്‍റെ വശങ്ങളിൽ പോയി വീട് മേയാൻ ആവശ്യമായ പുല്ല് ശേഖരിക്കുകയാണ് പതിവ്. ചില പുല്ലുകൾ ഒരു വർഷത്തിന് മുകളിൽ വരെ ഇൗട് നിൽക്കുേമ്പാൾ ചിലത് മാസങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ. വീട് നിർമാണത്തിന് പുറത്തു നിന്ന് ഒന്നു രണ്ടു പേരെ സഹായത്തിന് വിളിച്ചതൊഴിച്ചാൽ ബാക്കി ജോലികൾ കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നത്. ചാണകവും ചെളിയും കുഴച്ച മിശ്രിതം നിലത്തുവെച്ച ചൂരൽവടികളിൽ തേച്ച് ഉറപ്പിനായി വലിയ വടികൾ കൂടി പുറത്തു ഇടവിട്ട് വെച്ചുകെട്ടി വീടിനാവശ്യമായ ചുമരുകൾ മുൻകൂട്ടി തയാറാക്കും. ചെളി ആവശ്യമായ വിധത്തിൽ വൃത്തിയോടെ തേച്ച് പിടിപ്പിക്കുന്ന കാര്യത്തിൽ സ്ത്രീകളാണ് മിടുക്കികൾ എന്ന് റാണ പറഞ്ഞു. ഇൗ ചുമരുകൾ പിന്നീട് വീടിന്‍റെ വശങ്ങളിൽ കൊണ്ടു പോയി സ്ഥാപിക്കും.

india-tour-aneesh
ഗ്രാമത്തിലെ ചെറിയ കടകൾ
 


ഇങ്ങനെ നിർമിച്ച വീടുകളാണ് ഗ്രാമത്തിൽ അധികവും കാണുന്നത്. മണ്ണിനോട് ചേർന്ന് മുകളിലേക്ക് ഉയർത്തിയ കൊച്ചു ഭവനങ്ങൾ. കഴിഞ്ഞ വർഷം ജൂണിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമം മുഴുവൻ മുങ്ങിപ്പോയ കഥയും റാണ എന്നോട് പങ്കുവെച്ചു. ഒരാളുടെ ഉയരത്തിൽ വരെ വെള്ളമായിരുന്നുവെന്നും തന്‍റെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കോഴിഫാമിലെ കോഴികളെല്ലാം ചത്തു പോയെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ സർക്കാറിൽ നിന്നു പോലും നഷ്ടപരിഹാരം ലഭിച്ചില്ല. ഗ്രാമത്തോടുള്ള സർക്കാറിന്‍റെ പരിഗണനയിൽ പരാതികൾ ഒരുപാടുള്ള റാണക്ക് പുതുതായി വന്ന കമ്യൂണിസ്റ്റ് സർക്കാറിൽ പ്രതീക്ഷയുണ്ട്. കഴിഞ്ഞു പോയ വെള്ളപ്പൊക്കത്തിന്‍റെ ശേഷിപ്പ് എന്ന പോലെ ഫാം ഹൗസിന്‍റെ ചുറ്റുമതിലിൽ, ഉയർന്നുപൊങ്ങിയ വെള്ളത്തിലെ കരടുകൾ വെള്ളം താഴ്ന്നുപോയിട്ടും ഒട്ടിപ്പിടിച്ചു വരപോലെ നിൽക്കുന്നത് കാണാം. സംസാരത്തിനിടക്ക് റാണയുടെ ഭാര്യ കൊണ്ടുവന്ന ചായ ഉൗതി കുടിച്ചു. റാണക്ക് നാലു ആൺകുട്ടികളാണ് വനത്തിലെ ഗൈഡ് ജോലി കൊണ്ടാണ് ആ കുടുംബം പുലരുന്നത്.

