Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഎന്നിട്ടും...

എന്നിട്ടും അശാന്തമാണല്ലേ ഇൗ താഴ്വാരം

text_fields
bookmark_border
എന്നിട്ടും അശാന്തമാണല്ലേ ഇൗ താഴ്വാരം
cancel
camera_alt??????????? ??? ??????????? ????????? ???? ??????????????????????????????? ????????

കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്നത് ഒെട്ടാരു അതിശയോക്തിയാണെന്നായിരുന്നു ഇത്രകാലം എെൻറ ധാരണ. പക്ഷേ, ഒരിക്കൽ അവിടെ പോയാൽ നമുക്കത് ബോധ്യമാവും അതിൽ തെല്ലും അതിശയോക്തിയില്ല എന്ന്. സൗന്ദര്യത്തിെൻറ ഏത് പര്യായം ഉപയോഗിച്ച് വിശേഷിപ്പിച്ചാലും അധികമാവാത്ത വിധം സൗന്ദര്യം കോരിയൊഴിച്ചിരിക്കുന്നു ഇൗ ദേശത്തെ. അശാന്തിയുടെ വെടിയൊച്ചകൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിലെ സ്വർഗം ഇതുതന്നെയാകുമായിരുന്നു എന്നുറപ്പ്.

രാവിലെ 9.30ന് തന്നെ ജമ്മുവിലെ റൂം വിട്ട് ഗുൽമാർഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. വിചാരിച്ച സമയത്ത് ഗുൽമാർഗിൽ എത്താൻ കഴിയുമോ എന്ന് സംശയമുണായിരുന്നു.  ഗുൽമാർഗ് പിടിക്കാനായില്ലെങ്കിലും വേണ്ടില്ല, ശ്രീനഗറിൽ എങ്കിലും എത്തി ച്ചേർന്നാൽ മതിയെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്. ജമ്മുവിൽനിന്ന് 270 കിേലാ മീറ്റർ പിന്നിട്ട് ശ്രീനഗറിൽ എത്തിയ യാത്രയിൽ ഉടനീളം കണ്ട മനോഹരമായ കാഴ്ചകൾ വിവരിക്കാൻ എെൻറ പക്കൽ വാക്കുകളൊന്നും പോരാ.

മിക്കവാറും മലഞ്ചെരുവുകളിലൂടെയാണ് യാത്ര. ജമ്മുവിൽനിന്ന് അൽപദൂരം മാത്രമേ നല്ല റോഡുകൾ ഉണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് ദുർഘടം പിടിച്ച പാതയായിരുന്നു.മോശം റോഡുകളായിരുന്നുവെങ്കിലും തെല്ലും നീരസം േതാന്നിയില്ല. സാവധാനം കാഴ്ചകൾ കണ്ട് കുലുങ്ങി കുലുങ്ങി പോകുന്നത് രസമുള്ള അനുഭവമായിരുന്നു. മലയിടുക്കുകളിലൂടെ ഇങ്ങനെയെങ്കിലും റോഡുകൾ ഉണ്ടായത് ഭാഗ്യം. പലയിടത്തും േറാഡ് പണി നടക്കുന്നുണ്ട്. ജമ്മുവിൽനിന്ന് ശ്രീനഗർ എത്തുന്നതുവരെ വഴിയിൽമൂന്ന് തുരങ്ക പാതകളുണ്ട്. അതിൽ രണ്ടാമത്തെ പാത ഇന്ത്യയിെല തന്നെ ഏറ്റവും വലുതാണ്. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ചെനാനി ^നശ്റി തുരങ്കപാത എന്ന ഇൗ വഴിയുടെ നീളം ഒമ്പത് കിലോ മീറ്ററാണ്. എമർജൻസി എക്സിറ്റ്, എമർജൻസി കാൾ തുടങ്ങിയ അടിയന്തിര സംവിധാനങ്ങളുള്ള ഇൗ തുരങ്കപാതയിൽ േഹാൺ, ഒാവർടേക്കിങ് എന്നിവ നിരോധിച്ചിരിക്കുന്നു. രണ്ടുവരി പാതയുള്ള തുരങ്കമായതിനാൽ യാത്രയും വളരെ സുഖമമാണ്.

