Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഷിംല വിളിക്കുന്നു

ഷിംല വിളിക്കുന്നു

text_fields
bookmark_border
ഷിംല വിളിക്കുന്നു
cancel
camera_alt???? ????? ????? ????????????????? ????????? ??????? ?????????

ഉദ്ധംപൂരിലെ മുറിയിൽനിന്ന് രാവിലെ ഏഴ് മണിക്കുതന്നെ യാത്ര തുടങ്ങി. തലേ ദിവസം നേരത്തെ കിടന്നതു കൊണ്ട് വെളുപ്പിന് 4.30ന് തന്നെ എഴുന്നേറ്റിരുന്നു എങ്കിലും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി യാത്ര തുടങ്ങാൻ വൈകുകയായിരുന്നു. നേരത്തെ എണീറ്റു പോകുമെന്ന് റിസപ്ഷൻ സ്റ്റാഫിനോട് തലേന്നുതന്നെ പറഞ്ഞിരുന്നുവെങ്കിലും നേരം വെളുത്തപ്പോൾ എല്ലാ വാതിലുകളും അടച്ച നിലയിലായിരുന്നു. ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. സ്റ്റാഫിനെ ആരെയും കാണാനുമില്ല. ഹോട്ടൽ മെനുകാർഡിലെ പല നമ്പറിലേക്കും റിങ് ചെയ്തു നോക്കിയിട്ടും ആരും ഫോൺ എടുക്കുന്നില്ല. അവസാനം റിസപ്ഷൻ ഡെസ്കിൽ തൂക്കിയിട്ടിരുന്ന താക്കോലുകളിൽനിന്ന് പ്രധാന വാതിലിെൻറത് കണ്ടെത്തി വാതിൽ തുറന്ന് ബാഗുകൾ കൊണ്ടുെവച്ച് ബൈക്കിൽ കെട്ടിത്തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ റിസപ്ഷൻ സ്റ്റാഫ് പാതിമയക്കത്തിൽ എണീറ്റുവന്നു. ഞാൻ അയാളോട് കാര്യങ്ങൾ പറഞ്ഞു. ‘സാരമില്ല, നീ പോകുേമ്പാൾ ആ വാതിലൊന്ന് അടച്ചേക്ക്...’ എന്നു പറഞ്ഞ് പാതി മുറിഞ്ഞ ഉറക്കം പൂർത്തിയാക്കാൻ അയാൾ മുകളിലേക്ക് പോയി.

ഉദ്ധംപൂരിൽനിന്ന് ഗ്രാമപ്രദേശങ്ങളിൽ കൂടിയായിരുന്നു രാവിലത്തെ യാത്ര. മലഞ്ചെരുവുകൾ ഇറങ്ങിവരുേമ്പാൾ റോഡരികിൽ വാനരപ്പട. വളവ് ഇറങ്ങി വരുേമ്പാൾ തെന്ന അപ്പുറത്തെ വളവിലുടെ കടന്നുപോകുന്ന വാഹനങ്ങളെ ചെറിയ വലിപ്പത്തിൽ കാണാം. വഴിയിൽ ആടുമാടുകളുമായി പുൽമേടുകൾ തേടിപ്പോകുന്ന സംഘങ്ങളെ കണ്ടു. ചിലർ കുടുംബസമേതമാണ് യാത്ര. കുട്ടികളെ കഴുതപ്പുറത്ത് കയറ്റിയിരുത്തി കൈയിൽ ഭക്ഷണപാത്രങ്ങളും കരുതി റോഡിെൻറ ഒാരം ചേർന്ന് കന്നുകാലികളെ അവർ യാതൊരു തിരക്കുമില്ലാതെ അങ്ങനെ നീങ്ങുന്നു.