കന്നുകാലികൾക്കുള്ള പുല്ലുകളുമായി പോകുന്ന ഗ്രാമവാസികൾ
 


അവിടെ നിന്ന് അൽപ സമയത്തിന് ശേഷം ഞാൻ യാത്ര പറഞ്ഞ് റാണ കാണിച്ചുതന്ന മറ്റൊരു വഴിയേ നീങ്ങി. ഗ്രാമപാതകളിലൂടെ സൈക്കിളുകൾ ഒാടുന്നു. താറാവും കോഴികളും ആടും പശുവും വീടിന്‍റെ പരിസരത്ത് കാണാം. കന്നുകാലികൾക്ക് തിന്നാനുള്ള പുല്ലുകൾ കൊട്ടയിലാക്കി കൊണ്ടു പോകുന്നു ചിലർ. റോഡിൽ എവിടെയും അലക്ഷ്യമായി നിൽക്കുന്ന കന്നുകാലികൾ ഇല്ല. തീൻമേശയിൽ എത്തിക്കാനുള്ള കോഴികളെ സൈക്കിളിന്‍റെ മുന്നിൽ തൂക്കി ഒരാൾ എനിക്ക് മുന്നിലൂടെ കടന്നുപോയി. ഞാൻ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച് ചിത്വനിലെ ആനക്കൊട്ടിലെത്തി.

ചിത്വൻ ദേശീയോദ്യാനത്തിന് മുന്നിൽ തന്നെ ആനകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള കേന്ദ്രമായിരുന്നു അത്. ആനകൾ ചെവിയുമാട്ടി സ്വസ്ഥമായി നിൽക്കുന്നത് കാണാം ഇവിടെ. ആനക്കൊട്ടിലിന് അടുത്തുള്ള അരുവിക്ക് കുറുകെ മുള കൊണ്ടു കെട്ടിയ പാലം കടന്നാണ് സഞ്ചാരികൾക്ക് ഇങ്ങോെ ട്ടത്താനുള്ള വഴി. സമീപത്തു പടർന്നു കിടക്കുന്ന പുൽതകിടിൻപുറങ്ങളിൽ മേയാൻ കന്നുകാലികൾ അരുവി കടന്നു വരുന്നതു കാണാം. പ്രഭാതക്കാഴ്ചകൾ കഴിഞ്ഞ് ഞാൻ മുറിയിലേക്ക് മടങ്ങി. ബാഗെല്ലാം വേഗം പാക്ക് ചെയ്ത് റെഡിയായി. ഇന്ന് രാത്രിക്ക് മുേമ്പ കാഠ്മണ്ഡു പിടിക്കാൻ കഴിയുേമാ എന്ന് നിശ്ചയമില്ലായിരുന്നു. മുറിയിൽ നിന്നിറങ്ങുേമ്പാൾ സമയം 12 മണിയോടടുത്തിരുന്നു.

ചിത്വനിൽ നിന്ന് ഒപ്പം കൂടിയ ദീപക് പൗഡലും കുട്ടികളും
 


ചിത്വനിൽ നിന്ന് അൽപദൂരം പിന്നിട്ടപ്പോൾ പലപ്പോഴായി എന്നെ ഒാവർേട്ടക്ക് ചെയ്തും വേഗത കുറച്ചും പോകുന്ന ബൈക്ക് ശ്രദ്ധയിൽപെട്ടു. ഒരിക്കൽ കൂടി എന്നെ ഒാവർടേക്ക് ചെയ്ത് സൈഡാക്കാൻ അയാൾ പറഞ്ഞു. ഞാൻ സൈഡാക്കി. അയാൾ ഹെൽമറ്റ് ഉൗരി എവിടെ നിന്നാണെന്ന് ചോദിച്ചു. ഇന്ത്യയിൽ, കേരളത്തിൽ നിന്ന്  വരികയാണെന്നും കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞപ്പോൾ എന്നാൽ, ഇനി ഒന്നിച്ചു പോകാം എന്നയാൾ പറഞ്ഞു. തന്‍റെ രണ്ട് പെൺമക്കളുടെ കുടെ ബജാജ് ഡൊമിനാർ ബൈക്കിൽ ഒരാഴ്ചെത്ത യാത്ര കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നു ദീപക് പൗഡൽ എന്ന യുവാവ്. കുട്ടികളിൽ ഒരാൾ ഏഴിലും മറ്റെയാൾ രണ്ടിലും പഠിക്കുന്നു. കുടുംബവും കുട്ടികളുമായാൽ പിന്നെ ബൈക്ക് യാത്രയൊന്നും നടക്കില്ല എന്ന് ന്യായം പറയാതെ പറക്കമുറ്റാത്ത തന്‍റെ മക്കളെയും കൂട്ടി ഉത്സാഹത്തിൽ നാട് കാണാൻ ഇറങ്ങിയിരിക്കുകയാണ് ദീപക്. ഭാഗ്യവാനായ മനുഷ്യൻ തന്നെ.