ജമ്മു ശ്രീനഗർ പാതയിൽ റോഡുപണി നടക്കുന്നു
 

യാത്രയിൽ ഇടയ്ക്കിടെ റോഡിെൻറ വശങ്ങളിൽകുരങ്ങൻമാരെ കാണാം. കശ്മീരിലെ കലാവസ്ഥയിൽ ജീവിക്കേണ്ടതിനാൽ വളരെ കട്ടിയുള്ള രോമങ്ങളാണ് ഇവറ്റകൾക്കുള്ളത്. റോഡുപണി നടക്കുന്നതിനാൽ വശങ്ങളിൽ വലിയ കല്ലുകളുണ്ട്. സൂക്ഷിച്ചു മാത്രമേ യാത്ര ചെയ്യാവു. വാഹനങ്ങളുടെ ടയറിെൻറ അടിയിൽ കല്ലുകൾ   കയറി തെറിക്കാൻ സാധ്യതയുണ്ട്. റോഡ് മുഴുവൻ പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
ഉച്ചഭക്ഷണം കഴിക്കാൻനേരം ജാക്കറ്റ് അഴിച്ചുവെച്ചേപ്പാഴാണ് ഞാൻ സഞ്ചരിച്ച വഴിയിലെ പൊടിയുടെ കാഠിന്യം ബോധ്യമായത്. ചിലയിടങ്ങളിൽ വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങി കുഴമ്പു പോലെയായത് ജാക്കറ്റിൽ തെറിച്ചിരുന്നു. ആ ചെളിയിൽ വഴുതി വീഴാതിരുന്നത് ഭാഗ്യം. ചരക്ക് ലോറികളാണ് റോഡിൽ അധികവും. ഇടുങ്ങിയ റോഡുകളും ഒാവർടേക്കിങ്ങിലെ അപകടസാധ്യതകൾ വർധിപ്പിക്കുന്നു. റോഡുകളിൽ പലയിടത്തും തോക്കുധാരികളായ പട്ടാളക്കാരെ കാണാം. ജീപ്പിെൻറ മുകളിൽ ഘടിപ്പിച്ച യന്ത്രത്തോക്കുകളിൽ മുറുകെ പിടിച്ച് അതീവജാഗ്രതയോടെ പായുന്ന പട്ടാളക്കാരെയും കാണാമായിരുന്നു. തോക്കും മുറുകെ പിടിച്ചിരിക്കുന്ന പട്ടാളക്കാരുമായി പായുന്ന തുറന്നിട്ട ട്രക്കുകളും കണ്ടു. റോഡിെൻറ ചരിവിലേക്കുള്ള ഭാഗങ്ങളിൽ മണലും കല്ലും നിറച്ച ചാക്കുകൾ പലയിടത്തും അട്ടിയായി വെച്ചിരുന്നു. പെെട്ടന്നുണ്ടാകുന്ന ആക്രമണങ്ങളെ മറഞ്ഞിരുന്ന് വെടിവെച്ച് നേരിടാൻ വേണ്ടിയാവണം അത് എന്നു തോന്നുന്നു.

ദൂരെ നോക്കിയാൽ മഞ്ഞണിഞ്ഞ് മലകൾ തലയെടുത്തു നിൽക്കുന്നത് കാണാം
 

വരുന്നവഴിയിൽ കശ്മീരിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു സിം കാർഡ് എടുത്തു. ആധാർ കാർഡ് കൊടുത്ത് മെഷീനിൽ നാല് വിരലടയാളങ്ങൾ രേഖപ്പെടുത്തിയപ്പോൾ  രണ്ട് മിനിറ്റിനുള്ളിൽ സിം ആക്ടീവ് ആയി. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം  മൊബൈൽ േഫാൺ ഒഴിച്ചുകൂടാൻ പറ്റാത്തത് തന്നെയാണ്. ഗൂഗിൾ മാപ്പായും ഒാൺലൈൻ ബുക്കിങ്ങായും പോകുന്ന സ്ഥലങ്ങളുടെ കാലാവസ്ഥ അറിയാനും സന്ദർശന സ്ഥലങ്ങളുടെ വിവരങ്ങൾ ലഭിക്കാനും, ദൂരം അറിയാനും ഇന്നത്തെ കാലത്ത് മൊബൈൽ അല്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന മറ്റൊരു മാർഗമില്ല.

