Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഒടുവിൽ ഒരു

ഒടുവിൽ ഒരു ആക്സിഡൻറ്

text_fields
bookmark_border
ഒടുവിൽ ഒരു ആക്സിഡൻറ്
cancel
camera_alt???? ??????????? ????? ??????? ???????? ???????????????? ???????????????? ????????????? ????? ?????????????? ????????????????? ??????????

ചെന്നൈയിൽ നിന്നും ഇന്നുതന്നെ കോയമ്പത്തൂർ എത്താനാണ് ഉദ്ദേശിച്ചത്. അതിനായി അതിരാവിലെ തന്നെ എഴുേന്നറ്റു. കോയമ്പത്തൂർ വരെ 500 കിലോ മീറ്ററിലധികം ദൂരമുണ്ട്. കടുത്ത വെയിലാണ്. മതിയായ വിശ്രമം കൂടി കണക്കിലെടുത്താണ് വെളുപ്പിേന യാത്ര തുടങ്ങിയത്. റൂമിൽ നിന്ന് ബാഗേജൊക്കെ എടുത്ത് ഷെറിലിനോട് യാത്ര പറഞ്ഞിറങ്ങി.

മറീന ബീച്ചിനോട് ചേർന്ന് തുടങ്ങിയ യാത്ര ലക്ഷ്യം വെച്ചത് മഹാബാലിപുരത്തേക്കായിരുന്നു. പാതയോരത്ത് രാവിലെ വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നിരവധിപേർ. ഇന്നലെ അസ്തമയത്തിന് കാണാതിരുന്ന സൂര്യ ശോഭ ഇൗ പുലർച്ചയിൽ വഴിയിൽ വീണുകിടപ്പുണ്ട്. റോഡരികിൽ രാവിലെ സജീവമായ കച്ചവടം പൂക്കളുടേതാണ്. തിരക്കു കുറഞ്ഞ വൃത്തിയുള്ള റോഡുകളിലൂടെ സഞ്ചരിച്ച് ചെന്നൈയിൽനിന്ന് 50 കിലോ മീറ്റർ പിന്നിട്ട് മഹാബലിപുരത്തെത്തി.

ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജവംശം നിർമിച്ച സ്മാരകങ്ങൾക്കും ക്ഷേത്രങ്ങൾക്കും പ്രസിദ്ധമാണ് ബംഗാൾ ഉൾക്കടലിനോട് ചേർന്നുകിടക്കുന്ന മഹാബലിപുരം. കടൽത്തീരത്തിനടുത്ത് നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നിൽക്കുന്ന ‘ഷേർ ടെമ്പിൾ’ കാണാം. കല്ലിൽ തീർത്ത ഇൗ ക്ഷേത്ര സമുച്ചയത്തിേലക്ക് രാവിലെ തന്നെ സഞ്ചാരികളുടെ ഒഴുക്കാണ്. കരിങ്കല്ലിൽ തീർത്ത ശിൽപങ്ങളും മണ്ഡപങ്ങളുമായി നിലകൊള്ളുന്ന ഇൗ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നല്ല നിലയിൽ പരിപാലിച്ചുപോരുന്ന പൂന്തോട്ടങ്ങളുണ്ട്.

കരിങ്കല്ലിൽ തീർത്ത ശിൽപങ്ങളും മണ്ഡപങ്ങളുമായി നിലകൊള്ളുകയാണ് മഹാബലിപുരം
 

അൽപനേരത്തിനു ശേഷം യാത്രയിലേക്ക് മടങ്ങി. ഉൾപ്രദേശത്തെ റോഡുകളിൽനിന്ന് മാറി ഹൈവേയിലേക്ക് കടന്നു. റോഡരികിൽ കണ്ട ഹോട്ടലിൽനിന്നും ചൂടുള്ള ദോശയും ചമ്മന്തിയും കഴിച്ചു. തമിഴെൻറ തനി നാടൻ രുചി വീണ്ടും നാവിലെത്തി.

