Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകൊൽക്കത്ത തേടിയൊരു...

കൊൽക്കത്ത തേടിയൊരു രാത്രി യാത്ര..

text_fields
bookmark_border
കൊൽക്കത്ത തേടിയൊരു രാത്രി യാത്ര..
cancel
camera_alt??? ?????????? ???????????? ???? ??????????????...

ഒരു പ്രഭാതം മുതൽ അടുത്ത പ്രഭാതം വരെ നീണ്ട ഒരു യാത്രയ്ക്കായിരുന്നു 66ാം ദിവസം തുടക്കമിട്ടത്. മധാരിയട്ട് നിന്നും 740 കിലോ മീറ്റർ പിന്നിട്ട് തൊട്ടടുത്ത ദിവസം പുലർച്ചെ അഞ്ചു മണിക്ക് കൊൽക്കത്തയിൽ എത്തിച്ചേരുന്നതുവരെ തുടർച്ചയായ സഞ്ചാരമായിരുന്നു. രാത്രിയിൽ പൂർണമായും ഒഴിവാക്കിയ ഉറക്കത്തിെൻറ കടം വീട്ടിയത് കൊൽക്കത്തയിൽ എത്തി മുറിയെടുത്ത് വൈകുന്നേരം വെര ഉറങ്ങിയാണ്.

മധാരിയട്ട് നിന്ന് രാവിലെ എട്ടു മണിക്ക് ശേഷമാണ് ഞാൻ യാത്ര തുടങ്ങിയത്. തലേന്ന് രാത്രി വറുത്ത മീൻ കഷണം ചിക്കൻ കറിയിൽ മുക്കി മീൻകറിയാക്കിത്തന്ന് പറ്റിച്ച ബില്ലിലെ കുറച്ചു ബാക്കി സെറ്റിൽ ആക്കിയായിരുന്നു അവിടെനിന്നും യാത്ര തിരിച്ചത്. ഇൗ ദിവസം എവിടെ താമസമുറപ്പിക്കണം എന്ന വ്യക്തമായ ധാരണയില്ലാതെയാണ് പുറപ്പെട്ടത്. 154 കിലോ മീറ്റർ കഴിഞ്ഞാൽ സിലിഗുരി എത്തും. അവിടെനിന്നും 500 ൽ അധികം കിലോ മീറ്റർ സഞ്ചരിച്ചാലേ കൊൽക്കത്തയിൽ എത്തിച്ചേരൂ.  എന്തായാലും എത്തുന്ന എവിടെയെങ്കിലും സ്റ്റേ ചെയ്യാമെന്ന തീരുമാനത്തിൽ വാശിയോെട യാത്ര തുടർന്നു.

24 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ കൊൽക്കത്ത നഗരത്തിൽ പ്രവേശിക്കുമ്പോൾ നേരം പുലരുന്നതേയുണ്ടായിരുന്നുള്ളു...
 

ബംഗാളിലെ ബസ്, ലോറി ഡ്രൈവർമാരെല്ലാം റോഡിലൂടെ തകർത്തു പായുകയാണ്. യാതൊരു മയവുമില്ലാത്ത ഒാവർ ടേക്കിങ്ങും മരണപ്പാച്ചിലും WB ബോർഡുള്ള വാഹനങ്ങൾക്ക് വില്ലൻ രൂപം പകർന്നിരുന്നു. റോഡരികിൽ മമത ബാനർജിയുടെ പടം െവച്ച് ‘Safe Drive, Save Lives’ എന്നെഴുതിയ ബോർഡുകൾ പലയിടത്തും കാണാം. ഇൗയൊരു അടിക്കുറിപ്പാണ് ബംഗാളിൽ പലയിടത്തും റോഡ് സുരക്ഷയുടെ ആപ്തവാക്യമായി ഇടംപിടിച്ചിരിക്കുന്നതെന്നു തോന്നുന്നു. ലക്കും ലഗാനുമില്ലാതെ പാഞ്ഞുപോകുന്ന പല വാഹനങ്ങളുടെയും പിന്നിലിരുന്ന് ഇൗ ആപ്തവാക്യങ്ങൾ വഴിയാത്രക്കാരെ കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. സിലിഗുരിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള പാതയിൽ അഞ്ചിലധികം സ്ഥലത്ത് മറിഞ്ഞ നിലയിൽ കണ്ട ചരക്കുലോറികളുടെ കിടപ്പ് അവരുടെ ഡ്രൈവിങ്ങിലെ പരുക്കൻ സ്വഭാവം തുറന്നുകാണിക്കുന്നു.

