ലോക്ക്ഡൗണല്ല, ട്രാവൽ േവ്ലാഗർമാർ
text_fieldsകോവിഡ് ലോകത്തെയാകെ പിടിച്ചുകെട്ടിയപ്പോൾ അതിൽ കുടുങ്ങിപ്പോയവർ നിരവധി പേരാണ്. നാടാകെ വീട്ടിനുള്ളിൽ അട ച്ചിരിപ്പാണ്. പലരും ഈ സമയം ചെലവഴിക്കുന്നത് സിനിമയും മറ്റു വീഡിയോകളും ആസ്വദിച്ചാണ്. ഇതിൽ യൂട്യൂബ് വീഡിയേ ാകളുടെ സ്ഥാനം ചില്ലറയൊന്നുമല്ല. ലോക്ക്ഡൗണിന് ശേഷം യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമു കൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. യാത്ര ഇഷ്ടപ്പെടുന്നവർ മലയാളമടക്കമുള്ള ട്രാവൽ േവ്ലാഗുകളാണ ് ഈ സമയത്ത് പുറംകാഴ്ചകൾ കാണാൻ ഉപയോഗപ്പെടുത്തുന്നത്. യാത്ര പോകൻ സാധിക്കുന്നില്ലെങ്കിലും പഴയ യാത്രകളും മ റ്റു രസകരമായ മുഹൂർത്തങ്ങളും പകർത്തി േവ്ലാഗർമാരും സജീവമാണ്.
പല േവ്ലാഗർമാരുടെയും പ്രധാന വരുമാന മാർഗം ത ന്നെ യൂട്യുബും ഫേസ്ബുക്കുമെല്ലാമാണ്. എന്നാൽ, കോവിഡ് കാരണം ഫേസ്ബുക്ക് പരസ്യം നൽകുന്നത് നിർത്തി. യൂട്യൂ ബിലെയും വരുമാനം ഗണ്യമായി കുറഞ്ഞു. എന്നാലും തങ്ങളുടെ ആരാധകർക്കായി ഇവർ പുതിയ വീഡിയോകൾ ഒരുക്കുന്നുണ്ട്. ദിവസ വും ഉലകം ചുറ്റിക്കൊണ്ടിരുന്ന പല േവ്ലാഗർമാരും ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്. ചിലർ വിദേശ രാജ്യങ്ങളിൽ കുട ിങ്ങിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്തെ ഏതാനും ട്രാവൽ േവ്ലാഗേഴ്സിെൻറ വിശേഷങ്ങളിലൂടെ...
ട്രോളുകൾ ആസ്വദിക്കുന്ന സഞ്ചാരി
യാത്ര എന്ന് പറഞ്ഞാൽ തന്നെ ആദ്യം മലയാളി കളുടെ മനസ്സിലെത്തുക സന്തോഷ് ജോർജ് കുളങ്ങരയാണ്. മാർച്ച് ആദ്യം മെക്സികോയിൽ പോയി വന്നതിനാൽ അദ്ദേഹം 28 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇത്ര നീണ്ടകാലം വീട്ടിലിരിക്കുന്നത് വർഷങ്ങൾക്കുശേഷമാണെന്ന് സന്തോഷ് പറയുന്നു. ഇതുപോലെയുള്ള മഹാമാരികളും ദുരന്തങ്ങളുമെല്ലാം സംഭവിച്ച ഒരുപാട് നാടുകൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മഹാമാരിയിൽനിന്നും ലോകം അതിജീവിക്കുമെന്ന് ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് അദ്ദേഹം വിശ്വസിക്കുന്നു.
ഇദ്ദേഹത്തിന് കീഴിലെ യൂട്യൂബ് ചാനലായ സഫാരിയിൽ ലോകത്തിെൻറ വിവിധ കാഴ്ചകൾ ഇപ്പോഴും വരുന്നുണ്ട്. കൂടാതെ തന്നെക്കുറിച്ച് വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും സന്തോഷ് ജോർ കുളങ്ങര ഈയിടെ തുറന്നുപറഞ്ഞിരുന്നു. കോവിഡ് കാലത്തും ഇദ്ദേഹത്തെക്കുറിച്ച് ട്രോളുകൾ ഇറങ്ങി. സഞ്ചിയും കന്നാസും കൈയിലെടുത്തു റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും വാങ്ങുന്ന രംഗം വിശദീകരിക്കുന്ന കുറിപ്പായിരുന്നു ഇതിലൊന്ന്.
