Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightസെവാഗ് എന്ന രക്ഷകൻ

സെവാഗ് എന്ന രക്ഷകൻ

text_fields
bookmark_border
സെവാഗ് എന്ന രക്ഷകൻ
cancel
camera_alt????????? ????????? ????????????????? ????? ?????????? ?????????
ആകെ പെട്ടുപോയെന്ന് തോന്നുന്ന ഒരു നിമിഷം എവിടെ നിന്നോ പൊട്ടിവീണതു പോലെ രക്ഷകനായി ഒരാൾ അവതരിക്കുക. എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതു വരെ ഒപ്പം നിൽക്കുക. എന്നിട്ട് സൗഹൃദത്തിെൻറ പുതിയൊരു ലോകം തുറന്നു അയാൾ പോവുക. അതിനെക്കാൾ മനോഹരമായി മറ്റെന്താണുള്ളത്..?

പറഞ്ഞതുപോലെ രാവിലെ ഒമ്പതു മണിക്കു തന്നെ ‘സെവാഗ്’ എത്തി. പറയാൻ വിട്ടുപോയി, തലേന്ന് ചാംഗ്ലാ പാസിൽ നിന്ന് എന്നെ ഹോട്ടൽ മുറിയിൽ എത്തിച്ച ചങ്ങാതിയുടെ പേര് സെവാഗ് എന്നായിരുന്നു. പരാജയത്തിലേക്ക് വീണ പല മത്സരങ്ങളും ഒറ്റയാൻ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത ഒരു സെവാഗിെന ഒാർമയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്ന സാക്ഷാൽ വീരേന്ദ്ര സെവാഗിനെ.   ഇന്നലെ ആ മഞ്ഞുമലയിൽ പെട്ടുപോയ എന്നെ രക്ഷിച്ചതും മറ്റൊരു സെവാഗായി. രാവിലെ ഒമ്പതു മണിക്ക് ഞാൻ സെവാഗിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു. അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ബാഗിലാക്കി ഞാൻ ഗസ്റ്റ് ഹൗസിെൻറ താഴെ വന്നിരുന്നു. ഗസ്റ്റ് ഹൗസിെൻറ മുതലാളി സിഗിയ് കാറിൽ വേണമെങ്കിൽ ടൗണിൽ എത്തിച്ചു തരാമെന്നു പറഞ്ഞു. സെവാഗ് വരുന്ന വിവരം ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

പരിചയപ്പെട്ടിരിക്കേണ്ട മറ്റൊരു കഥാപാത്രമാണ് സിഗിയ്. നിഷ്കളങ്കമായ പുഞ്ചിരിയാണ് അയാളുടെ ഏറ്റവും വലിയ പ്രത്യേകത. പത്ത് വർഷത്തോളം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച സിംഗിയ് സ്വയം വിരമിക്കുകയായിരുന്നു. കാഴ്ചയിൽ പട്ടാളത്തിലായിരുന്നതിെൻറ യാെതാരു ലക്ഷണവുമില്ല.  കാർഗിൽ യുദ്ധസമയത്ത് പാക്ക് അതിർത്തിക്കുള്ളിലേക്ക് 20 കിലോ മീറ്ററോളം കയറി ചെന്നേപ്പാൾ ഉണ്ടായ ബേംബ് സ്ഫോടനത്തിൽ കൈയിലെ രണ്ടു വിരലുകളാണ് സിംഗിയിന് നഷ്ടമായത്. ഇ
പ്പാൾ ‘ആനന്ദം’ എന്നർത്ഥം വരുന്ന ലഡാക്കി വാക്കായ ‘ലാച്ചിക്ക്’ എന്ന േപരിൽ കുടുംബസമേതം ഗസ്റ്റ് ഹൗസ് നടത്തി ഉപജീവനം കണ്ടെത്തുന്നു.