ഗ്രാമീണർ അവരുടെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന വാഹനം സൈക്കിൾ തന്നെ. ചരക്കുകൾ കൊണ്ടുപോകാൻ മരപ്പലകക്ക് ഇരുവശങ്ങളിലായി ചക്രം ഘടിപ്പിച്ച് മറ്റൊരു ഥാഗം കൂടി സൈക്കിളിൽ ഫിറ്റ് ചെയ്ത് അവർ പോകുന്നു. െഎസ്ക്രീം, പച്ചക്കറി തുടങ്ങിയവയൊക്കെ സൈക്കിളിൽ തന്നെയാണ് കച്ചവടം. ഇടയ്ക്ക് മറ്റു വാഹനങ്ങളെ ഒറ്റനോട്ടം മാത്രം നോക്കി റോഡ് മുറിച്ചു കടന്ന് ഒറ്റപ്പോക്കാണ്. സൈക്കിളിൽ ഇടിക്കാതെ നോക്കേണ്ട ബാധ്യത മറ്റു വാഹനത്തിലുള്ളവരാണെന്ന മട്ടിലാണ് അവരുടെ േപാക്ക്.

 

പെട്രോൾ അടിക്കാൻ കയറിയിടത്ത് ലിറ്ററിന് 81 രൂപ. ഇതെന്തു കഥ..? ഇന്നലെവരെ ബംഗാളിൽനിന്ന് 77 രൂപയ്ക്ക് പെട്രോൾ അടിച്ചതാണല്ലോ. ഇത്ര പെെട്ടന്ന് കൂടിയോ..? പറയാൻ പറ്റില്ല, ഏതു നിമിഷവും എത്രവേണമെങ്കിലും കൂടാം.  ആ വിചാരത്തിൽ പമ്പിലുള്ളവരോട് ചോദിച്ചപ്പോഴാണറിയുന്നത് അതിനിടയിലെപ്പോഴോ ബീഹാറിലെ ഒരു പ്രദേശത്താണ് ഇപ്പോൾ നിൽക്കുന്നതെന്ന്. രണ്ടു കിലോ മീറ്റർ കൂടി പോയാൽ ഇതിലും വില കുറച്ച് ബംഗാളിൽനിന്ന് അടിക്കാം എന്നു കരുതി ചിരി മാത്രം കൊടുത്തു അവിടെ നിന്നും നീങ്ങി. ഹൈവേയിൽ കുറേ ദൂരം ചെന്നപ്പോൾ കൊൽക്കത്തയിലേക്കുള്ള വഴിയിൽ കയറുന്ന കാര്യം മറന്നു 10 കിലോ മീറ്ററോളം സഞ്ചരിച്ചു വീണ്ടും ബീഹാറിൽ തന്നെ എത്തി. അവിടെ ഹൈവേയുടെ ഒരു വരിയിൽ ഇടവിട്ട് പല ഭാഗത്തും ചോളം ഉണക്കാനിട്ടിരിക്കുന്നു. നിരപ്പായ, സദാ വെയിൽ കിട്ടുന്ന ഇതിലും നല്ലൊരു സ്ഥലം അവർക്ക് വേറേ കിട്ടുമെന്നു തോന്നുന്നില്ല. അവരുടെ ഭൂമി കൈയേറി നിർമിച്ച റോഡ് ആയതിനാലാകണം സർവാധികാരത്തോടെയും റോഡിൽ പലയിടത്തും ചോളം പരത്തിയിട്ടിരിക്കുന്നതു കാണാം. വഴി മാറി വന്നതിനാൽ ഞാൻ തിരികെ പോയി പിന്നെയും കൊൽക്കത്ത ഹൈവേയിൽ പ്രവേശിച്ചു.

പെട്രോൾ അടിക്കാൻ കയറിയിടത്ത് ലിറ്ററിന് 81 രൂപ. ഇതെന്തു കഥ..? ഇന്നലെവരെ ബംഗാളിൽനിന്ന് 77 രൂപയ്ക്ക് പെട്രോൾ അടിച്ചതാണല്ലോ. ഇത്ര പെെട്ടന്ന് കൂടിയോ..? പറയാൻ പറ്റില്ല, ഏതു നിമിഷവും എത്രവേണമെങ്കിലും കൂടാം.  ആ വിചാരത്തിൽ പമ്പിലുള്ളവരോട് ചോദിച്ചപ്പോഴാണറിയുന്നത് അതിനിടയിലെപ്പോഴോ ബീഹാറിലെ ഒരു പ്രദേശത്താണ് ഇപ്പോൾ നിൽക്കുന്നതെന്ന്.