മൊറോക്കോയിൽ കുടുങ്ങി സുജിത്തും ബൈജു എൻ. നായരും
ടെക് ട്രാവൽ ഈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ സുജിത് ഭക്തനും പ്രമുഖ ഓട്ടോ ജേണലിസ്റ്റും സഞ്ചാരിയുമായ ബൈജു എൻ. നായരും ആഫ്രിക്കയിലെ മൊറോക്കോയിൽ കുടുങ്ങിയിരിപ്പാണ്. മാർച്ച് ആദ്യമാണ് ഇവർ മൊേറാക്കോയിലെത്തിയത്. അവിടത്തെ ഒരുപാട് കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാനാവുന്നത്. ബാക്കി സമയമെല്ലാം മലയാളി സുഹൃത്തിെൻറ ഫ്ലാറ്റിൽ കഴിയുകയാണ്. ഈ സമയത്തും ഇവർ വ്യത്യസ്തമായ വീഡിയോകൾ ചെയ്യുന്നുണ്ട്.
സുജിത്ത് തെൻറ പഴയ യാത്രകളിലെ വിശേഷങ്ങളും ഭക്ഷണം തയാറാക്കുന്നതിൻെറയെല്ലാം വീഡിയോകൾ പ്രേക്ഷകരിലേക്കെത്തിക്കുന്നു. ബൈജു എൻ. നായർ മുമ്പ് പോയ യാത്രകളുടെ വീഡിയോകൾ തെൻറ ചാനലിലൂടെ അപ്ലോഡ് ചെയ്യുന്നുണ്ട്. ഏപ്രിലിൽ ഇവർ കേരളത്തിൽനിന്ന് കാറിൽ സിംഗപ്പൂരിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്നു. കോവിഡ് ഭീതിയെത്തുടർന്ന് ഈ യാത്ര തൽക്കാലം ഉപേക്ഷിക്കേണ്ടി വന്നു.
കള്ളവാറ്റ് വേട്ടക്കിറങ്ങിയ മല്ലു ട്രാവലർ
കോവിഡ് കാലത്ത് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ് വീഡിയോ ചിത്രീകരിച്ച് വാർത്താ താരമായ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലറും വീട്ടിൽ തന്നെയിരിപ്പാണ്. തെൻറ പഴയ യാത്രകളുടെ കഥകൾ ചിത്രീകരിച്ചാണ് ഒഴിവ് സമയം ചെലവഴിക്കുന്നത്. ഇതിനിടയിൽ ഒരുദിവസം തെൻറ ഡ്രോണുമായി പൊലീസിനെ സഹായിക്കാനും ഇറങ്ങി. ഇരിട്ടിയിലെ കുന്നും മലകളും അരിച്ചുപൊറുക്കി വാറ്റ് ചാരായം പിടിക്കലായിരുന്നു പണി. ഈ വീഡിയോയും ചാനലിൽ കാണിച്ചിരുന്നു. ഷാക്കിർ ബൈക്കിൽ ലോകരാജ്യങ്ങൾ കറങ്ങുന്നതിനിടെയാണ് കോവിഡ് പിടിമുറുക്കുന്നത്. ഇതോടെ അസർബൈജാനിൽവെച്ച് യാത്ര തൽക്കാലം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇദ്ദേഹത്തിെൻറ ബൈക്ക് ഇപ്പോഴും അവിടെത്തന്നെയുണ്ട്. കോവിഡ് ഭീതി ഒഴിഞ്ഞാൽ വീണ്ടും അസർബൈജാനിലെത്തി ബൈക്കെടുത്ത് റഷ്യയിലേക്ക് പോകാനാണ് പ്ലാൻ.
ഹാരിസ് അമീറലിയുടെ വീട്ടുവിശേഷങ്ങൾ
ഹാരിസ് അമീറലി കോവിഡ് കാലത്ത് വീട്ടിലിരുന്ന് നിരവധി വീഡിയോകളാണ് അപ്ലോഡ് ചെയ്തത്. ട്രാവൽ ഏജൻസി ഉടമ കൂടിയായ ഇദ്ദേഹം മിക്കസമയവും യാത്രകളിൽ തന്നെയായിരുന്നു. ഓരോ രാജ്യത്തെയും കാഴ്ചകൾക്കൊപ്പം അവിടത്തെ വ്യത്യസ്തമായ ഭക്ഷണ വിശേഷങ്ങളും ഹാരിസ് അമീറലി എന്ന ചാനലിലൂടെ േപ്രക്ഷരിലെത്തിച്ചിരുന്നു. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായി തെൻറ വീടും വാഹനങ്ങളും സ്റ്റുഡിയോയുമെല്ലാമാണ് കഴിഞ്ഞദിവസങ്ങളിൽ വീഡിയോകളിൽ കാണിച്ചത്. ഇതോടൊപ്പം പഴക്കുല വെട്ടുന്നതിെൻറയും ചക്കയിടുന്നതിെൻറയുമെല്ലാം ദൃശ്യങ്ങൾ പകർത്തി ലോക്ക്ഡൗൺ കാലം അടിച്ചുപൊളിക്കുകയാണ് അദ്ദേഹം.