കാർഗിൽ യുദ്ധ സമയത്ത് ബോംബ് പൊട്ടി രണ്ട് വിരലുകൾ നഷ്ടമായ സിൻഗിയ്യെ കണ്ടാൽ അയാളൊരു പട്ടാളക്കാരനായിരുന്നുവെന്ന് തോന്നുകയേയില്ല. അത്ര നിഷ്കളങ്കമാണ് അയാളുടെ ചിരി
 

പത്തു മണിയോടെ സെവാഗ് കാറും കൊണ്ട് ഗസ്റ്റ് ഹൗസിെൻറ മുന്നിലെത്തി. സെവാഗ് എന്ന പേര് ഇംഗ്ലീഷിൽ എഴുതുേമ്പാൾ ആദ്യം നിശബ്ദനായ ഒരു T എന്ന അക്ഷരം കൂടിയുണ്ടെന്ന് ഇന്നലെ മൊബൈലിൽ നമ്പർ സേവ് ചെയ്യുേമ്പാൾ ഒാർമിപ്പിച്ചിരുന്നു. കാറിലേക്ക് കയറിയപ്പോൾ തന്നെ ബൈക്കിെൻറ പല തരത്തിലുള്ള സ്പ്രോക്കറ്റുകൾ അദ്ദേഹം കാണിച്ചുതന്നു. വഴിയിൽ പെട്ടുപോയ ഒരു യാത്രികനോടുള്ള ആ കരുതലിൽ പേരിടാനാവാത്ത മനുഷ്യ സ്നേഹം കൂടി ചേർന്നിരിക്കുന്നു എന്ന് അപ്പോൾ ബോധ്യമായി. എവിടെ നിന്നൊക്കെയോ അദ്ദേഹം സംഘടിപ്പിച്ചുകൊണ്ടുവന്നതാണ്. അടുത്തെങ്ങും ഹോണ്ടയുടെ സർവീസ് സെൻററുകൾ ഉണ്ടായിരുന്നില്ല. എെൻറ ബൈക്കിന് 15 പല്ലുകളുള്ള സ്പ്രോക്കറ്റാണ് വേണ്ടതെന്ന് നാട്ടിലെ മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ വിവരം കിട്ടിയിരുന്നു. സെവാഗ് കൊണ്ടുവന്നതിൽ ഒരു സ്പ്രോക്കറ്റ് 15 പല്ലുകളുള്ളതായിരുന്നു.

എവിടെ നിന്നൊക്കെയോ കുറേ സ്പ്രോക്കറ്റുകളും സംഘടിപ്പിച്ച് രാവിലെ തന്നെ സെവാഗെത്തി..
 

പ്രഭാതഭക്ഷണവും കഴിച്ച് കാറിൽ ആവശ്യത്തിന് പെട്രോളും അടിച്ച് ഇന്നലെ പോയ അേത പാതയിൽ സഞ്ചാരം തുടർന്നു. ഉയർന്ന പ്രദേശങ്ങളിലെ ഒാക്സിജൻ കുറവ് മനുഷ്യരെ പോലെ വാഹനങ്ങളെയും ബാധിക്കുമെന്ന് സെവാഗ് പറഞ്ഞു. സാഹസികത നിറഞ്ഞ വഴികളിൽ അമിതവേഗം മൂലം ലഡാക്കിൽ ഉണ്ടായ അപകടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും അയാൾ പറഞ്ഞുകൊണ്ടിരുന്നു. ചാംഗ്ലാ പാസിലേക്കുള്ള കയറ്റത്തോടുകൂടിയ കൊടും വളവുകൾ അനായാസം സെവാഗ് ഒാടിച്ചുകയറ്റുന്നതു കണ്ടപ്പോൾ വർഷങ്ങൾകൊണ്ട് ഇൗ വഴിയിലൂടെയുള്ള യാത്ര കൊണ്ട് അയാൾ നേടിയ ഡ്രൈവിങ് സാമർത്ഥ്യം ബോധ്യമായി. ഞാൻ താമസിച്ച ഗസ്റ്റ് ഹൗസിൽനിന്ന് ചാംഗ്ലാ പാസിൽ എത്താൻ 20 കിേലാ മീറ്ററുണ്ട്. പക്ഷേ, അവിടെ എത്താൻ രണ്ടര മണിക്കൂറിൽ കൂടുതൽ എടുത്തു.