മൂന്നു മണിയോടെ ഉച്ചഭക്ഷണം കഴിച്ചു. പിന്നീടങ്ങോട്ട് റോഡിൽ തിരക്ക് തുടങ്ങുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും റോഡ് ചരക്കു വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. പൊടിപാറി കടന്നുപോകുന്ന ലോറികളുടെ ഇടയിലൂടെ കിട്ടുന്ന പഴുതുകളിലൂടെ എങ്ങനെ മുന്നോട്ടു പോയാലും രക്ഷയില്ല. ചിലയിടത്ത് ചരക്കുവാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കാതെ പോലീസ് തടഞ്ഞുവെച്ചിരിക്കുന്നതു കാണാം. രണ്ടുവരി മാത്രമുള്ള റോഡിെൻറ സ്ഥലപരിമിതി കഴിഞ്ഞും വാഹനങ്ങൾ പുറത്തേക്ക് ഇറങ്ങി നിൽക്കുന്നു. ഒരിടത്ത് റെയിൽവേ ക്രോസിനടുത്ത് ട്രെയിൻ തടയാൻ ചുവപ്പുതുണി വലിച്ചു കെട്ടിയിട്ടുണ്ട്.  അനങ്ങാതെ നിൽക്കുന്ന ട്രാഫിക് ജാമിൽ ലോറികൾ പാളത്തിനു കുറുകെ എത്തി എങ്ങോട്ടും പോകാനാകാതെ നിൽക്കുന്നതിനാൽ ട്രെയിൻ തടയുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളു.  രണ്ടു ദിവസമായി ഇൗ ഭാഗത്ത് നല്ല തിരക്കാെണന്ന് പ്രദേശവാസിയായ ഒരാൾ പറഞ്ഞു.

രാത്രിയിൽ തുറന്നുവെച്ച ചില തട്ടുകടകളായിരുന്നു ഉറക്കംവരാതെ കാത്തത്
 

ഇൗ തിക്കും തിരക്കും മറികടന്ന് എങ്ങനെ കൊൽക്കത്തയിലെത്തുമോ എന്തോ..? എന്തായാലും കൊൽക്കത്തയിൽ എത്തിയിേട്ട യാത്ര നിർത്തു. ഇടയ്ക്കിടെ വിശ്രമം കൊടുത്ത് രാത്രിയും യാത്ര തുടർന്നു. ബോർഡുകൾ ചൂണ്ടിക്കാണിച്ച കൊൽക്കത്തയിലേക്കുള്ള ദൂരത്തിൽ അടിപതറാതെ മുന്നോട്ടു നീങ്ങി. സംഖ്യകൾ കുറയുന്നുണ്ടെങ്കിലും കുറേ കഴിഞ്ഞപ്പോൾ ഞാനതിൽ നോക്കാതായി. അത് ആത്മവിശ്വാസത്തെ ബാധിച്ചാലോ എന്ന ആശങ്കയായിരുന്നു. എന്തായാലും പകൽ പൊരിഞ്ഞ വെയിലത്ത് ഇൗ വഴിയിലൂടെ യാത്ര ചെയ്യുന്നതിെനക്കാളും നല്ലത് ഇൗ പോക്കു തന്നെയാണ്.