കാഠ്മണ്ഡുവിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പം ദീപക് ബംഗ്ലാദേശ്, മ്യാൻമർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ബൈക്ക് സഞ്ചാരം നടത്തിയിട്ടുണ്ട്. കാഠ്മണ്ഡുവിലേക്കുള്ള പാതയിൽ മലനിരകൾ താണ്ടാനുണ്ട്. ധാരാളം ഹെയർപിൻ വളവുകളും  കയറ്റവുമുള്ള 70 കിലോമീറ്റർ അധികം ദൂരം വരുന്ന ഒരു മലമ്പാതയാണത്. ആ വഴിയിലേക്ക് പ്രവേശിക്കുന്നതിന് മുേമ്പ ഞങ്ങൾ ഒരിടത്തു നിന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് അൽപം വിശ്രമിച്ചു. പിന്നെ ചുരം കയറിത്തുടങ്ങി. ജനവാസം കുറവുള്ള സ്ഥലമായിരുന്നു വഴിയിലുടനീളം.

india-tour-aneesh-main
ചിത്വനിലെ ഗ്രാമത്തിന്‍റെ ദൃശ്യം
 


പുല്ലു കൊണ്ട് പൊതിഞ്ഞ മലഞ്ചെരിവുകളിൽ താഴെ നിന്ന് വളർന്നു പൊങ്ങിയ മരങ്ങൾ ചുരത്തിന്‍റെ വശങ്ങളിൽ ഇലപൊഴിച്ചു നിൽക്കുന്നു. ഇടക്ക് വഴിധാരയെ തണുപ്പിച്ചു കൊണ്ട് കോടമഞ്ഞും ഒഴുകി റോഡിലെത്തി. പുകപോലെ മൂടിക്കെട്ടിയ മഞ്ഞിലൂടെ പാതിമങ്ങിയ കാഴ്ചയിൽ പതിയെ മുന്നോട്ട് നീങ്ങി. ഇടക്കിടെ ഫോേട്ടായെടുക്കാനായി ഞങ്ങൾ ബൈക്ക് നിർത്തിയിരുന്നു. ഞാനും ദീപകും കുട്ടികളും കാണാൻ ഭംഗിയുള്ള സ്ഥലങ്ങൾ മതിയാവോളം ആസ്വാദിച്ചു കണ്ട ശേഷമാണ് യാത്ര തുടർന്നത്. രാത്രിയോടെ മലയിറങ്ങി വരുേമ്പാൾ കാഠ്മണ്ഡുവിന് അടുത്തുള്ള ചെറുപട്ടണങ്ങൾ മണ്ണിലെ നക്ഷത്രങ്ങളായി തിളങ്ങി നിൽക്കുന്നതു കാണാം. 

രാത്രി ഒമ്പത് മണിയോടടുത്ത് ദീപകിന്‍റെ പരിചയത്തിലുള്ള ഒരു ഗെസ്റ്റ്ഹൗസിൽ കുറഞ്ഞ ചെലവിൽ താമസം ശരിയായി. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ രാത്രി നല്ല മഴയായിരുന്നു. ദീപകിനോടും കുട്ടികളോടും യാത്ര പറഞ്ഞ് ഞാൻ മുറിയിലേക്ക് കയറി. മഴ സമ്മാനിച്ച തണുപ്പിനോട് ചേർന്ന് ഇന്നത്തെ രാത്രി സുഖമായി ഉറങ്ങെട്ട.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepaltravelogueindia Tourmalayalam newsKathmanduaneesh's travelindian diarysolowithcbr150Solo bike tourchitwan
News Summary - A Young Man's All India Solo bike ride 49th Day in chitwan and Kathmandu-Traveloge
Next Story