Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightവഡോദരയിലൊരു അമ്പാടി

വഡോദരയിലൊരു അമ്പാടി

text_fields
bookmark_border
village to vadodara
cancel
camera_alt????? ???????????? ????????? ????????????????????????

യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുന്നു. എെൻറ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി മാറിക്കൊണ്ടിരിക്കുന്ന ഇൗ യാത്ര ഇന്ന് ചെന്നെത്തിയത് ഗുജറാത്തിെൻറ തലസ്ഥാനമായ അഹമ്മദാബാദിലാണ്. നന്ദുർബാറിൽനിന്നും 320 കിലോ മീറ്റർ പിന്നിട്ട ഇന്നത്തെ യാത്രയുടെ ആദ്യ പകുതി ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു.  രാവിലെ ആറ് മണിക്ക് തന്നെ പുറപ്പെട്ടതിനാൽ ഉണർന്നുവരുന്ന ഗ്രാമങ്ങളുടെ സൗന്ദര്യം കണ്ടറിയാൻ കഴിഞ്ഞു. നന്ദുർബാറിൽനിന്നും ഗൂഗിൾ മാപ്പിെൻറ സഹായത്തോടെയാണ് അഹമ്മദാബാദിലേക്കുള്ള വഴി അന്വേഷിച്ചത്. ഗൂഗിൾ കാണിച്ചുതന്ന എളുപ്പവഴി ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു. ലെക്കേഷൻ പിഴവുകാരണം വഴി തെറ്റുകയും ചെയ്തു.

മിക്ക വീടുകളുടെയും മുന്നിൽ കയറുകൊണ്ടുണ്ടാക്കിയ കട്ടിലുകൾ കാണാം. അതിലൊക്കെയും നേരം വെളുത്തതറിയാതെ സുഖമായി ഉറങ്ങുന്ന മനുഷ്യർ
 

മിക്ക വീടുകളുടെയും മുന്നിൽ കയറുകൊണ്ടുണ്ടാക്കിയ കട്ടിലുകൾ കാണാം. അതിലൊക്കെയും നേരം വെളുത്തതറിയാതെ സുഖമായി ഉറങ്ങുന്ന മനുഷ്യർ. ഒാവു ചാലുകളും മറ്റു സൗകര്യങ്ങളുമില്ലാത്തതിനാൽ ആ വീടുകളുടെ മുന്നിൽ ചളിവെള്ളം കെട്ടിനിൽക്കുന്നു. ചാരനിറത്തിലുള്ള മണ്ണും പൊടിയും ചളിയും മിക്ക സ്ഥലത്തെയും കാഴ്ചയായിരുന്നു.
പന്നിക്കൂട്ടങ്ങൾക്കും കോഴി, കന്നുകാലികൾ എന്നിവയ്ക്കിടയിൽ മനുഷ്യരും. ചില വീടുകൾ വളരെ ചെറുതാണെങ്കിലും നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്. റോഡിനോട് ചേർന്ന തുറസ്സായ സ്ഥലത്തിരുന്ന് കുട്ടികൾ പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നു.

ചില വീടുകൾ വളരെ ചെറുതാണെങ്കിലും നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്
 

കൂടുതൽ ദൂരം പോകുന്തോറും ഗ്രാമങ്ങൾ വലുതായി തുടങ്ങി. പരുത്തി, ഗോതമ്പ്, കരിമ്പ്, വാഴ, പപ്പായ തുടങ്ങിയ വിവിധയിനം കൃഷികൾ റോഡിന് ഇരുവശങ്ങളിലുമായി കാണുവാൻ തുടങ്ങി. ഹിന്ദി ബോർഡുകൾ മാറി പകരം, വായിച്ചാൽ തിരിയാത്ത സൈൻ ബോർഡുകൾ കണ്ടപ്പോഴാണ് മഹാരാഷ്ട്ര കടന്ന് ഗുജറാത്ത് സംസ്ഥാനത്ത് പ്രവേശിച്ചതായി മനസ്സിലായത്.