പത്താൻകോേട്ടക്കുള്ള ഹൈവേയിൽ എത്തുന്നതുവരെ ഇൗ കാഴ്ച പതിവായി. സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും നിറച്ച് ഒെട്ടാരു ഭീതിയോടെയുമാണ് ഞാൻ കശ്മീർ താഴ്വര വിടുന്നത്. ഇനിയും കണ്ടു തീർക്കാൻ കശ്മീരിൽ കാഴ്ചകൾ എത്രയോ ബാക്കിയാണ്. ഇന്നലെ വാങ്ങിയ മൊബൈൽ ഹോൾഡർ വലിയ ഗുണമില്ലാത്തതായതിനാൽ കാര്യമായ പ്രയോജനമില്ലാതായി. വഴി ചോദിച്ചു തന്നെ മുേന്നാട്ടു പോകേണ്ട അവസ്ഥയായി.

ഇക്കഴിഞ്ഞ 36 ദിവസത്തെ യാത്രയിൽനിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു ഇന്നത്തേത്. ജമു കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലുടെ ഒരൊറ്റ ദിവസം യാത്ര ചെയ്യാൻ കഴിഞ്ഞു എന്നതാണ്. കൂടാതെ കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഡും. ഉദ്ധംപൂരിൽനിന്നും 470 കിലോ മീറ്റർ പിന്നിട്ട് ഞാൻ ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തുേമ്പാൾ സമയം രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു. രാത്രി യാത്ര തീെര ചെയ്യില്ല എന്ന തീരുമാനം ഇത് രണ്ടാം തവണയാണ് ലംഘിക്കുന്നത്. ഷിംലയിലേക്കുള്ള രാത്രി യാത്ര അതീവഹൃദ്യമാണ്. ചുരം കയറുേമ്പാൾ ദൂരെ മലമുകളിലെ വീടുകളിൽനിന്നുള്ള വെളിച്ചം നക്ഷത്ര പൊട്ടുകൾ പോലെ തോന്നിക്കും.  വഴി ചോദിച്ച് അൽപം ചുറ്റിക്കറങ്ങേണ്ടിവന്നു. ഒാൺലൈൻ വഴി ബുക്ക് ചെയ്ത റൂമാകെട്ട മറ്റൊരു കുന്നിെൻറ മുകളിലും.

ഷിംലയിലേക്കുള്ള വഴിയോര കാഴ്ചകൾ
 

പത്താൻകോേട്ടക്കുള്ള വഴിയിൽ പൊതു പൈപ്പിെൻറ ചുവട്ടിൽ ഇരുന്നാണ് മുതിർന്നവർ അടക്കമുള്ള ആണുങ്ങളും കുട്ടികളുമൊക്കെ കുളിക്കുന്നത്. പൈപ്പിനു ചുറ്റും നല്ല തിരക്കയിരുന്നുവെങ്കിലും ആ ഗ്രാമ പ്രദേശങ്ങളിലെ ആളുകൾ നല്ല ക്ഷമയോടെ തെൻറ ഉൗഴത്തിനായി ൈപപ്പിനടുത്ത് കാത്തുനിന്നു.

യാത്രയിൽ വീണ്ടും റോഡിനിരുവശങ്ങളിലായി ഗോതമ്പു പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞു. രണ്ടാഴ്ചയായി തണുപ്പിൽ കഴിഞ്ഞതിനാലാവണം രാവിലത്തെ ശക്തമായ വെയിലിൽ നല്ല ക്ഷീണം തോന്നി. യാത്രയ്ക്കിടയിൽ വലിയൊരു കരിമ്പു പാടത്തിനു നടുവിൽ ശർക്കരയുണ്ടാക്കി ജീവിക്കുന്ന ഒരു കുടുംബത്തെ കണ്ടു. സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും സജീവമായി പണിയിൽ ഏർപ്പെട്ടിരിക്കുന്നു. അവരുടെ അനുവാദത്തോടെയാണ് ഞാൻ ഫോേട്ടാ എടുക്കാൻ തുടങ്ങിയതെങ്കിലും അവിടെ ഉണ്ടായിരുന്ന മുതിർന്ന ഒരാൾക്ക് അത് ഒട്ടും ഇഷ്ടമായില്ല. ഇൗ ഫോേട്ടാ എവിടെയെങ്കിലും എത്തിപ്പെട്ട് അവരുടെ വയറ്റത്തടിക്കുമോ എന്ന േപടിയായിരുന്നു അതിനു പിന്നിൽ എന്ന് മനസ്സിലായി. അവിടെ ഉണ്ടായിരുന്ന ഒരു പയ്യൻ എന്നോട് ചോദിച്ചു ‘നിങ്ങൾ സി.ബി.െഎ ആണോ..?’ എന്ന്. അതുകേട്ട് ഞാൻ ചിരിച്ചുപോയി. ‘ഒരു പാവം സഞ്ചാരി മാത്രം’ ആണെന്ന് ഞാനവനോട് പറഞ്ഞു.

