Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightപൊലീസിെൻറ ചോദ്യം,...

പൊലീസിെൻറ ചോദ്യം, നീയാണല്ലേ ആ പുള്ളി...?

text_fields
bookmark_border
പൊലീസിെൻറ ചോദ്യം, നീയാണല്ലേ ആ പുള്ളി...?
cancel
camera_alt????????????? ???????? ??????? ???????????? ???????? ?????????????? ??????

വിജയവാഡയിലെ സ്വൈര്യം നഷ്ടമായ മുറിയിൽ നിന്ന് നേരത്തേ ബാഗുകളെല്ലാം ബൈക്കിൽ കെട്ടിവെച്ച് തടിതപ്പി. കഴിഞ്ഞ രാത്രി ചുരുണ്ടും മറിഞ്ഞും കിടന്നതല്ലാതെ ചൂടുകൊണ്ടും വാഹനങ്ങളുടെ ഹോൺ ശല്യം കൊണ്ടും ഉറങ്ങാൻ പോലും കഴിയാത്ത കാളരാത്രിയായിരുന്നു. റൂമിനു താഴെയുള്ള തട്ടുകടയിൽനിന്നും ചായയും പലഹാരങ്ങളും കഴിച്ചു തുടങ്ങിയ യാത്ര 100 കിലോ മീറ്റർ പിന്നിട്ടിേട്ട വിശ്രമത്തിനായി എഞ്ചിൻ ഒാഫ് ചെയ്തുള്ളു. വെയിൽ മൂക്കുന്നതിനു മുമ്പ് കഴിയുന്നത്ര ദൂരം പിന്നിടാൻ കഴിഞ്ഞാൽ ആശ്വാസമാണ്. ദേശീയ പാത 16ലൂടെ 470 കിലോ മീറ്റർ വിജയവാഡയിൽനിന്ന് സഞ്ചരിച്ചാൽ ചെന്നൈയിൽ എത്തിച്ചേരാം.

റോഡരികിൽ നൊങ്കു വിൽക്കുന്നവരെ ധാരാളമായി കാണാമായിരുന്നു. രണ്ടു പയ്യന്മാർ നൊങ്കു വിൽക്കുന്നിടത്തുനിന്ന് 20 രൂപയ്ക്ക് എട്ട് നൊങ്ക് വാങ്ങി കഴിച്ചു. ഇന്നത്തെ ബ്രേക് ഫാസ്റ്റ് അങ്ങനെ തീർന്നു. എത്ര അനായാസമായാണ് ആ പയ്യൻ തൊണ്ടിനുള്ളിൽനിന്ന് കത്തി കൊണ്ട് നൊങ്ക് പൊളിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കുന്നത്. എൻറെ ബൈക്കിൻറെ വിശേഷണങ്ങളായിരുന്നു അവരിലൊരാൾ തിരക്കിക്കൊണ്ടിരുന്നത്. എത്ര വിലയാണ് ബൈക്കിന്..? എത്ര മൈലേജ് കിട്ടും...? എന്നൊക്കെ. ഒരാൾ നൊങ്ക് പൊളിച്ച് കവറിലാക്കുമ്പോൾ അടുത്തയാൾ അത് റോഡരികിൽ ചെന്നു നിന്ന് വിൽക്കുന്നു.

ചെന്നൈയിലേക്ക് ഇനി വെറും 110 കിലോ മീറ്റർ
 

അവിടുന്ന് പിന്നെയും യാത്ര തുടർന്നു. ആന്ധ്രയിൽ പെട്രോളിന് 80 രൂപയിലധികം വിലയുണ്ട്. പോരാത്തതിന് ആദ്യം കണ്ട പമ്പിൽ ‘എക്സ്ട്രാ പ്രീമിയം’ മാത്രമേയുള്ളു. അതിനാണെങ്കിൽ 83ൽ അധികം വിലയും. എക്സ്ട്രാ പ്രീമിയം അടിക്കാൻ ഞാൻ എന്തായാലും തയാറല്ല. അടുത്ത പമ്പിൽനിന്ന് നോർമൽ ഹെവി പ്രീമിയം അടിച്ചു. വഴിയരികിൽ പലയിടത്തും പടുകൂറ്റൻ ഹനുമാൻ പ്രതിമകൾ കാണാം. ആന്ധ്രാ പ്രദേശിൽ കടന്നതിനു ശേഷം ഇടയ്ക്കിടെ ഹനുമാൻ പ്രതിമകൾ സ്ഥിരം കാഴ്ചയാണ്.