സ്ട്രീറ്റ് ലൈറ്റിെൻറ വെളിച്ചമുള്ള റോഡിൽ ചരക്കുലോറികളോടിടഞ്ഞ് ബൈക്ക് നീങ്ങി. സ്ഥിരതയില്ലാത്ത റോഡുകളായിരുന്നു കൊൽക്കത്തവരെ. ഇടയ്ക്ക് നല്ല നാലുവരി പാതകൾ കണ്ടാൽ പെെട്ടന്നുതന്നെ അത് പൊട്ടിപ്പൊളിഞ്ഞ രണ്ടുവരി പാതയായി മാറും. ചിലയിടത്ത് റോഡുകൾക്കരികിൽ ഒരു വെളിച്ചവുമുണ്ടാവുകയില്ല. ഇടയ്ക്കുള്ള ചില പട്ടണങ്ങൾ അടുക്കുമ്പോഴാണ് തിരക്കിൽ വീർപ്പുമുട്ടുക. ഏകദേശം രാത്രി 11 മണി കഴിഞ്ഞ സമയത്ത് ഒരു ലോറിയുടെ അരികിലൂടെ ഒാവർടേക്ക് ചെയ്തു കയറുകയായിരുന്നു.
‘‘ഠേ....!!’’
എന്ന് വെടി പൊട്ടിയ പോലൊരു ശബ്ദം കേട്ട് ശരിക്കും നടുങ്ങിപ്പോയി.
‘പടച്ചോനേ..! ബൈക്കിെൻറ ടയർ പൊട്ടി ഞാനിപ്പോ മൂക്കും കുത്തി വീണു..’ എന്നുറപ്പിച്ചതാണ്. എന്നിട്ടും, ബൈക്കിെൻറ ബാലൻസിങ്ങിന് ഒരു കുഴപ്പവുമില്ലല്ലോ എന്ന അമ്പരപ്പിൽ ഞാൻ ബൈക്ക് സൈഡാക്കി. ഞാൻ ഒാവർടേക്ക് ചെയ്ത ലോറി എന്നെയും കടന്നുേപായി. ലോറി ഡ്രൈവറും ക്ലീനറും വേഗത കുറച്ചുേപാകുന്ന ലോറിയിലിരുന്ന് എന്നെയൊന്ന് നോക്കുക മാത്രം ചെയ്തു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ബൈക്കിെൻറ രണ്ട് ടയറിനും ഒരു പ്രശ്നവുമില്ല. സൈലൻസറിെൻറ അകത്തുനിന്നെങ്ങാനുമാണോ..? ഒന്നുകൂടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയാലോ..? പ്രശ്നങ്ങെളാന്നുമില്ലെന്നുറപ്പിക്കാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങി. കുറഞ്ഞ വേഗതയിൽ ഒരു പത്ത് മിനിട്ട് ദൂരം പോയപ്പോൾ ഞാൻ ഒാവർ ടേക്ക് ചെയ്ത, എന്നെ ഒാവർ ടേക്ക് ചെയ്ത വഴിയരികിൽ നിർത്തി ഡ്രൈവറും ക്ലീനറും താഴെയിറങ്ങി ജാക്കിവെച്ച് ടയർ മാറ്റുന്ന കാഴ്ചയാണ് കണ്ടത്. എന്നെ നടുക്കിയ ‘ഠേ...! ശബ്ത്തിെൻറ ഉറവിടം അങ്ങനെ കണ്ടെത്തി.

രാത്രിയിൽ ഇടയ്ക്കിടെ കാണുന്ന തട്ടുകടകളിൽനിന്ന് ചായ കുടിച്ച് ഇടവേളകൾ നൽകി കൊൽക്കത്തയിലേക്കുള്ള യാത്ര തുടർന്നു. ഇടയ്ക്ക്  യാത്രയിൽ ഞാൻ എന്നോടുതന്നെ സംസാരിച്ചുകൊണ്ടിരുന്നു. പണ്ടു പാടി മറന്നുപോയ പാട്ടുകൾ വരെ ചുണ്ടിലേക്ക് തേടിപ്പിടിച്ചെത്തി. അർധചന്ദ്രെൻറ വെളിച്ചത്തിൽ റോഡ് അപ്പോൾ അനാഥമായി കിടന്നു. റോഡടക്കി പായുന്ന മൾട്ടി ആക്സിൽ വണ്ടികളോടു കിടപിടിച്ച് ബൈക്ക് സുരക്ഷിതമായി ആ ഇരുട്ടിൽ പാഞ്ഞുകൊണ്ടേയിരുന്നു. കുറേ ദൂരം പോയപ്പോൾ ലോറികളൊന്നും കാണാതായി. അപ്പോഴാണ് വഴി തെറ്റിയെന്ന് ബോധ്യമായത്. തിരികെ കുറച്ചു ദൂരം വന്നപ്പോൾ ശരിയായ വഴി കണ്ടെത്തി. സമയം രാത്രി ഒരു മണിയും രണ്ടു മണിയും കടന്നങ്ങനെ നീങ്ങി. ഉറക്കച്ചടവ് കോട്ടുവായിലൂടെ പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു.  കൊൽക്കത്തയിൽ എത്തിയേ അടങ്ങൂ എന്ന വാശി എന്നെ പരമാവധി ക്ഷീണിതനാക്കുന്നുണ്ട്.