ചെളി കൊണ്ട് തേച്ച് മിനുക്കിയ വീടാണെന്ന് തോന്നിക്കുന്ന നല്ല വൃത്തിയുള്ള മുറ്റമൊക്കെയുള്ള ഒരു ചായക്കട
 

ഏതെങ്കിലും ചായക്കട കണ്ടാൽ കയറി ചായകുടിക്കുന്നതിനു പകരം എന്തെങ്കിലും പ്രത്യേകത തോന്നുന്ന ചായക്കടയിൽ കയറുകയാണ് എെൻറ രീതി. അങ്ങനെയൊന്ന് കണ്ടപ്പോൾ നിർത്തി. ചെളി കൊണ്ട് തേച്ച് മിനുക്കിയ വീടാണെന്ന് തോന്നിക്കുന്ന നല്ല വൃത്തിയുള്ള മുറ്റമൊക്കെയുള്ള ഒരു ചായക്കടയായിരുന്നു അത്. ചിലപ്പോൾ അത് അയാളുടെ വീട് തന്നെയായിരിക്കും. മുൻഭാഗത്ത് അയാളുടെ മകൻ ഇരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് പിന്നിൽനിന്ന് അയാളുടെ ഭാര്യയും വരുന്നതു കാണാം. ചായക്കടയുടെ ഭാഗം കൂടാതെ കിടക്കാനോ താമസിക്കാനോ അവിടെ സ്ഥലമുള്ളതായി തോന്നിയില്ല. ചിലപ്പോൾ അവരുടെ  വീട് കുറച്ചകലെയെങ്ങാനുമായിരിക്കും. കുടുംബസമേതം കച്ചവടത്തിനിറങ്ങുന്നതുമാവാം.

കൂടുതൽ ദൂരം പോകുന്തോറും ഗ്രാമങ്ങൾ വലുതായി തുടങ്ങി. പരുത്തി, ഗോതമ്പ്, കരിമ്പ്, വാഴ, പപ്പായ തുടങ്ങിയ വിവിധയിനം കൃഷികൾ റോഡിന് ഇരുവശങ്ങളിലുമായി കാണുവാൻ തുടങ്ങി
 

എന്തായാലും ഇഞ്ചിയിട്ട നല്ല അസ്സൽ ചായായിരുന്നു അത്. എന്നോടൊപ്പം ചായ ഒാർഡർ ചെയ്ത മജ്നു എന്ന മിനി ലോറി ഡ്രൈവർ ചൂടുള്ള ചായ ഒറ്റ വലിക്ക് അകത്താക്കുന്നതു കണ്ടപ്പോൾ അന്തംവിട്ടുപോയി. ചായ കുടിയും കഴിഞ്ഞ് കുറേദൂരം പോയി പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോഴാണ് ബൈക്കിെൻറ പിൻ ടയറിൽ എന്തോ തറച്ചിട്ടുണ്ടെന്ന്  പിന്നിലെ വാഹനത്തിലിരുന്ന ഒരാൾ കാണിച്ചുതന്നത്. ഇറങ്ങി നോക്കിയപ്പോഴുണ്ട് ഉഗ്രനൊരു സ്റ്റീൽ ആണി. ആണി നല്ല ടൈറ്റായി കയറിയിരിക്കുന്നതിനാൽ കാറ്റ് പോകുന്നില്ല എന്നു മാത്രം. പക്ഷേ, ഇൗ അവസ്ഥയിൽ അധികദൂരം പോകാൻ കഴിയില്ല. ലിറ്ററിന് 72 രൂപ നിരക്കിൽ പെട്രോൾ അടിച്ച് പമ്പിെൻറ ഒരു വശത്ത് ബൈക്ക് സൈഡാക്കി. ജാക്കറ്റും ഹെൽമെറ്റും ഉൗരി ഒരിടത്തു വെച്ചു. ബാഗുകൾ കെട്ടിയ കയറുകൾ ഒാരോന്നായി അഴിച്ച് ബാഗ് താഴെ വെച്ചു. ബാഗിലുണ്ടായിരുന്ന പഞ്ചർ കിറ്റ് എടുത്ത് പണി തുടങ്ങി. ഇത്തരം യാത്രകളിൽ ഏറ്റവും അത്യാവശ്യമുള്ളതാണ് പഞ്ചർ കിറ്റ്. ടയറിൽ കുടുങ്ങിയ ആണി വലിച്ചെടുത്തു. ആണിപ്പഴുതിലൂടെ ഒരു റബർ സ്ട്രിപ്പെടുത്തു പശയും ചേർത്ത് തിരുകിവെച്ചു. പുറത്തേക്ക് തള്ളിനിന്ന സ്ട്രിപ്പിെൻറ അറ്റം കത്തികൊണ്ട് മുറിച്ചുമാറ്റി. വീണ്ടും ബാഗുകൾ ഒാരോന്നായി വലിച്ചുമുറുക്കി കെട്ടി. സുഖകരമായ അനുഭവങ്ങൾ മാത്രമല്ല, ഇത്തരം ചില അസൗകര്യങ്ങളും കൂടി ചേർന്നാണ് യാത്രകൾ അവിസ്മരണീയമാക്കുന്നത്.

