Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightപൊഖ്റാനിലെ നീൽഗായ്...

പൊഖ്റാനിലെ നീൽഗായ് മാൻ

text_fields
bookmark_border
പൊഖ്റാനിലെ നീൽഗായ് മാൻ
cancel
camera_alt????????? ???? ???????? ???

ഇനിയും ജൈസാൽമീറിെൻറ തടവുകാരനായി തുടരാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് രാവിലെ 6.30ന് തന്നെ ജൈസാൽമീർ നഗരത്തോട് യാത്ര പറഞ്ഞു. 280 കിലോ മീറ്റർ അകലെയുള്ള ജോധ്പൂരാണ് ലക്ഷ്യം. രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരം.

യാതൊരു തിരക്കുമില്ലാത്ത റോഡിലൂടെ തണുത്ത വെളുപ്പാൻ കാലത്തുള്ള യാത്ര വേറിട്ട അനുഭവമാണ്. തണുതണുത്ത കാറ്റ് മുഖത്തടിക്കുേമ്പാൾ ഒരിക്കലും നമ്മൾ കരുതില്ല ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ആ കാറ്റ് തീ പോലെ പൊള്ളിക്കുമെന്ന്.  തണുപ്പകറ്റാൻ വഴിനീളെ തീ കായുന്ന ട്രാക്ടറുകളുടെയും ലോറികളുടെയും ഡ്രൈവർമാരെയും കാണാം. കിലോ മീറ്ററുകളോളം റോഡിനിരുവശവും മരുപ്രദേശങ്ങളുടെ ഒരേ കാഴ്ച. കുറ്റിച്ചെടികളും കല്ലുകളും പാറക്കഷണങ്ങളുമായി വരണ്ടുണങ്ങിയ ആ ഭൂതലം അങ്ങനെ നോക്കെത്താ ദൂരത്തോളം ഇരുവശങ്ങളിലുമായി പരന്നുകിടക്കുന്നു. വീടുകളും കൃഷിയിടങ്ങളും അത്യപുർവം. കിലോ മീറ്ററുകളോളം മനുഷ്യരെ തന്നെ കാണാനില്ല. ഇടയ്ക്കെപ്പോഴെങ്കിലും ചെറിയൊരു ഗോതമ്പ് പാടം കണ്ടെങ്കിലായി. ജോധ്പൂർ വരെയും നാഷനൽ ഹൈവേയിലൂടെയായിരുന്നു യാത്ര. രാവിലെ ഒമ്പതു മണിയോടടുത്ത നേരം ഒരു പമ്പിൽനിന്ന് പെട്രോൾ അടിച്ചു. അവിടെനിന്ന് തന്നെ ടയറിലെ കാറ്റിെൻറ നിലയും പരിശോധിച്ച് പുറപ്പെടുേമ്പാഴും തണുപ്പ് വല്ലാതെ കുറഞ്ഞിരുന്നില്ല.

ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയ പൊഖ്റാനിലൂടെയാണ് ജോധ്പൂരിലേക്കുള്ള യാത്ര. പൊഖ്റാനിൽനിന്ന് കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡിെൻറ അടുത്തായി ഉയരത്തിലുള്ള മണൽക്കുനകളും അതിൽചെടികളും കാണാമായിരുന്നു. അവിടെനിന്നും കുറച്ചുകൂടി കഴിഞ്ഞപ്പോൾ റോഡിനരികിൽ എന്തോ ചലിക്കുന്നതുപോലെ തോന്നി. കുറ്റിക്കാടിനിടയിൽ ഏതോ ഒരു മൃഗം. പെെട്ടന്ന് ബൈക്ക് തിരിച്ചു വന്നു നോക്കുേമ്പാൾ മാനിനോട് സാമ്യമുള്ള ഒരു മൃഗം. മാനുകളുടെ വംശത്തിൽ പെട്ട ‘നീൽഗായ്’ ആണതെന്ന് മനസ്സിലായി. എന്നെ കണ്ടതും അത് പിന്നിലേക്ക് ഒാടാൻ തുടങ്ങി. ഒരു ചെടിയുടെ മറവിൽനിന്ന് അതെന്നെ ഒളികണ്ണിട്ടു നോക്കുന്നു. വേറെയും ചിലത് അൽപം അകെലയായുണ്ട്. എന്തായാലും ആവുന്നത്ര അടുപ്പിച്ച് ഞാനൊരു ഫോേട്ടാ ഒപ്പിച്ചെടുത്ത് യാത്ര തുടർന്നു.

