Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shakir4
cancel
camera_alt??????? ???????? ???????? ??????
Homechevron_rightTravelchevron_rightTravel Newschevron_rightകൊറോണക്കാലത്തെ ലോക...

കൊറോണക്കാലത്തെ ലോക സഞ്ചാരി

text_fields
bookmark_border

കൊറോണ വൈറസ് പടർന്നുപിടിച്ച, നിരവധി പേർ മരിച്ചുവീണ ഇറാൻ അടക്കമുള്ള രാജ്യങ്ങളിലൂടെ ഒറ്റക്ക ് ബൈക്കിൽ സഞ്ചരിച്ച സാഹസികൻ. ഒരാളുടെയും നിർദേശമില്ലാതെ, അയാൾ കൈക്കൊണ്ട പ്രതിരോധമാർഗങ്ങൾ സ്വയം രക്ഷയായ ആയി രക്കണക്കിനാളുകൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. കോവിഡ്-19ന് എതിരായ പ്രതിരോധത്തിെൻറ ഉത്തമപാഠങ്ങ ൾ നൽകിയ ആ സഞ്ചാരിയെക്കുറിച്ച്...

2019 ഒക്ടോബർ 27. വർഷങ്ങളായി ഇൗയൊരു ദിവസത്തിനായി കാത്തിരിക്കുകയായ ിരുന്നു ആ ചെറുപ്പക്കാരൻ. 'മല്ലു ട്രാവലർ' എന്ന യൂട്യൂബ് ചാനലിലൂടെ, സഞ്ചാരപ്രിയരുടെ ഇഷ്ടക്കാരനായ കണ്ണൂർ ഇരിട ്ടി സ്വദേശി ഷാക്കിർ സുബ്ഹാൻ. ഒറ്റക്ക്, ബൈക്കിൽ കണ്ണൂരിൽനിന്ന് യൂറോപ് വരെ ഒരു സഞ്ചാരം. അതായിരുന്നു അയാളുടെ സ്വപ്നങ്ങളിൽ. എത്രകാലം, എന്തൊക്കെ പ്രയാസങ്ങൾ നേരിടേണ്ടിവരും എന്നൊന്നും ഒരു പിടിത്തവുമില്ല. അത്രമേൽ അധ്വാ നവും ആസൂത്രണവും ഇൗ യാത്രക്ക് പിന്നിലുണ്ടായിരുന്നു. ഒരുക്കമെല്ലാം േപ്രക്ഷകരെ യഥാസമയം അറിയിക്കുന്നുണ്ടായ ിരുന്നു മല്ലു ട്രാവലർ. രണ്ടും കൽപിച്ച് യാത്രക്കൊരുങ്ങി. 'മല്ലു ട്രാവലറെ' യാത്രയയക്കാനായി പതിനായിരത്തോളം പ േരാണ് കണ്ണൂർ സെൻറ് മിഖായേൽസ് എ.െഎ.എച്ച്.എസ് സ്കൂളിൽ അന്ന് തടിച്ചുകൂടിയത്. ഒപ്പം മലയാളത്തിെല എണ്ണ ംപറഞ്ഞ യൂട്യൂബ് േവ്ലാഗർമാരും സന്നിഹിതരായി. സന്തോഷ് ജോർജ് കുളങ്ങരയാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്.

'ആമിന' എന്ന് പേരിട്ട ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 200 ബൈക്കിലായിരുന്നു യാത്ര. സ്വന്തം മാതാവിെൻറ പേരുതന്നെ യാണ് ബൈക്കിനും നൽകിയത്. ദീർഘദൂര യാത്രയായതിനാൽ ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ബൈക്കിൽ ആവശ്യമായ മാറ്റങ്ങളെ ല്ലാം വരുത്തിയിരുന്നു. വ്യത്യസ്ത നാടുകളിലൂടെ വൈവിധ്യമാർന്ന കാലാവസ്ഥയിലൂടെ ദീർഘകാലം സഞ്ചേരിക്കേണ്ടതിനാൽ ഷാക്കിറും ശരീരവും മനസ്സുമെല്ലാം പാകപ്പെടുത്തിയെടുത്തു. ഒാരോ രാജ്യാതിർത്തിയും കടക്കാനുള്ള വിസയും വാഹനത്തിന് ആവശ്യമായ കാർനെറ്റും ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റും തയാറാക്കി. ശരീരം കാക്കാൻ റൈഡിങ് ഗിയേർസുകളും തയാർ. ഒരുപാട് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് യാത്ര യാഥാർഥ്യമായത്.