ആന്ധ്രാ പ്രദേശിൽ കടന്നതിനു ശേഷം ഇടയ്ക്കിടെ ഹനുമാൻ പ്രതിമകൾ സ്ഥിരം കാഴ്ചയായിരുന്നു
 

വിജയവാഡയിൽനിന്നും 200 കിലോ മീറ്റർ പിന്നിടുമ്പോഴാണ് കേരള രജിസ്ട്രേഷൻ ബോർഡുള്ള ഒരു പോലീസ് വാൻ കണ്ടത്. വാനിനെ മറികടന്ന് മുന്നോട്ടു നീങ്ങിയപ്പോൾ ഹോൺ മുഴക്കിക്കൊണ്ട് വാൻ എൻറെ അരികിൽ എത്തി. വാനിനകത്തുനിന്നും ‘എവിടെ നിന്നാണ് ...? എങ്ങോട്ടാണ് ...?’ തുടങ്ങിയ ചോദ്യങ്ങൾ ചാടിപ്പുറപ്പെട്ടു.
അതിനിടയിലാണ് ‘നീയാണല്ലേ, എന്നും സോഷ്യൽ മീഡിയയിൽ യാത്ര ഡയറിക്കുറിപ്പ് എഴുതുന്ന അനീഷ്...?’ എന്നൊരു ചോദ്യം. അതുവരെ തോന്നിയ പേടി ആ ചോദ്യത്തോടെ അലിഞ്ഞുപോയി. മാധവൻ സാറിൻറെ ആ ചോദ്യത്തോടെ വാനിനുള്ളിൽ ബഹളമായി. റോഡരികിലെ തണലിൽ വാഹനങ്ങൾ ഒതുക്കി ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു. കേസന്വേഷണത്തിെൻറ ഭാഗമായി വിജയവാഡയിലെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ ടീം ആയിരുന്നു അത്. വിജയവാഡയിൽനിന്നും കേസിലെ പ്രതിയെ പൊക്കി തിരികെ പോരുന്ന വഴിയായിരുന്നു അത്. എല്ലാവരും കൂടിനിന്ന് സെൽഫിയൊക്കെ എടുത്ത ശേഷം യാത്ര ചൊല്ലി പിരിഞ്ഞു. ആ നല്ലൊരു കൂടിക്കാഴ്ചക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി ഞങ്ങൾ കണ്ടുമുട്ടി.

വിജയവാഡയിൽനിന്ന് ചെന്നൈയിലേക്കുള്ള വഴി നൊങ്ക് കച്ചവടക്കാരുടെ വ്യാപാര മേഖലകൂടിയാണ്
 

തിരക്ക് കുറവുള്ള റോഡാണെങ്കിലും  ചില ജംഗ്ഷനുകളിൽ എത്തുമ്പോൾ ചെറിയ ബ്ലോക്കുകൾ ഉണ്ടാകും. റോഡ് സിഗ്നൽ കൂടാതെ കൗണ്ടറിലിരുന്ന് പോലീസുകാരുടെ മൈക്കിലൂടെയുള്ള നിർദേശങ്ങളും കേൾക്കാം. വഴിയിൽ പരമാവധി വിശ്രമവും വെള്ളം കുടിയും നടന്നുകൊണ്ടിരുന്നു. ഉച്ചയ്ക്ക് ഒാലമേഞ്ഞ ഒരു ഹോട്ടലിൽനിന്നും സാമ്പാറും മോരു കറിയും കൂട്ടി ഒരുഗ്രൻ സദ്യ കഴിച്ചു. അതിനു ശേഷം പുറപ്പെട്ട യാത്ര വൈകിേട്ടാടെ തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചു.

ചെന്നൈയിൽ താമസസൗകര്യമൊരുക്കിയത് നാട്ടുകാരനായ മുസമ്മിൽക്കയുടെ സഹോദരൻ ഷെറിൽ ആയിരുന്നു...
 

തമിഴകത്തിെൻറ പ്രവേശനത്തിനുതന്നെ ഒരു സിനിമാറ്റിക് ടച്ചുണ്ടായിരുന്നു. വഴിനീളെ അജിത് - വിജയളമാരുടെ പോസ്റ്ററുകളും ഫ്ലക്സുമാണ് വരവേറ്റത്. പിന്നീടങ്ങോട്ട് ചെന്നൈ നഗരത്തോട് അടുക്കുന്തോറും തിരക്കുകൊണ്ട് വലഞ്ഞു തുടങ്ങി. ചെന്നൈയിൽ എത്തിയാൽ താമസിക്കാൻ നാട്ടുകാരനായ മുസമ്മിൽക്കയുടെ ഗസ്റ്റ് ഹൗസിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു. അതനുസരിച്ച് ചെന്നൈ റോയ്പേട്ടയിലെ പ്രിൻസ് ഗസ്റ്റ് ഹൗസിലെത്തി. മുസമ്മിൽക്ക നാട്ടിൽ പോയതിനാൽ സഹോദരൻ ഷെറിലാണ് ഇവിടെയുണ്ടായിരുന്നത്. എനിക്കായി റെഡിയാക്കി വെച്ചിരുന്ന മുറിയിൽ കയറി കുളിച്ച് ക്ഷീണമൊക്കെ മാറ്റി. രാത്രി ഭക്ഷണത്തിനായി ചെന്നൈയിലെ തെരുവുകളിലൂടെ കുറേ നേരം അലഞ്ഞു. ഭക്ഷണ ശേഷം റൂമിലെത്തി കിടന്നപ്പോൾ നാടിെൻറ തൊട്ടപ്പുറത്തെത്തിയതിെൻറ സന്തോഷമായിരുന്നു മനസ്സിൽ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaitravelogueVijayawadaindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Malayali's All India Solo bike ride 72nd Day in Vijayawada to Chennai
Next Story