Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightനന്ദുർബാറിലെ മനുഷ്യർ

നന്ദുർബാറിലെ മനുഷ്യർ

text_fields
bookmark_border
നന്ദുർബാറിലെ മനുഷ്യർ
cancel

രാവിലെ എഴുന്നേറ്റ് ഒൗറംഗബാദിൽനിന്ന് രാജസ്ഥാൻ ലക്ഷ്യമാക്കി ബൈക്ക് വിടുേമ്പാൾ സമയം 7.30 കഴിഞ്ഞിരുന്നു. റൂമിൽനിന്ന് സാധനങ്ങളെല്ലാം ബാഗിലാക്കി. ഒന്നും മറന്നിട്ടില്ലല്ലോ എന്ന് ഒരിക്കൽ കൂടി ഉറപ്പാക്കി. താമസിച്ച ഹോട്ടലിെൻറ പാക്കേജിൽ സൗജന്യമായി ലഭിക്കുന്ന പ്രഭാതഭക്ഷണത്തിെൻറ ലിസ്റ്റിൽനിന്നും ‘ശബുതാന വട’യും കോഫിയും ഒാർഡർ ചെയ്തു. വട നല്ല രുചിയുള്ളതായിരുന്നു. നമ്മൾ പായസത്തിനൊക്കെ ചേർക്കുന്ന ചൗവ്വരി (സാബൂൻ അരി) ആണ് ‘ശബുതാന’. കാഴ്ചയിൽനമ്മുടെ പരിപ്പുവട പോലെ തോന്നിക്കുന്ന ഒരു വിഭവമാണ് ഇൗ വട.

കാഴ്ചയിൽനമ്മുടെ പരിപ്പുവട പോലെ തോന്നിക്കുന്ന ഒരു വിഭവമാണ് ‘ശബുതാന’
 

ഒൗറംഗബാദിൽ നിന്ന് ‘ദുലെ’യിലേക്കുള്ള റോഡിെൻറ ഒാരങ്ങളിൽ രാവിലെത്തന്നെ മുന്തിരി വിൽപനക്കാരായ സ്ത്രീകൾ നിരന്നുകഴിഞ്ഞിരുന്നു. ഒരു ചെറിയ ആൺകുട്ടി മാത്രമിരുന്ന് മുന്തിരി വിൽക്കുന്നത് കണ്ടാണ് ഞാൻ അവിടെ വണ്ടി നിർത്തിയത്. വണ്ടി നിർത്തിയ ഉടൻ അവൾ ‘ബാബാ...’ എന്ന് വിളിച്ച് അച്ഛനെ വരുത്തി. ഒറ്റക്കൈയിൽ തൂക്കുന്ന ത്രാസിൽ അയാൾ മുന്തിരി തൂക്കി തന്നു. വിലപേശാനൊന്നും നിന്നില്ല. മുന്തിരി വാങ്ങി ബാഗിലിട്ടു.

‘ദുലെ’ റോഡിലെ ചെറിയ മുന്തിരി വിൽപ്പനക്കാരൻ
 

പോകുന്ന വഴിയരികിലെല്ലാം തരിശുനിലങ്ങളും ഉഴുതുമറിച്ച കറുത്ത പാടങ്ങളും വിളഞ്ഞ കരിമ്പിൻ തോട്ടങ്ങളും ഇടയ്ക്ക് ചിലയിടങ്ങളിലായി പരുത്തി കൃഷിയും കാണാമായിരുന്നു. ദുലെ പട്ടണത്തിലേക്കുള്ള വഴിയിൽ മേ നാഹരമായ ഒരു ചുരം ഇറങ്ങാനുണ്ടായിരുന്നു. ചുരത്തിൽ കണ്ട പാതി മറിഞ്ഞ രണ്ട് ചരക്കുലോറികൾ അതുവഴിയുള്ള യാത്ര വലിയ വാഹനങ്ങൾക്കുയർത്തുന്ന വെല്ലുവിളി എത്ര വലുതാണെന്ന് വ്യക്തമാക്കി. ചുരത്തിൽനിന്ന് താഴേക്ക് നോക്കുേമ്പാൾ അങ്ങ് ദൂരെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂനിലങ്ങൾ. അതിനിടയിൽ ചുതുരാകൃതിയിലുള്ള പച്ചപ്പുകൾ കൃഷിയിടങ്ങളാണെന്ന് മനസ്സിലാക്കാം. ചുരത്തിലൂടെയുള്ള യാത്രയിൽ വെയിൽ ഉണ്ടെങ്കിലും തണുപ്പ് അനുഭവപ്പെട്ടു.

