Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഷില്ലോങ്ങിലെ സോഫി...

ഷില്ലോങ്ങിലെ സോഫി പഴം

text_fields
bookmark_border
ഷില്ലോങ്ങിലെ സോഫി പഴം
cancel
camera_alt????????????? ????? ??????..? ?????????? ?????????? ????? ?? ???????

രാവിലെ ഏഴ് മണിയോടെ ഗുവാഹതിയിൽനിന്നും മേഘാലയയിലേക്കുള്ള യാത്ര തുടങ്ങി. ഏത് നിമിഷവും മഴ പ്രതീക്ഷിക്കേണ്ട ഒരു സംസ്ഥാനത്തേക്കാണ് പ്രവേശിക്കുന്നത് എന്നതിനാൽ ബാഗേജ് നന്നായി പൊതിഞ്ഞിരുന്നു. ഗുവാഹതിയിൽ നിന്നും 79 രൂപയ്ക്കു മുകളിൽ വില കൊടുത്തു പെട്രോൾ അടിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്നും പെട്രോൾ അടിക്കുന്നത്. ലിറ്ററിന് 200 രൂപ ആയാലും ആളുകൾ വാങ്ങുമെന്ന് ഇന്ത്യൻ കമ്പനികൾക്ക് നന്നായി അറിയാം. സർക്കാറും ചേർന്നു നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഇന്ത്യയിലെ എണ്ണ കച്ചവടം എന്നു മനസ്സിലാക്കാൻ രണ്ടാഴ്ചത്തെ അയൽ രാജ്യവാസം സഹായിച്ചു.

ഷില്ലോങ്ങിലെ റോഡുകളിലൂടെ വാഹനങ്ങൾ അരിച്ചരിച്ചാണ് നീങ്ങുന്നത്
 

ഗുവാഹതി മുതൽ റോഡുകളിൽ മഴ പതിച്ച മുദ്രകൾ കാണാമായിരുന്നു. തലേന്ന് രാത്രി മഴ തിമിർത്തു പെയ്തതിെൻറ ലക്ഷണങ്ങൾ റോഡരികുകളിലെ വെള്ളക്കെട്ടുകളിൽനിന്നും മനസ്സിലായി. മേഘാലയയിലേക്ക് കടന്നുവെന്നറിയിക്കാനെന്നോണം മഴ ചാറിത്തുടങ്ങി.  മേഘാലയയുടെ െഎശ്വര്യം തന്നെ ഇൗ മഴയാണ്. മഴയില്ലെങ്കിലെന്ത് മേഘാലയ...?

ബംഗബസാർ എന്ന ഷില്ലോങ്ങിലെ ഏറ്റവും പഴക്കം ചെന്ന ആ മാർക്കറ്റിൽ വൃത്തിയൊഴികെ എല്ലാം ഉണ്ടായിരുന്നു...
 


കൃത്രിമമായുണ്ടാക്കിയ കുളത്തിൽ വളർത്തുന്ന മീനുകളെ പിടിക്കുന്ന ജോലിയിലായിരുന്നു രാവിലെത്തന്നെ മൂന്നു നാലുപേർ. പിടിച്ച മീനുകളെ വലിയൊരു കുടത്തിലാക്കി വെച്ചിട്ടുണ്ട്. ഇൗ മീനുകളെ ഫ്രഷായി എവിടെ കഴിക്കാൻ കിട്ടുമെന്ന ചോദ്യത്തിന് ഷില്ലോങിൽ കിട്ടുമെന്നായിരുന്നു ഒരാളുടെ മറുപടി.കുന്നുകയറി മുകളിൽ ചെന്നു താേഴക്കു നോക്കുേമ്പാഴുള്ള മേനാഹരമായ കാഴ്ച ഒന്നുവേറേ തന്നെയാണ്. വഴി നീളെ നിർത്തി താഴ്വാരങ്ങളുടെ ഭംഗിയൊക്കെ കണ്ടറിഞ്ഞ് ഷില്ലോംഗിൽ എത്തുമ്പോൾ 10.30 കഴിഞ്ഞിരുന്നു.
ഷില്ലോങ്ങിലെ വീതി കുറഞ്ഞ റോഡുകളിൽ വാഹനങ്ങൾ അരിച്ചരിച്ചാണ് നീങ്ങുന്നത്. ഷില്ലോങ്ങിൽ റൂമെടുത്ത് ഇവിടെ നിന്ന് ഒാരോ ദിവസവും അതിരാവിലെ അടുത്തുള്ള ചിറാപ്പൂഞ്ചി, മദനിലോങ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാമെന്നാണ് പദ്ധതി.

ചൂടു നിലനിർത്താൻ പാത്രത്തിനടിയിൽ അടുപ്പും ഘടിപ്പിച്ച് ചായ വിൽപന നടത്തുന്ന സ്ത്രീകളെ മാർക്കറ്റിൽ കാണാം..
 