സുഖകരമായ അനുഭവങ്ങൾ മാത്രമല്ല, ഇത്തരം ചില അസൗകര്യങ്ങളും കൂടി ചേർന്നാണ് യാത്രകൾ അവിസ്മരണീയമാക്കുന്നത്
 


ടയറിൽ എയർ പൂർണമായി നിറയ്ക്കുന്നതിനായി തൊട്ടടുത്തുള്ള പഞ്ചർ കടയിൽ കയറി അവിടുത്തെ പയ്യനോട് കാര്യം പറഞ്ഞപ്പോൾ അവെൻറ ചോദ്യം ‘ചേട്ടൻ മലയാളിയാണല്ലേ...’ ഒറ്റനോട്ടത്തിൽ അവന് എന്നിലെ മലയാളിയെ തിരിച്ചറിയാനായി. അമ്പാടി എന്നു പേരുള്ള കൊല്ലം സ്വദേശിയാണ് പയ്യൻ. ‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ ഗുജറാത്തിൽ ടയർ പഞ്ചർ കട നടത്തുന്ന ഫഹദ് ഫാസിലിെൻറ കഥാപാത്രത്തെയാണ് അപ്പോൾ ഒാർമ വന്നത്. ലോകത്തിെൻറ എവിടെയൊക്കെയാണ് ഇൗ മലയാളികൾ പരന്നുകിടക്കുന്നതെന്നാലോചിച്ചപ്പോൾ അതിശയം തോന്നി. കുറച്ചുനേരം അമ്പാടിയോട് കുശലം പറഞ്ഞ് അവനോട് ഗുഡ്ബൈ ചൊല്ലി പിരിഞ്ഞു.

കൊല്ലത്തുകാരൻ അമ്പാടിയെ കണ്ടപ്പോൾ ‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ ഗുജറാത്തിൽ ടയർ പഞ്ചർ കട നടത്തുന്ന ഫഹദ് ഫാസിലിെൻറ കഥാപാത്രത്തെയാണ് ഒാർമ വന്നത്
 

രാവിലത്തെ ഭക്ഷണം വൈകിയാണ് കഴിച്ചത്. പഞ്ചറും ബാഗ് കെട്ടലുമൊക്കെയായി സമയം പോയി. രാവിലെ മൂന്ന് റൊട്ടിയും ചന്നമസാലയും കഴിച്ചു. വഡോദര റൂട്ട് ചോദിച്ചാണ് അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിൽ എന്തെല്ലാം കാഴ്ചകൾ എന്നറിയാൻ സാവധാനമാണ് യാത്ര. അങ്ങനെയാണ് റോഡിൽനിന്ന് കുറച്ച് ദൂരെയായി കാളകളെ കൊണ്ട് ഒരാൾ നിലം ഉഴുതു മറിക്കുന്നത് കണ്ടത്. ബൈക്ക് റോഡിൽനിന്ന് വരണ്ട പാടത്തേക്കിറക്കി സൈഡ് ആക്കിയ ശേഷം ക്യാമറയും എടുത്ത് ഞാൻ അയാളുടെ അടുത്തേക്ക് നടന്നു. ‘നമസ്തേ’ പറഞ്ഞപ്പോൾ അയാൾ കാളയെ ബന്ധിച്ചിരുന്ന കലപ്പയിൽനിന്ന് പിടിവിട്ട് പുഞ്ചിരിച്ചുകൊണ്ട് എെൻറ അടുത്തേക്ക് വന്നു. എവിടെ നിന്നാണ് വരുന്നതെന്ന് അയാൾ ചോദിച്ചു. എനിക്കറിയാവുന്ന ഹിന്ദിയിൽ കൃഷിയെക്കുറിച്ച് സംസാരിച്ചു. ഉഴുന്ന് പരിപ്പിെൻറ (മൂംഗ്) നിലമായിരുന്നു അത്. ഉഴുതു മറിക്കുന്ന പാടങ്ങൾക്കു ചുറ്റും മണ്ണിൽനിന്ന് കിളിർത്തുപൊന്തിയ ഉഴുന്നുചെടികൾ കാണാമായിരുന്നു. ഏകാന്താമായ ഒരു ധ്യാനം കണക്കെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആ മനുഷ്യെൻറ പേര് അമർസിങ് എന്നാണ്. അദ്ദേഹത്തിെൻറ കുറച്ചു ഫോേട്ടാകൾ എടുത്തു.