പോകുന്ന വഴിക്ക് ഗ്രാനൈറ്റ് കട്ട് ചെയ്തെടുക്കുന്ന ഒരു സ്ഥാപനം കണ്ടു. അവിടെ നടക്കുന്നത് കുറച്ചുനേരം നോക്കിനിന്നു. ഒരു ഭീമൻ കട്ടറിൽ ‘റെഡ് സ്റ്റോൺ’ ഇനത്തിൽ പെട്ട വലിെയാരു മാർബിൾ ഫലകം മുറിച്ചെടുക്കുകയാണവർ.

ജോധ്പൂരിലേക്കുള്ള വഴിയിലെ പാത്രക്കച്ചവടം
 

ജോധ്പൂരിനോട് അടുക്കുന്തോറും കൃഷിയിടങ്ങളും മനുഷ്യവാസവും ഏറി വന്നു. കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ച് കടക്കാതിരിക്കാൻ കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ട്. ജോധ്പൂരിന് തൊട്ടുമുമ്പ് ഒരു സ്ഥലത്ത് വലിയ ചെമ്പ് പാത്രങ്ങളുടെയും കയറിെൻറയും തെരുവ് കച്ചവടം നടക്കുന്നു. അവിടെനിന്നും ബാഗ് കെട്ടാൻ പാകത്തിൽ കുറച്ച് കയർ വാങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെ ജോധ്പൂരിലെത്തി.

നഗരത്തിൽ പെെട്ടന്ന് ശ്രദ്ധയിൽപെട്ടത് പച്ചപ്പുല്ല് വിൽക്കുന്ന പെണ്ണുങ്ങളെയാണ്. റോഡിലൂടെ പോകുന്നവർ വാഹനം ഒതുക്കി ഇൗ സ്ത്രീകളുടെ കൈയിൽനിന്നും പുല്ല് വാങ്ങിക്കും. എന്നിട്ട് ആ പുല്ല് സ്ത്രീകളുടെ പിന്നിലായി കമ്പിക്കൂട്ടിനുള്ളിൽ കിടക്കുന്ന പശുക്കൾക്ക് കൊടുക്കും.

ഉച്ചഭക്ഷണത്തിന് രുചിയുള്ള എന്തെങ്കിലുമാകെട്ട എന്ന് കരുതി നല്ല ഹോട്ടൽ തിരയാൻ തുടങ്ങി. രാവിലെ ഗതികേടുകൊണ്ട് തൈരും കൂട്ടി കഴിച്ച ചപ്പാത്തിയുടെ ഉൗർജം അതിനകം ആവിയായിക്കഴിഞ്ഞിരുന്നു. വെജിറ്റബിൾ ബിരിയാണിയും കൂടെ ‘റൈത്ത’ പറയുന്ന തൈരും േചർത്തുണ്ടാക്കിയ തണുത്ത ഒരു വിഭവത്തിൽ ഉച്ചഭക്ഷണ മോഹം അവസാനിപ്പിക്കേണ്ടിവന്നു.