രാത്രി കൊൽക്കത്തയുടെ രുചികളിലേക്കിറങ്ങി
 

പുലർച്ചെ അഞ്ചു മണിയോടെ ഞാൻ കൊൽക്കത്തയിലെത്തി. നഗരം തിരക്കിലേക്ക് കണ്ണുതുറന്നിട്ടില്ല. ഏത് റോഡിലൂടെയും തടസ്സങ്ങളില്ലാതെ നീങ്ങാം. ഹൗറ പാലം കയറിയിറങ്ങി ഹൗറ റെയിൽവേ സ്റ്റേഷനടുത്തെത്തിയ എനിക്ക് റൂം തപ്പിപ്പിടിക്കാൻ സഹായത്തിന് റെയിൽവേയിെല ഡ്യൂട്ടി കഴിഞ്ഞുപോകുന്ന കൊൽക്കത്ത സ്വദേശിയായ ഒരാളെത്തി. റെയിൽവേയിൽ ടി.ടി.ആർ ആയി ജോലി ചെയ്യുന്ന അയാൾ സൈക്കിളിൽ ഇന്ത്യയുടെ പല ഭാഗത്തും കറങ്ങുന്നയാളാണ്. രക്തം രക്തത്തെ തിരിച്ചറിയുന്നപോലെ ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിയെ തിരിച്ചറിയുന്ന നിമിഷം.

ഹൗറ പാലം കയറിയിറങ്ങി ഹൗറ റെയിൽവേ സ്റ്റേഷനടുത്തെത്തിയ എനിക്ക് റൂം തപ്പിപ്പിടിക്കാൻ സഹായത്തിന് റെയിൽവേയിെല ഡ്യൂട്ടി കഴിഞ്ഞുപോകുന്ന കൊൽക്കത്ത സ്വദേശിയായ ഒരാളെത്തി. റെയിൽവേയിൽ ടി.ടി.ആർ ആയി ജോലി ചെയ്യുന്ന അയാൾ സൈക്കിളിൽ ഇന്ത്യയുടെ പല ഭാഗത്തും കറങ്ങുന്നയാളാണ്. രക്തം രക്തത്തെ തിരിച്ചറിയുന്നപോലെ ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിയെ തിരിച്ചറിയുന്ന നിമിഷം.

അദ്ദേഹം പറഞ്ഞ പ്രകാരം ഒരു ഗസ്റ്റ് ഹൗസിൽ രാവിലെത്തന്നെ മുറി തരപ്പെട്ടു. വേഗം ഒന്നു കുളിച്ചു കട്ടിലിൽ കയറി കിടന്നതു മാത്രമേ ഒാറമയുള്ളു. എഴുന്നേൽക്കുമ്പോൾ വൈകിട്ട് നാലു മണി കഴിഞ്ഞിരുന്നു. പുറത്തിറങ്ങുമ്പോൾ കൊൽക്കത്ത നഗരത്തിനു മീതെ മറ്റൊരു രാത്രി കരിമ്പടം വിരിച്ചുകഴിഞ്ഞിരുന്നു. തെരുവുകളിലൂടെ സഞ്ചരിച്ച് മധുരപലഹാരങ്ങളായ രസഗുളയുടെയും മറ്റും രുചിയറിഞ്ഞ് രാത്രി ഭക്ഷണവും കഴിച്ച് തിരികെ റൂമിൽ ചെന്നു. കഴിഞ്ഞ രാത്രിയിലെ യാത്ര ഒരു സ്വപ്നാടനം പോലെ മനസ്സിൽ നിൽക്കുന്നു. വേറിെട്ടാരനുഭവം മാത്രമല്ലത്, രാത്രി യാത്രയുടെ എല്ലാ പ്രയാസങ്ങളും അറിയാനും കഴിഞ്ഞു. നേരത്തെ എഴുന്നേറ്റ് കൊൽക്കത്ത നഗരം വിടാനുള്ള പദ്ധതിയിൽ കിടക്കാനൊരുങ്ങി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguekolkattaindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tourMadarihatHowrah
News Summary - A Young Malayali's All India Solo bike ride 66th and 67th Days to Kolkata
Next Story