ശ്രീനഗറിലേക്കുള്ള പാതയുടെ ഇരുവശവും കടുകു പാടങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച വിവരിക്കാൻ കഴിയാത്തതാണ്
 

പോകുന്ന വഴിയിൽ മരം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ ഹോട്ടലിൽ കയറി ഉച്ചഭക്ഷണത്തിനായി കയറി. ടാപ്പ് തുറന്ന് കൈകഴുകാൻ കൈനീട്ടിയതും പിൻവലിച്ചതും ഒപ്പമായിരുന്നു. അത്ര തണുപ്പായിരുന്നു വെള്ളത്തിന്. അവിടെയിരുന്ന് ഭക്ഷണം കഴിക്കുേമ്പാൾ തൊട്ടപ്പുറത്തെ ചായക്കടയിലേക്ക് രണ്ട് ഉദ്യോഗസ്ഥന്മാരും അവരെ അനുഗമിച്ച് നാല് പോലീസുകാരും കയറിപ്പോയി. പോലീസുകാരുടെ കൈയിൽ തോക്കുമുണ്ടായിരുന്നു. സംഗതി പേടിക്കാനൊന്നുമില്ലെന്നും സ്ഥലം തഹസിൽദാരും സംഘവുമാണതെന്ന് ഹോട്ടലുകാരൻ പറഞ്ഞു.  സ്ഥാപനങ്ങളുടെ നടത്തിപ്പിലെ വൃത്തിയും സുരക്ഷയും പരിശോധിക്കാൻ വന്നതാണ്. അവർ അടുത്തെത്തി എന്ന് മനസ്സിലാക്കിയപ്പോൾ  ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലിെൻറ ഉടമ ഷക്കീൽ മുഹമ്മദ് എന്ന ചെറുപ്പക്കാരനാണ്. അയാൾ ഗ്യാസ് സിലിണ്ടർ നീക്കി ഒരു മൂലയിൽ ഒളിപ്പിച്ചുവെച്ചു. അതിനടുത്ത് ശ്രദ്ധയാകർഷിക്കാതിരിക്കാൻ ഒരു വൃദ്ധനെയും ഇരുത്തി. ഇൗ സിലിണ്ടർ ഉപയോഗിക്കാൻ അവർക്ക് പെർമിഷൻ ഉണ്ടായിരുന്നില്ല.

ഷക്കീൽ മുഹമ്മദ്
 

തഹസിൽദാരും സംഘവും ഞങ്ങളുടെ ഹോട്ടലിൽ എത്തി. ഭക്ഷണം എങ്ങനെയുണ്ടെന്ന് എന്നോട് അയാൾ ചോദിച്ചു. നല്ലതാണെന്ന് പറഞ്ഞ് ഞാൻ തലയാട്ടി. പോലീസുകാരും എല്ലാവരും കൂടി കയറിയപ്പോൾ ഹോട്ടൽ ആകെ നിറഞ്ഞു. ഭക്ഷണം കഴിക്കുകയായിരുന്നുവെങ്കിലും എെൻറ ശ്രദ്ധ മുഴുവൻ പോലീസുകാരുടെ വേഷത്തിലും തോക്കിലുമായിരുന്നു. അവർ ഷക്കീലിനോട് എന്തൊക്കെയോ പറഞ്ഞു അടുത്ത കടയിലേക്ക് കയറി. ഷക്കീൽ കടയിൽ വന്നവരോടെല്ലാം ഞാൻ കേരളത്തിൽ നിന്നാണെന്നും ഒറ്റയ്ക്ക് ൈബക്കിൽ വരികയാണെന്നും പറഞ്ഞ് പരിചയപ്പെടുത്തി. പോകാൻ നേരം ഒരു സ്പെഷ്യൽ ചായയും ഉണ്ടാക്കിത്തന്നാണ് അവർ എന്നെ യാത്രയാക്കിയത്. വീട്ടിലേക്ക് വിരുന്നുവന്നയാൾ യാത്ര പറഞ്ഞുപോകുന്ന പോലെയായിരുന്നു അവരുടെ നിഷ്കളങ്കമായ യായ്രയപ്പ്. മഞ്ഞുപോലെ മനസ്സുള്ള മനുഷ്യരാണ് കശ്മീരികൾ എന്ന് കേട്ടിട്ടുണ്ട്. അത് നേരിൽ അനുഭവിക്കുന്ന നിമിഷങ്ങളായിരുന്നു അത്. എന്നിട്ടും ഇൗ താഴ്വര അശാന്തമാണല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നുന്നു. ഷക്കീലിെൻറ ഹോട്ടലിന് സമീപത്ത് നല്ല വൈവിധ്യമുള്ള നിരവധി വീടുകൾ കാണാമായിരുന്നു. പൂർണമായി മരത്തിൽ മാത്രം തീർത്ത വീടുകളുമുണ്ടായിരുന്നു അതിൽ. ദൂരെ നിന്നു നോക്കുേമ്പാൾ കുന്നിൻചെരിവുകളിലെ വീടുകൾ ചെറുവിരൽ വലിപ്പത്തിൽ തോന്നും. മനോഹരമായ കാഴ്ചയാണത്.