mehran fort
ജോധ്പൂരിലെ മെഹ്റാൻ കോട്ട
 

രാജസ്ഥാനിൽ കോട്ടകൾക്ക് പഞ്ഞമില്ല. ജോധ്പൂരിലെ ‘മെഹ്റാൻഘട്ട്’ കോട്ടയിലേക്കാണ് പിന്നെ പോയത്. കോട്ടയുടെ മുകളിൽനിന്ന് നോക്കിയാൽ ‘നീല നഗരം’ എന്ന് ജോധ്പൂരിനെ എന്തുകൊണ്ടാണ് വിശേഷിപ്പിക്കുന്നതെന്ന് മനസ്സിലാകും. നൂറു രൂപ ടിക്കറ്റെടുത്താണ് കോട്ടയ്ക്കകത്ത് പ്രവേശിച്ചത്. കോട്ടയെ വേണ്ടവിധത്തിൽ പരിപാലിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. നല്ല വൃത്തിയും ചിട്ടയും. മറ്റു കോട്ടകൾ പോലെതന്നെ കരവിരുതിലും വാസ്തു വിദ്യയിലും മെഹ്റാൻ കോട്ടയും മികച്ചുനിന്നു.

മെഹ്റാൻ കോട്ടയ്ക്കകത്തെ മനോഹരമായ കാഴ്ച
 

അഞ്ഞൂറു വർഷം മുമ്പ് റാവു ജോധ പണികഴിപ്പിച്ചതാണ് മെഹ്റാൻ കോട്ട. കോട്ടയ്ക്കകത്തെ രാജകീയത വിളംബരം ചെയ്യുന്ന മുറികളിൽ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, അക്കാലത്തെ നാണയങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്. കോട്ടയ്ക്കകത്തുതന്നെ പുരാതന വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിൽപനയും നടക്കുന്നുണ്ട്. വ്യത്യസ്ത തരം തലപ്പാവുകളുടെ പ്രദർശനമാണ് ശ്രദ്ധിക്കപ്പെട്ട ഒന്ന്. കരകൗശല വസ്തുകൾ പ്രദർശിപ്പിച്ചിരിക്കുന്നിടത്ത് സേവാറാം പ്രതാപ് എന്ന നെയ്ത്തുകാരൻ തൽസമയം പരവതാനി കൈകളാൽ നെയ്യുന്നത് കാണാം.  അയാളുടെ മുന്നിലിരിക്കുന്ന ഒാരോ പരവതാനിയും അയാളുടെ കരവിരുത് വിളിച്ചുപറയുന്നുണ്ട്.

സേവാറാം പ്രതാപിെൻറ തൽസമയ നെയ്ത്ത്വിദ്യ
 

കോട്ടയ്ക്ക് മുകളിൽ ഉദ്യാനത്തിനുമപ്പുറത്ത് ഒരു ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന കുറേ പീരങ്കികൾ കാണാം. ഏത് ആക്രമണത്തെയും ദൂരെ വെച്ചുതന്നെ നേരിടാൻ സജ്ജമാക്കിയിരുന്ന ആ പീരങ്കികളിൽനിന്ന് ശത്രു നിരയ്ക്കുമേൽ ചീറിത്തെറിച്ച ഉണ്ടകളെക്കുറിച്ച് അപ്പോൾ ആലോചിച്ചുപോയി.

കോട്ടയുടെ ഭംഗിയൊക്കെ കണ്ടറിഞ്ഞ് അഞ്ചു മണിയോടെ ഞാൻ റൂമിലെത്തി. എത്ര കണ്ടാലും മതിയാവാത്ത കാഴ്ചകളാണ് രാജസ്ഥാനിൽ. ഏതാനും ദിവസങ്ങൾ കൂടി രാജസ്ഥാനിൽ കറങ്ങേണ്ടിവരുമെന്ന തോന്നലോടെ പതിനാലാം ദിവസത്തെ യാത്ര ഞാൻ ജോധ്പൂരിൽ അവസാനിപ്പിച്ചു...

(യാത്ര തുടരുന്നു...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguerajasthanindia Tourbike tourjodhpurmalayalam newsdiscover indiaaneesh's travelindian diarysolowithcbr150Jaisalmeerpokhran
News Summary - aneesh's indian diary solo bike travel thirteenth day at jodhpur
Next Story