ഏകാന്താമായ ഒരു ധ്യാനം കണക്കെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആ മനുഷ്യെൻറ പേര് അമർസിങ് എന്നാണ്
 

വഡോദരയിലേക്കുള്ള യാത്രയിൽ പേരക്ക കഴിച്ചും കരിമ്പ് ജ്യൂസ് കുടിച്ചും വിശപ്പകറ്റിനിർത്തി. വഡോദര കഴിഞ്ഞ് അഹമ്മദാബാദ് വരെ ആറുവരി പാതയായിരുന്നു. റോഡിെൻറ ഗുണമേൻമ കൊണ്ടും പരിപാലന രീതികൊണ്ടും ആർക്കും ഇഷ്ടമാകുന്ന പാത. ആറുവരി പാതക്ക് നടുവിലെ ഡിവൈഡർ പൂന്തോട്ടം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ടാങ്കർ ലോറികളിൽ വെള്ളംകൊണ്ടുവന്നാണ് അത് നനയ്ക്കുന്നത്. വാഹനങ്ങൾ സാമാന്യം നല്ല വേഗത്തിലാണ് പായുന്നത്. ഇടയ്ക്കൊന്ന് മരച്ചുവട്ടിൽ നിർത്തി വിശ്രമിച്ചതൊഴിച്ചാൽ വേറേ വിശ്രമമൊന്നും എടുത്തില്ല. വൈകിട്ട് ആറ് മണിയോടെ അഹമ്മദാബാദ് എത്തി. ഒാൺലൈൻ വഴി റൂം എടുത്തു.

അമർ സിങ് കൃഷിയെക്കുറിച്ച് പറഞ്ഞു
 

കഴിഞ്ഞ മാസം ഒാഫീസിൽ േജാലി ചെയ്ത ശമ്പളം അക്കൗണ്ടിൽ എത്തിയതായി ഫോണിൽ മെസേജ് വന്നു. യാത്രയുടെ മുന്നോട്ടുള്ള പോക്ക് അൽപം കൂടി സുഗമമായതായി തോന്നി. തിരൂരിലെ എക്സ്പോസോഫ്റ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാൻ  കഴിഞ്ഞ ആറു മാസത്തെ എെൻറ സമ്പാദ്യവും അധിക ജോലിയിൽനിന്നുള്ള വരുമാനവും കൊണ്ടാണ് ഇൗ സ്വപ്ന യാത്ര യാഥാർത്ഥ്യമാക്കാൻ ഇറങ്ങിയത്. യാത്ര പോകണം എന്ന് ആഗ്രഹമുള്ളവരോട് എനിക്ക് പറയാനുള്ളതിതാണ്. പോകണം എന്ന ആഗ്രഹം ശക്തമാണെങ്കിൽ, തീവ്രമായ ഒരു തയാറെടുപ്പുണ്ടെങ്കിൽ നിങ്ങൾ പോയിരിക്കും.

(യാത്ര തുടരും...)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourbike tourmalayalam newsVadodaraaneesh's travelindian diaryAhammedabadsolowithcbr150
News Summary - aneesh's indian diary travel sixth day at ahammedabad
Next Story