തിരക്കിലാണ് അഷ്റഫ് എക്സൽ
യാത്രകളൊന്നും ഇല്ലാത്തതിനാൽ കാര്യമായ വീഡിയോകളൊന്നും ഈ ലോക്ക്ഡൗൺ കാലത്ത് അഷ്റഫ് എക്സൽ തെൻറ റൂട്ട് റെക്കോർഡ്സ് എന്ന ചാനലിലൂടെ എത്തിച്ചിട്ടില്ല. അവസാനമായി ഭൂട്ടാൻ യാത്ര വിശേഷങ്ങളാണ് ഈ ചാനലിലൂടെ വന്നത്. പിന്നെ ബ്രേക്ക് ദ ചെയിൻ ബോധവത്കരണവുമായി ‘പ്രതിസന്ധി കാലത്തെ നന്മകൾ’ എന്ന വീഡിയോയും ചെയ്തു. ഒഴിവ് സമയമായതിനാൽ ഗൂഗിൾ ലോക്കൽ ഗൈഡിൽ വിവരങ്ങൾ നൽകുന്ന ജോലിയാണ് കാര്യമായും നടക്കുന്നത്.
ഈ സമയത്ത് ക്രൂയിസ് കപ്പലിൽ മാലി ദ്വീപ്സിലേക്ക് യാത്ര ബുക്ക് ചെയ്തിരുന്നു. അതിനുശേഷം ഒരു ഒമാൻ യാത്രയും ഉണ്ടായിരുന്നു. ഇവ രണ്ടും ഉപേക്ഷിക്കേണ്ടി വന്നു. കോവിഡ് കഴിഞ്ഞ് ഈ യാത്രകൾ ചിലപ്പോൾ വീണ്ടും പൊടിതട്ടിയെടുക്കും. അല്ലെങ്കിൽ വിവിധ രാജ്യങ്ങളിലൂടെെയാരു ബൈക്ക് ട്രിപ്പും പ്ലാൻ ചെയ്യുന്നുണ്ട്. എന്തായാലും അടുത്തദിവസങ്ങളിൽ തന്നെ പുതിയ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് അഷ്റഫ് ഉറപ്പുതരുന്നു.
പച്ചക്കറി കൃഷിയുമായി അവിനാഷ്
സ്കൂട്ടറിൽ അഞ്ച് മാസം നീണ്ടുനിന്ന ഓൾ ഇന്ത്യ റൈഡിലൂടെ പ്രശസ്തനായ േവ്ലാഗറാണ് അവിനാഷ്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള വ്യത്യസ്തമായ കാഴ്ചകളാണ് തെൻറ അവി േവ്ലാഗ്സിലൂടെ ഈ 21കാരൻ അപ്ലോഡ് ചെയ്തത്. ലോക്ക്ഡൗണായതിനാൽ വീട്ടിൽ തന്നെയുണ്ട്. ഈ സമയത്ത് നോർത്ത് ഈസ്റ്റ് യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനുഷേശം ഒരു സിംഗപ്പൂർ യാത്രയുമുണ്ടായിരുന്നു മനസ്സിൽ. എല്ലാം തൽക്കാലം ഉപേക്ഷിച്ചു. യാത്രയില്ലാത്തതിനാൽ വീട്ടുകാരുമായി ചെലവഴിക്കാൻ ഒരുപാട് സമയം കിട്ടിയ സന്തോഷത്തിലാണ് അവിനാഷ്. കായംകുളത്തിന് സമീപത്തെ വീട്ടിൽ കൃഷിയെല്ലാം ചെയ്ത് കഴിഞ്ഞുകൂടുന്നു. യൂട്യൂബ് പ്രഫഷനലായി എടുത്തയാളാണ് അവിനാഷ്. കോവിഡ് കഴിഞ്ഞിട്ട് വേണം വീണ്ടും യാത്രകൾ പുനരാരംഭിക്കാൻ. ഭക്ഷണം തയാറാക്കുന്നതിെൻറയും വീട്ടിലെ ഒരുദിവസത്തെ കാഴ്ചകളെല്ലാമായി അവിനാഷിെൻറ േവ്ലാഗ് ഇപ്പോഴും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.