ഒരുവിധത്തിൽ ഹോട്ടലിൽ മുറിയെടുത്ത് തിരക്കുപിടിച്ച ഷില്ലോങ്ങിലെ ഒരു മാർക്കറ്റിൽ എത്തി. ബംഗബസാർ എന്ന ഷില്ലോങ്ങിലെ ഏറ്റവും പഴക്കം ചെന്ന ആ മാർക്കറ്റിൽ വൃത്തിയൊഴികെ എല്ലാം ഉണ്ടായിരുന്നു. മാർക്കറ്റിെൻറ ഒരുവശത്ത് മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്നു. ഞാൻ താമസിക്കുന്ന ഹോട്ടൽ സാമാന്യം വൃത്തിയുള്ളതും മൂന്നാം നിലയിൽ ആയതിനാലും മാലിന്യത്തിൽ നിന്ന് അൽപം ആശ്വാസമുണ്ടായിരുന്നു. എന്തായാലും അങ്ങാടിയുടെ ജീവൻ അറിയണമെങ്കിൽ ഇവിടെ വരണം. ചുമട്ടു തൊഴിലാളികൾ മല്ലന്മാരെ തോൽപ്പിക്കുന്ന വിധത്തിൽ ഭാരം വലിച്ചുകൊണ്ടുപോകുന്നു. സ്ത്രീകളടക്കമുള്ള കച്ചവടക്കാർ ഒച്ചയുണ്ടാക്കി ആളുകളെ ആകർഷിക്കുന്നുണ്ട്. മുളയുടെ രണ്ടറ്റത്തും ടിന്നിൽ വെള്ളം നിറച്ചുകൊണ്ടു തോളിൽ വെച്ചുകൊണ്ടുപോകുന്നുണ്ട് ചിലർ. അതിനിടയിൽ മഴ കൂടി ആയപ്പോൾ ചളിപിളിയായി.

മുളയുടെ രണ്ടറ്റത്തും ടിന്നിൽ വെള്ളം നിറച്ചുകൊണ്ടു തോളിൽ വെച്ചുകൊണ്ടുപോകുന്നുണ്ട് ചിലർ
 

അതിനിടയിൽ കെയിൽ തൂക്കിയ ചായപാത്രവുമായി കച്ചവടം ചെയ്യുന്ന ചില സ്ത്രീകളെയും കാണാം. ചായയുടെ ചൂട് നിലനിർത്താൻ പാത്രത്തിനു താഴെ കനലെരിയുന്ന അടുപ്പും ഘടിപ്പിച്ചിട്ടുണ്ട്. ഇൗ തിരക്കുപിടിച്ച കച്ചവടത്തിനിടയിലും തെരുവിെൻറ ഒരുഭാഗത്ത് കുട്ടയിലിരിക്കുന്ന ‘സോഫി’ എന്ന സുന്ദരി പഴത്തിലാണ് എെൻറ കണ്ണുകൾ ഉടക്കിയത്. ചുവന്ന നിറത്തിൽ തരിതരിയായ തൊലിയോടുകൂടിയ ഇൗ പഴം ഞാൻ ആദ്യമായി കാണുകയാണ്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് 10 രൂപ നിരക്കിൽ വിൽക്കുവാൻ വെച്ചിരിക്കുന്നു. അതിൽനിന്നും ഒരു പാക്കറ്റ് ഞാനെടുത്തു. അതിെൻറ കൂടെ ഉപ്പും മുളകുപൊടിയും ചേർന്ന മിശ്രിതം കൂടി വിൽപനക്കാരി എനിക്കു തന്നു. സോഫി പഴം സ്വാദിഷ്ടമായിരുന്നു. ഒരു പാക്കറ്റ് കഴിച്ചുകഴിഞ്ഞപ്പോൾ ഒന്നുകൂടി വാങ്ങേണ്ടിവന്നു. അത് കഴിക്കുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാനാവില്ല. ഒന്നു പറയാം, മേഘാലയ സന്ദർശിക്കുന്നവർ സോഫി പഴം രുചിക്കാൻ മറക്കരുത്.

മേഘാലയ സന്ദർശിക്കുന്നവർ സോഫി പഴം രുചിക്കാൻ മറക്കരുത്...
 

ഇടിയോടുകൂടി മഴ തുടങ്ങിയപ്പോൾ ഞാൻ അടുത്തുള്ള കടത്തിണ്ണയിലേക്ക് കയറിനിന്നു. മഴയെ വകവെക്കാതെ ചുമട്ടുതൊഴിലാളികൾ ചിലർ ജോലി തുടർന്നുകൊണ്ടിരുന്നു. ഒരു ഉള്ളി ചാക്കിെൻറ മേൽ അടുത്ത ചാക്കും കയറ്റി അതിനു മുകളിൽ ടാർപായ് ഷീറ്റും വെച്ച് ചുമലിൽ ഏറ്റിയ ഭാരത്തിെൻറ പങ്ക് കയറിലൂടെ തലയുടെ മുൻഭാഗത്തേക്ക് പകർന്ന് കരുത്തോടെ മുന്നോട്ട് നീങ്ങുകയായിരുന്നു ആ അധ്വാനവർഗം. അതിനിടയിൽ ഒരു തൊഴിലാളി എനിക്കരികിലെ മദ്യഷാപ്പിെൻറ മുന്നിലെ കമ്പിക്കകത്തേക്ക് കൈയിട്ട് ചെറിയൊരു കുപ്പി മദ്യവും വാങ്ങി അരയിൽ തിരുകി അടുത്ത ലോഡ് എടുക്കാൻ പോയി.