കരിമ്പു പാടത്തിനു നടുവിൽ ശർക്കര നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ് ആ കുടുംബം
 

കരിമ്പ് വലിയൊരു മെഷീനിൽ ജ്യൂസ് പോലെയാക്കുന്നത് ഒഴുകി വലിയൊരു പാത്രത്തിലേക്ക് എത്തുന്നു. അവിടെ നിന്ന് നല്ല ചൂടിൽ തിളച്ചുമറിയുന്ന ഒരു പാത്രത്തിലേക്ക് ചെല്ലുന്നു. അതിനു ശേഷം ഒരുതരം പൊടിയും ചേർത്ത് കുഴച്ച് മറിച്ച് ചെറിയ ഉരുളകളാക്കി മാറ്റും. ഇൗ ഉരുളകൾ പെട്ടിയിലാക്കി പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കും. എത്ര പിഴിഞ്ഞെടുത്താലും തീരാത്തത്രയും കരിമ്പ് ആ പറമ്പിൽ ഉണ്ടായിരുന്നു.

കരിമ്പ് നീര് തിളപ്പിച്ച് വറ്റിച്ച് ഉരുട്ടിവെച്ച ശർക്കരയുരുളകൾ
 

രാവിലത്തെ ഭക്ഷണം പിടിച്ചില്ല. അതിെൻറ അസ്വസഥതയിൽ ഉച്ചയ്ക്കും ഭക്ഷണം കഴിക്കാൻ േപാലും തോന്നിയില്ല. രണ്ടു മൂന്നുവട്ടം കരിമ്പ് ജ്യൂസ് മാത്രം കുടിച്ചു. അൽപം കറങ്ങി ഛണ്ഡീഗഡ് വഴിയാണ് ഷിംലയിൽ കയറിയത്. ഛണ്ഡീഗഡ് നല്ല വൃത്തിയുള്ള നഗരമാണ്. റോഡിനിരു വശങ്ങളിലും തണൽ വിരിച്ച മരങ്ങൾ നിരവധിയുണ്ട്.  ട്രാഫിക് സിഗ്നൽ അനുസരിച്ച് മാത്രം യാത്ര ചെയ്യുന്ന ജനങ്ങളും മാലിന്യങ്ങൾ തീരെയില്ലാത്ത വഴിവക്കുകളും ആ നഗരം ചിട്ടിയിലും മാതൃകയിലും പരിപാലിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

ഷിംലയിലെ കുന്നിൻമുകളിലെ റോഡിനിടയിലൂടെയും റെയിൽ പാളങ്ങൾ കടന്നുപോകുന്നുണ്ട്. ഒരു പ്രാവശ്യം ചുരം കയറുന്ന എെൻറ അരികിലൂടെ ചൂളം വിളിച്ച് കടന്നുപോയ ട്രെയിൻ കണ്ട് ഞാൻ അമ്പരന്നുേപായി. കശ്മീരിലെ അത്ര കൊടും തണുപ്പില്ലാത്ത ഷിംലയിൽ തണുപ്പ് പാകത്തിനുള്ളതായിരുന്നു. ഇൗ തണുപ്പിൽ സമാധാനമായി കിടന്നുറങ്ങാനാകുമെന്ന പ്രതീക്ഷയിൽ ഇൗ രാത്രി ഷിംലയിൽ അവസാനിപ്പിക്കുന്നു.

(യാത്ര തുടരുകയാണ്.....)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirtravelogueshimlaudhampurlehhimachal pradeshindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tourMalayalam News
News Summary - A Young Man's All India Solo bike ride 37th day at Shimla in Himachal Pradesh
Next Story