ചുരമിറങ്ങി ദുലെ പട്ടണത്തിലേക്ക് തിരിയുന്നതിനു മുമ്പ് ചെറിയൊരു ചായക്കട കണ്ടു. ഒരു ചായകൂടി കുടിക്കാം എന്നു കരുതി. ചായ മാത്രമേ ആ കടയിൽ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ബാഗിൽ മുന്തിരി ഇരിക്കുന്ന കാര്യം ഒാർമിച്ചത്. ആ കടയിൽനിന്ന് ചെറിയൊരു പാത്രം വാങ്ങി മുന്തിരി അതിലിട്ട് നന്നായി കഴുകി കഴിച്ചുതുടങ്ങി. കടയിൽ ഏതാനുംപേർ ഉണ്ടായിരുന്നു അവർക്കും മുന്തിരി നൽകി. കടക്കാരൻ മാത്രം കഴിച്ചില്ല. അയാൾക്ക് എന്തോ അസുഖമുള്ളതിനാൽ മുന്തിരി കഴിക്കാനാവില്ലത്രെ. ചായക്കടയുടെ മുന്നിൽ നിർത്തിയിട്ട എെൻറ ബൈക്കിൽ കയറിയിരുന്ന് ഫോേട്ടാ എടുക്കുന്ന തിരക്കിലായിരുന്നു ഭൂഷൺ, പങ്കജ് എന്നീ ചെറുപ്പക്കാർ. ഇൗ ബൈക്ക് എത്ര സ്പീഡിലൊക്കെ പോകും..? 250 കിലോ മീറ്റർ സ്പീഡിലൊക്കെ പോകാൻ പറ്റുമോ...? എന്നൊക്കെയായിരുന്നു അവരുടെ സംശയങ്ങൾ.

എെൻറ ബൈക്കിനു മുകളിൽ സംശയങ്ങളുമായി ഭൂഷൺ കയറിയിരുന്നു
 

ദുലെ എന്ന സ്ഥലം കഴിഞ്ഞ് നാഷനൽ ഹൈവേയിൽ കയറുന്നതിനു മുമ്പായി കണ്ട ഒരു മരച്ചുവട്ടിൽ ബൈക്ക് നിർത്തി കണ്ണടച്ച് കുറച്ചുനേരം വിശ്രമിച്ചു. ദൂരെ എവിടെയോ നിന്ന് ഒരു കല്ല്യാണ വിരുന്നിനോടനുബന്ധിച്ച മേളം കേൾക്കാമായിരുന്നു. ഇൗ യാത്രയിൽ പലയിടത്തുമായി കാണുകയും കേൾക്കുകയും ചെയ്ത ആ മേളം ഇതിനകം എനിക്ക് പരിചിതമായി കഴിഞ്ഞിരുന്നു. ചുട്ടവെയിലിൽനിന്ന് കയറിവരുന്ന കാറ്റിൽ കരിമ്പിൻപൂവുകൾ തലയാട്ടി. കരിമ്പിൻ പാടങ്ങൾക്കക്കരെ ഫാക്ടറികളുടെ ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന കൂറ്റൻ കുഴലുകൾ പുക ഉൗതിവിട്ടുകൊണ്ടിരുന്നു. കൃഷിയിടവും വ്യവസായശാലയും കാഴ്ചയുടെ ഒറ്റവട്ടത്തിൽ ഒരുമിച്ചുവന്ന നിമിഷം.

അതിനിടയിൽ ബൈക്കിെൻറ പിന്നിലെ ബാഗേജുകളുടെ കെട്ട് അയഞ്ഞിരുന്നു. ഒരു കരിമ്പ് ജ്യൂസ് കടയുടെ മുന്നിൽ നിർത്തി കെട്ട് മുറുക്കുേമ്പാൾ അവിടെനിന്നും പരുത്തി കയറ്റിക്കെണ്ടു പോകുന്ന തമിഴ്നാട്ടുകാരനായ േശഖർ എന്ന ഡ്രൈവറെ പരിചയപ്പെട്ടു.

വിശന്നുതുടങ്ങിയപ്പോഴാണ് റോഡിൽനിന്നും അൽപം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന ഹോട്ടൽ ശ്രദ്ധയിൽ പെട്ടത്. അവിടെനിന്ന് പനീർ മസാലയും ദോശയും കഴിച്ചു. നല്ല രുചി. ഭക്ഷണത്തിനു ശേഷം അവിടെ മരച്ചുവട്ടിൽ ഇട്ട കയർ കൊണ്ടുണ്ടാക്കിയ കട്ടിലിൽ കിടന്ന് അൽപം വിശ്രമിച്ചിട്ടു പോയാൽ മതിയെന്ന സൗമനസ്യം ഹോട്ടലുകാരൻ കാണിച്ചു. കട്ടിലിൽ മലർന്നുകിടന്ന് കാഴ്ചകളെ എത്തിപ്പിടിക്കാൻ നോക്കിയെങ്കിലും ചില്ലകൾക്കിടയിൽനിന്ന് തുളച്ചുകയറിവന്ന വെയിൽചീളുകൾ ആ ശ്രമം തടഞ്ഞു. ശരിക്കും ആ പരിസരം ഒരു ലോറിത്താവളമായിരുന്നു. നിരവധി ലോറികളും അതിനിടയിൽ ഒരു ടയർ പഞ്ചർ വർക്ക് ഷോപ്പും.