ഞങ്ങൾ ബൈക്കിെൻറ അടുത്തെത്തി. സെവാഗ് ടൂൾ ബോക്സ് തുറന്ന് സ്പ്രോക്കറ്റിെൻറ കവർ അഴിച്ചു. സത്യത്തിൽ സ്പ്രോക്കറ്റിന് കാര്യമായ കുഴപ്പമൊന്നുമില്ലായിരുന്നു. ചെറുതായൊന്ന് ലൂസായിട്ടുണ്ട്. അകത്ത് മുഴുവൻ ചെളി പിടിച്ചതുപോലെയായിട്ടുണ്ട്. ഒാക്സിജൻ കുറഞ്ഞതു തന്നെയാണ് പ്രധാന കാരണമെന്ന് മനസ്സിലായി. തിരികെയുള്ള യാത്ര ഇറക്കമായതിനാൽ വലിയ പ്രയാസമില്ലാതെ താേഴക്ക് എത്തി. ലേയിൽ എത്തി വണ്ടി നന്നായി കഴുകി. അടുത്തുള്ള വർക്ക് ഷോപ്പിൽ കയറി പ്രശ്നങ്ങളൊക്കെ ഒന്നുകൂടി പരിശോധിച്ചു. അവിടെ ചെയ്യാവുന്നതുപോലെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു.

സെവാഗിനോട് യാത്ര പറയുേമ്പാൾ ഒരു കാര്യം പറഞ്ഞിരുന്നു. ‘ഇനി എന്നെങ്കിലും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം..’ എന്ന്.. വീണ്ടുമൊരിക്കൽ കൂടി ഇതുപോലെ ഇൗ താഴ്വരയിൽ വരുമോ എന്നറിയില്ല. വീണ്ടും ഞാൻ സെവാഗിനെ കാണുമോ എന്നും...
 

സെവാഗിനോട് യാത്ര പറഞ്ഞ് പിരിയാൻ നേരം കാറിലടിച്ച പെട്രോളിെൻറ തുകയ്ക്കു പുറമെ മറ്റു ജോലികളെല്ലാം ഒഴിവാക്കി എന്നെ സഹായിക്കാൻ വന്നതിെൻറ സന്തോഷത്തിന് കുറച്ചു പണം കൂടി നൽകി. രാത്രി കഴിക്കാൻ ലേയിലെ മാർക്കറ്റിൽനിന്ന് കുറച്ച് ഫ്രൂട്ട്സ് വാങ്ങി റൂമിലേക്ക് തിരിച്ചു. റൂമിലേക്കും തിരിച്ചുമുള്ള യാത്രയിൽ പതിവായി കണ്ട ആത്മീയ കേന്ദ്രമാണ് ‘ശാന്തി സ്തൂപ’. ഒരു ആത്മീയ കേന്ദ്രം എന്നതിലുപരി ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഒരിടം കൂടിയാണത്. അതിെൻറ അകത്തേക്ക് ഇതുവരെ പോയിട്ടില്ല. പ്രോഗ്രാമിൽ കാര്യമായ മാറ്റങ്ങെളാന്നും സംഭവിച്ചില്ലെങ്കിൽ നാളെ അവിടെ കയറാം എന്നുവെച്ചു. മലമുകളിൽ നിലയുറപ്പിച്ചിരിക്കുന്നു ‘ശാന്തി സ്തൂപ’ ലേയിൽ വന്നതു മുതൽ താെഴ റോഡിൽ നിന്നും കാണുന്നതാണ്.

മനോഹരമായ വഴിയോര കാഴ്ചകൾ കണ്ട് യാത്ര ചെയ്യുന്നതിനെക്കാൾ സന്തോഷം തോന്നിയ ദിവസമാണിത്. ആകെ പെട്ടുപോയെന്ന് തോന്നുന്ന ഒരു നിമിഷം എവിടെ നിന്നോ പൊട്ടിവീണതു പോലെ രക്ഷകനായി ഒരാൾ അവതരിക്കുക. എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതു വരെ ഒപ്പം നിൽക്കുക. എന്നിട്ട് സൗഹൃദത്തിെൻറ പുതിയൊരു ലോകം തുറന്നു അയാൾ പോവുക. അതിനെക്കാൾ മനോഹരമായി മറ്റെന്താണുള്ളത്..?

സെവാഗിനോട് യാത്ര പറയുേമ്പാൾ ഒരു കാര്യം പറഞ്ഞിരുന്നു. ‘ഇനി എന്നെങ്കിലും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം..’ എന്ന്.. വീണ്ടുമൊരിക്കൽ കൂടി ഇതുപോലെ ഇൗ താഴ്വരയിൽ വരുമോ എന്നറിയില്ല. വീണ്ടും ഞാൻ സെവാഗിനെ കാണുമോ എന്നും...

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirtraveloguelehindia Tourbike tourmalayalam newsaneesh's travelindian diarysolowithcbr150Changla Pass
News Summary - A Young Man's All India Solo bike ride 32nd day at Changla Pass in Kashmir
Next Story