പ്രത്യേകിച്ച് ബുദ്ധിമുട്ടുകെളാന്നുമില്ലാതെ ഹൈവേയിലൂടെ സുഗമമായി മുന്നോട്ടു പോകുന്നതിനിടയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്നാട് ട്രാൻസ്പോർട്ടിെൻറ ഒരു ബസ് ഇടതു റോഡിലേക്ക് പെെട്ടന്ന് തിരിഞ്ഞത്. ഉടൻ ബ്രേക്ക് ചവിട്ടുകയല്ലാതെ എനിക്ക് വേറേ വഴിയുണ്ടായിരുന്നില്ല. ബസ്സിൽ ഇടിക്കാതെ ഞാൻ ബൈക്ക് നിർത്തിയെങ്കിലും പിന്നാലെ വന്ന ബുള്ളറ്റ് യാത്രക്കാരൻ എെൻറ ബൈക്കിെൻറ പിന്നിൽ വന്നിടിച്ച് എെൻറ ബൈക്ക് ചെരിഞ്ഞു. സാരി ഗാർഡിനും പിറകിലെ ടയറിനും ഇടയിലായി കുടുങ്ങിയ ബുള്ളറ്റിെൻറ മുൻചക്രവുമായി വീണു വീണില്ല എന്ന മട്ടിൽ ചെരിഞ്ഞു നിൽക്കുകയാണ് ഞാൻ. ബുള്ളറ്റ് യാത്രികൻ മറിഞ്ഞ് നിലത്തുവീണു. എൻറെ ബൈക്കിെൻറ സാരിഗാർഡ് വളഞ്ഞുനിവർന്നു. നിലത്തുവീണ ബുള്ളറ്റ് യാത്രക്കാരനും റോഡരികിൽ നിന്നിരുന്ന പൊലീസുകാരനും വന്ന് നിലംപറ്റാതെ താങ്ങിനിർത്തിയിരുന്ന എെൻറ ബൈക്കിെൻറ പിറകിൽ കുടുങ്ങിയ ബുള്ളറ്റിെൻറ മുൻചക്രം ഉൗരിയെടുത്തു. എല്ലാം ഉണ്ടാക്കി തീർത്തിട്ട് ഒന്നുമറിയാത്ത പോലെ ട്രാൻസ്പോർട്ട് ബസ് എവിടേക്കോ മറഞ്ഞു. റോഡിലുരസിയുണ്ടായ കാലിലെ മുറിവും പൊട്ടിയ മൊബൈൽ ഫോണും നോക്കി നിൽക്കുന്ന ബുള്ളറ്റുകാരേനാട് പിന്നിൽ വന്നിടിച്ചതിനെ കുറിച്ച് ഒന്നും പറയാൻ തോന്നിയില്ല. ബസുകാരെൻറതാണ് സകല തെറ്റുമെങ്കിലും ബുള്ളറ്റുകാരൻ അൽപം അകലം പാലിച്ചിരുന്നുവെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. എന്തായാലും വലിയൊരു അപകടത്തിൽനിന്നു തന്നെയാണ് രക്ഷപ്പെട്ടത്. ഇത്രയും ദൂരം യാത്ര ചെയ്ത് ഒരപകടവും കൂടാതെ എത്തിയിട്ടും നാട്ടിലെത്താൻ അൽപദൂരം മാത്രം ശേഷിക്കെ ഇങ്ങനെയൊരു അപകടം ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ബുള്ളറ്റ് യാത്രക്കാരനോട് കാര്യമായ കുഴപ്പമൊന്നുമില്ലല്ലോ എന്നാരാഞ്ഞ് പുറത്തേക്ക് തള്ളിയ സാരി ഗാർഡ് പരമാവധി തള്ളി അകത്തേക്കാക്കി യാത്ര തുടർന്നു.

സേലം എത്തിച്ചേരുന്നതിനു മുമ്പുള്ള റോഡുകളുടെ വശങ്ങളിൽ  കറുപ്പും വെള്ളയും പെയിൻറടിച്ച പടുവൃക്ഷങ്ങൾ കാണാമായിരുന്നു. ആ തണൽ വഴികളിലൂടെയുള്ള യാത്ര വെയിലിൽനിന്ന് വലിയ ആശ്വാസമായി. വഴിയോരങ്ങളിൽ വിൽപനയ്ക്ക് വെച്ചിരുന്ന നൊങ്കും കരിമ്പിൻ ജ്യൂസും വാങ്ങിക്കുടിച്ച് ക്ഷീണമകറ്റി. യാത്ര ഏതാണ്ട് സമാപിക്കാൻ പോവുകയാണ് എന്നോർത്തപ്പോൾ നേരിയ സങ്കടമാണ് വന്നത്. അതേസമയം, നാട്ടിൽ എത്തിച്ചേരുന്നതിെൻറ സന്തോഷവുമുണ്ട്.

കോയമ്പത്തൂരിലേക്കുള്ള വഴിയരികിൽ പലയിടത്തും പോലീസുകാർ നിരന്നുനിൽക്കുന്നുണ്ടായിരുന്നു. പലയിടത്തുമുള്ള പൊതു പരിപാടികളിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി പളനി സ്വാമി ഇതുവഴിയെ കടന്നുപോകുന്നതിെൻറ ഭാഗമായാണ് അത് എന്ന് ഉച്ചഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽനിന്നും അറിയാൻ കഴിഞ്ഞു. മീൻ കൊളമ്പും കൂട്ടി വാഴയിലയിൽ സ്വാദിഷ്ടമായ ചോറും കഴിച്ചാണ് ഉച്ച നേരത്തെ വിശപ്പടക്കിയത്. കോയമ്പത്തൂരിലെത്തി എയർപോർട്ടിനു സമീപത്തെ ഒരു ഹോട്ടലിൽ താമസം തരപ്പെടുത്തി. കുളിക്കു ശേഷം പുറത്തൊക്കെ ചുമ്മാ അലഞ്ഞു നടന്നു. നാളെ  ഇൗ നേരം സ്വന്തം വീട്ടിലായിരിക്കും അന്തിയുറങ്ങുക എന്ന ആഹ്ലാദത്തോടെ രാത്രി ഭക്ഷണവും കഴിച്ച് തിരികെ റൂമിലെത്തി ഉറങ്ങാൻ കിടന്നു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaitraveloguecoimbatoremarina beachMahabalipurammalayalam newsaneesh's travelindian diarysolowithcbr150Solo bike tourIindia Tour
News Summary - A Young Malayali's All India Solo bike ride 74th Day reached at Coimbatore
Next Story