മരച്ചുവട്ടിലെ കയർ കട്ടിൽ
 

ഇന്നത്തെ താമസം ‘നന്ദുർബാർ’ എന്ന പട്ടണത്തിലായിരുന്നു പ്ലാൻ ചെയ്തിരുന്നത്.നന്ദുർബാർ എത്തി റൂം അന്വേഷിക്കുന്നതിനിടയിലാണ് രൂപമാറ്റം വരുത്തിയ പച്ച ബൈക്കിൽ ഒരു യുവാവ് പാഞ്ഞുവന്നത്. താൻ ഇൗ നാട്ടിലെ ബൈക്ക് റൈഡറാെണന്ന് പരിചയപ്പെടുത്തിയായിരുന്നു വരവ്. മുറി അന്വേഷിക്കുകയായിരുന്ന എനിക്ക് അയാൾ നല്ലൊരു മുറി തരപ്പെടുത്തിത്തന്നു. ഒരു യാത്രികൻ മറ്റൊരു യാത്രികനെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. രാഹുൽ എന്നാണ് പേര്. ഗംഭീര കക്ഷിയാണ്. അയാൾ എെന്നക്കൂട്ടി കൊണ്ടുപോയി കോഫി വാങ്ങിത്തന്നു.

രാഹുലിനൊപ്പം (ഇടത്ത്) അനീഷ്
 

വൈകുന്നേരം ആറു മണിക്ക് രാഹുൽ വീണ്ടും എെൻറ റൂമിൽ വന്നു. അദ്ദേഹത്തിെൻറ കാറിൽ നഗരം മുഴുവൻ ചുറ്റിക്കറക്കി. സുഹൃത്തുക്കളെ എനിക്ക് പരിചയപ്പെടുത്തി തന്നു. രാത്രിയിൽ കഴിക്കാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചു. രാത്രി ഭക്ഷണം അവരുടെ വകയായിരുന്നു. പണം കൊടുക്കാൻ എന്നെ അനുവദിച്ചതേയില്ല. ഇവിടെ നന്ദുർബാറിൽ രണ്ടുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം നേരിയ സംഘർഷാവസ്ഥയിലാണെന്ന് രാഹുൽ പറഞ്ഞു. അതുകാരണം നഗരത്തിൽ പതിവിൽ കൂടുതൽ പോലീസുകാരുണ്ട്. ചില സ്ഥലങ്ങളിൽ പോലീസ് കടകൾ അടപ്പിച്ചിട്ടുണ്ട്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിെൻറ പോസ്റ്റർ കീറുന്നതിനെ ചൊല്ലിയും കൊടികൾ സ്ഥാപിക്കുന്നതുമായും ഒന്നും രണ്ടും പറഞ്ഞാണ് സംഘർഷമായി മാറിയതെന്ന് രാഹുൽ പറഞ്ഞു.

കരിമ്പ് ജ്യൂസിനൊപ്പം അൽപം ഉപ്പും... അതാണ് നന്ദുർബാറിലെ സ്റ്റൈൽ..
 

കാറിലിരിക്കുേമ്പാൾ രാഹുൽ ഒാർമിപ്പിച്ചു ‘നമ്മൾ മനുഷ്യരെ മനുഷ്യരായിട്ടാണ് കാണേണ്ടത്. നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. അയാൾ പറഞ്ഞതൊക്കെയായിരുന്നു അയാൾ എന്ന് ബോധ്യമായി. എെൻറ ബൈക്കിെൻറ ചെയിന് ചെറിയ തകരാറുണ്ടായിരുന്നു. രാത്രി തന്നെ രാഹുൽ കൂട്ടുകാരൻ രോഹിതിനെ വിളിച്ചുവരുത്തി ബൈക്ക് വർക്ക്േഷാപ്പിൽ കൊണ്ടുപോയി നന്നാക്കി തന്നു എന്നെ വീണ്ടും ഞെട്ടിച്ചു.

തികച്ചും അപരിചിതനായ ഒരു മനുഷ്യൻ എത്ര പെെട്ടന്നാണ് ഒരു സുഹൃത്തും സഹോദരനുമായി മാറുന്നതെന്ന് ഞാൻ ആലോചിച്ചുപോയി. യാത്ര വെറും കാഴ്ചകൾ മാത്രമല്ല വിലമതിക്കാനാവാത്ത ബന്ധങ്ങളുടെ അന്വേഷണം കൂടിയാണെന്ന് അവർ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. എന്നിട്ടും മനുഷ്യരെന്തിനാണ് തമ്മിൽ തല്ലുന്നത്...?

                                                                                                                                              (തുടരും...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourbike tourmalayalam newsaneesh's travelindian diarynandurbardhule
News Summary - aneesh's indian diary travel sixth day at nandurbar
Next Story