ചുമലിൽ ഏറ്റിയ ഭാരത്തിെൻറ പങ്ക് കയറിലൂടെ തലയുടെ മുൻഭാഗത്തേക്ക് പകർന്ന് കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ് അധ്വാനവർഗം
 

മേഘാലയയിൽ മഴ മാറിയിട്ട് എന്തെങ്കിലും ചെയ്യാമെന്നു കരുതിയാൽ മണ്ടത്തരമാണ്. അവിടെ തന്നെ നിൽക്കുകയയേയുള്ളു. ഞാൻ ഒരു കടത്തിണ്ണയിൽനിന്ന് മറ്റൊന്നിലേക്ക് തലയിൽ കൈയും ചൂടി ചാടിക്കടന്ന് വല്ലവിധേനയും താമസിക്കുന്ന ഹോട്ടലിലേക്ക് ഒാടിക്കയറി. അല്ലെങ്കിലും ചെറിെയാരു പനിയുടെ ലക്ഷണം മാറിവരുന്നതേയുള്ളു. റൂമിൽനിന്നും റെയിൻ കോട്ട് ധരിച്ച് ഞാൻ വീണ്ടും പുറത്തിറങ്ങി. ഇനി എനിക്ക് മഴയത്തൊന്ന് നടക്കണം. നിറഞ്ഞ മഴയിൽ പിന്നിൽ കൈ കെട്ടി ഞാൻ മഴയിൽ നടന്നു. ഒന്നര കിലോ മീറ്ററോളം നടന്നു പോലീസ് ബസാർ എന്ന സ്ഥലത്തിനടുത്തുള്ള വാർഡ്സ് തടാകത്തിെൻറ കരയിലെത്തി. കൃത്രിമ തടാകമാണെങ്കിലും ഉദ്യാനത്തിന് മധ്യത്തിലായുള്ള ഇൗ ജലാശയം മനോഹരം തന്നെ. നഗരത്തിെൻറ മടുപ്പിൽ നിന്ന് ഒന്ന് മാറി നിൽക്കണമെന്ന് തോന്നിയാൽ ഇവിടെ വന്ന് സ്വസ്ഥമായിരിക്കാം. തടാകത്തിനു മുകളിൽ പതിക്കുന്ന മഴ നൂലുകളെ കുറേ നേരം നോക്കി ഞാനിരുന്നു.

വാർഡ്സ് തടാകം കൃത്രിമമാണെങ്കിലും ഉദ്യാനത്തിന് മധ്യത്തിലായുള്ള ഇൗ ജലാശയം മനോഹരം തന്നെ...
 

മഴ അൽപം ശാന്തമായി. തടാകക്കരയിൽനിന്നും ഞാൻ തിരികെ നടന്നു. അങ്ങാടിയിൽ എവിടെയും പാൻ മസാലകളുടെ കടകളാണ്. ഇന്ന് കണ്ട കാഴ്ചകളിൽ അധികവും സ്ത്രീകളാണ് പാൻ മസാല സേവിക്കുന്നത്. മുതിർന്നവരെ കൂടാതെ ചെറുപ്പക്കാരികൾ വരെ മുറുക്കി ചുവപ്പിച്ച് നടക്കുന്നുണ്ട്. പാൻ മസാലയുടെ അമിത ഉപയോഗം കാരണം ‘ഇവിടെ തുപ്പരുത്’ എന്ന താക്കീത് ബോർഡ് മിക്ക മതിലിലും പതിച്ചുവെച്ചിരിക്കുന്നു.

റൂമിൽ തിരിച്ചെത്തി കുളിയൊക്കെ കഴിഞ്ഞ് രാത്രി ഭക്ഷണത്തിനായുള്ള അലച്ചിലിനിടെ വഴിയരികിൽ കച്ചവടം ചെയ്യുന്ന ബജിയുടെയും വടയുടെയും രുചിയറിയാനും നേരം കണ്ടെത്തി.  20 രൂപയ്ക്ക് കിടിയ എട്ട് കഷണം വെജിറ്റബിൾ മൊമൊയിൽ രാത്രി ഭക്ഷണം ഒതുക്കി. തിരക്കു പിടിച്ച ഇൗ അങ്ങാടിയുടെ നടുവിലെ ഗോപുരം പോലെ തോന്നിക്കുന്ന ഹോട്ടൽ മുറിയിൽ ഞാൻ ഉറക്കത്തിനു വട്ടംകൂട്ടി.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguemeghalayaindia Tourmalayalam newsshillonganeesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Malayali's All India Solo bike ride 61st Day in Shillong Meghalaya
Next Story