Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightതേക്കടിയിൽ...

തേക്കടിയിൽ പ്രവേശന-ബോട്ട് നിരക്കുകൾ വർധിപ്പിച്ചു; സഞ്ചാരികൾക്ക് െചലവേറും

text_fields
bookmark_border
Thekkady
cancel

കുമളി: സംസ്ഥാനത്ത് അധിക വിഭവ സമാഹരണത്തിെൻറ ഭാഗമായി സേവന നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടതോടെ തേക്കടിയിലെ ബോട്ട് ടിക്കറ്റ്, പ്രവേശന നിരക്കുകൾ കൂടി.  മൂന്നാർ ഉൾപ്പടെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരക്ക് വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്.  225 രൂപയായിരുന്ന ബോട്ട് ടിക്കറ്റ് നിരക്ക് 240 രൂപയായും 33 രൂപയായിരുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രവേശന നിരക്ക് 40 രൂപയായുമായാണ് വർധിച്ചത്. 450 രൂപയായിരുന്ന വിദേശികളുടെ പ്രവേശന നിരക്ക് 500 രൂപയായും കൂടി. വനം വകുപ്പിനൊപ്പം ഉത്തരവിെൻറ അടിസ്ഥാനത്തിൽ കെ.ടി.ഡി.സിയും നിരക്കുകൾ വർധിപ്പിച്ചു.

മാർച്ച് 17നാണ് സേവന നിരക്കുകളിൽ അഞ്ചുശതമാനം വർധന തീരുമാനിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിെൻറ അടിസ്ഥാനത്തിലുള്ള നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലായെങ്കിലും തേക്കടിയിൽ വനപാലകർ ഉത്തരവ് നടപ്പാക്കാതെ നിരക്ക് ഇളവിന് കാത്തിരിപ്പിലായിരുന്നു. എന്നാൽ, ധനകാര്യ വകുപ്പ് ഇടപെട്ടതോടെ കഴിഞ്ഞ 15 മുതൽ നിരക്ക് വർധന നടപ്പാക്കുകയായിരുന്നു.

തേക്കടിക്കു പുറമേ സംസ്ഥാനത്തെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും നിരക്ക് വർധന പ്രാബല്യത്തിലായതോടെ കേരളം സന്ദർശിക്കുന്ന സഞ്ചാരികളുടെ ചെലവേറുമെന്ന് ഉറപ്പായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsmalayalam newsThekkadytourism fee
News Summary - Thekkady tourism fee -Travel News
Next Story