ഷക്കീലിെൻറ കടയ്ക്ക് സമീപത്തെ പലഹാരങ്ങൾ വിൽക്കുന്ന കട
 

ശ്രീനഗറിലേക്ക് അടുക്കുന്തോറും തണുപ്പ് ഏറി വരികയാണ്. മുന്നോട്ടു നോക്കുേമ്പാൾ ദൂരെ മഞ്ഞിൽ മൂടിയ പർവത നിരകൾ കാണാം. ശ്രീനഗറിലെത്തുന്നതിനു മുമ്പ് റോഡിന് ഇരുവശങ്ങളിലും കടുകുപാടങ്ങൾ പൂത്തുനിൽക്കുന്ന  കാഴ്ച കാണേണ്ടതു തന്നെയായിരുന്നു. മഞ്ഞനിറത്തിലുള്ള പൂക്കൾ കണ്ണിന് സുന്ദരമായ വിരുന്നായി.  കശ്മീരിെൻറ വസന്തകാലത്തിലേക്കാണ് ഞാൻ എത്തിയിരിക്കുന്നത്. ഭൂമിയിലെ സ്വർഗത്തിെൻറ വിവിധ ഭാവങ്ങൾ കശ്മീർ തുറന്നു കാണിച്ചുതരുന്നു.

കശ്മീരിലെ ചെറിയ വീടുകളിലൊന്ന്
 

ശ്രീനഗറിനോട് അടുക്കുന്തോറും േറാഡുകളും മെച്ചപ്പെട്ടു തുടങ്ങി. മൈതാനങ്ങളിലും ഇത്തിരിപ്പോന്ന ഇടങ്ങളിലുമെല്ലാം കുട്ടികൾ ക്രിക്കറ്റ്  കളിച്ച് ഉല്ലസിക്കുന്നു. മുതിർന്നവരെല്ലാം നീളൻ കുപ്പായവും പാൻറ്സും ധരിച്ച് സംസാരിച്ചിരിക്കുന്നതും പോകുന്നതുമെല്ലാം കാണാം. അതിനിടയിൽ വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്ക്കാൻ ഞാനൊരു പെട്രോൾ പമ്പിൽ നിർത്തി. അതിനടുത്ത് നിറയെ പട്ടാളക്കാരായിരുന്നു. കുറച്ചുനേരം അവരുടെയടുത്തുപോയി നിന്നു. ഒഡിഷ, ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നൊക്കെയുള്ള ജവാന്മാരാണവർ.

കശ്മീരിൽ എവിടെ നോക്കിയാലും ആയുധധാരികളായ സൈനികരെ കാണാം...
 

അവരുടെ അനുവാദത്തോടെ ഏതാനും ഫോേട്ടാ എടുത്തു. അവർക്കൊരു ബിഗ് സല്യൂട്ട് നൽകി ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങി. ശ്രീനഗറിലെത്തി റൂം കിട്ടിയപ്പോഴേക്കും ഏഴ് മണി കഴിഞ്ഞു. ഗുൽമാർഗിലേക്ക് യാത്ര നാളെയാവാം എന്നുറപ്പിച്ചു. നല്ല തണുപ്പുള്ള ശ്രീനഗറിെൻറ രാത്രി അനുഭവിക്കാൻ തന്നെ തീരുമാനിച്ചു.


(ഇനി ഗുൽമാർഗിലേക്കാണ് യാത്ര....)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueudhampurindia Tourbike toursreenagarmalayalam newsaneesh's travelindian diarysolowithcbr150Kashmeer
News Summary - Aneesh's indian diary solo bike travel twenty fourth day at Sreenagar
Next Story