'ആമിന'യും മല്ലു ട്രാവലറും ബംഗളൂരു വഴി ആദ്യം മുംബൈയിെലത്തി. അവിടെനിന്ന് ബൈക്ക് ഒമാനിലേക്ക് കപ്പൽ കയറ്റി. 'ആമിന' എത്തുന്നതുവരെ ഖത്തറിലൂടെ സുഹൃത്തുക്കൾക്കൊപ്പം ഷാക്കിർ സഞ്ചരിച്ചു. ഏകദേശം 10 ദിവസം കൊണ്ടാണ് 'ആമിന' ഒമാെൻറ തീരമണിഞ്ഞത്. പിന്നെ ദിവസങ്ങളോളം അവിടത്തെ മരുഭൂമികളും ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം താണ്ടുകയായിരുന്നു. തുടർന്ന് യു.എ.ഇയിലേക്കായിരുന്നു യാത്ര. മലയാളി പ്രവാസികളുടെ സ്നേഹം ഏറ്റുവാങ്ങിയായിരുന്നു ഓരോ ദിവസത്തെയും സഞ്ചാരം. എമിറേറ്റ്സിലെ സുന്ദര കാഴ്ചകളും പ്രവാസികളുടെ ജീവിതവുമെല്ലാം അദ്ദേഹം കാമറയിൽ ഒപ്പിയെടുത്തു. അപ്പോഴേക്കും നാട്ടിൽനിന്ന് പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിരുന്നു. ഇതോടെ യാത്രക്ക് ചെറിയ വിരാമമിട്ട് ആമിനയെ യു.എ.ഇയിൽ തനിച്ചാക്കി നാട്ടിലേക്ക് തിരിച്ചു. യൂറോപ്പിലേക്കുള്ള വിസ തയാറാക്കാനാണ് നാട്ടിലെത്തിയത്. രണ്ടാഴ്ച നാട്ടിൽ ചെലവഴിച്ച് വിസയുമായി വീണ്ടും യു.എ.ഇയിലെത്തി.

SHAKIR03

പേർഷ്യൻ മണ്ണിൽ
ഷാർജയിൽനിന്ന് ജങ്കാറിലാണ് ഷാക്കിറും ബൈക്കും ഇറാനിൽ പ്രവേശിച്ചത്. യാത്രയും അനുഭവങ്ങളുമായി മല്ലു ട്രാവലർ മലയാളിയുടെ െമാബൈൽ സ്ക്രീനിൽ കാഴ്ചവിരുന്നൊരുക്കിക്കൊണ്ടിരുന്നു. ഇറാൻ^അമേരിക്ക സംഘർഷാന്തരീക്ഷം നിലനിന്ന ഘട്ടത്തിലാണ് ഇറാനിലെത്തുന്നത്. ഇറാനെ കുറിച്ച എല്ലാ മുൻധാരണകളെയും അട്ടിമറിക്കുന്ന ഒരുകൂട്ടം മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അനുഭവങ്ങളെയും ദൃശ്യങ്ങളെയും അയാൾ ലോകരെ കാണിച്ചുകൊണ്ടിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് തികച്ചും വ്യത്യസ്ത അനുഭവങ്ങളാണ് ഇറാൻ കാത്തുവെച്ചിരുന്നത്. അന്താരാഷ്ട്ര^ആഭ്യന്തര പ്രശ്നങ്ങളെല്ലാം കാരണം ഇറാൻ വർഷങ്ങൾ പിന്നിലാണെന്ന് തോന്നും. സ്വന്തമായി പെട്രോളിയം ഉൽപാദനം ഉണ്ടെങ്കിലും അതിെൻറ അഹങ്കാരമൊന്നും വഴികളിൽ കാണാനില്ല.

കൂറ്റൻ കെട്ടിടങ്ങളും ആഡംബര വാഹനങ്ങളുമെല്ലാം വളരെ കുറവാണ്. ഇറാനികൾക്ക് ഇംഗ്ലീഷ് അറിയാത്തത് കുറച്ചൊന്നുമല്ല വലച്ചത്. ഗൂഗ്ൾ ട്രാൻസ്ലേറ്ററിെൻറയെല്ലാം സഹായത്തോടെയാണ് ഒരുവിധം പിടിച്ചുനിന്നത്. ആദ്യമായിട്ടാകും ഒരു മലയാളി േവ്ലാഗർ ഇറാനിലൂടെ സഞ്ചരിക്കുന്നത്. പേർഷ്യൻ സംസ്കാരത്തിെൻറ ആരും കാണാത്ത കാഴ്ചകൾ ഷാക്കിർ തെൻറ ചാനലിലൂടെ പ്രേക്ഷകരിലെത്തിച്ചു. 20 എപ്പിസോഡുകളാണ് ഇറാനിൽനിന്ന് ചെയ്തത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് അസർബൈജാൻ അതിർത്തിയിലേക്ക് പോകുേമ്പാൾ മഞ്ഞുമലകളിൽ കുടുങ്ങുന്നതും അവിടെനിന്ന് ബൈക്ക് ലോറിയിൽ കയറ്റികൊണ്ടുപോകുന്നതുമെല്ലാം  ആവേശത്തോടെയും തെല്ല് ആശങ്കയോടെയുമാണ് മലയാളി കണ്ടത്.

ഇറാനി ഡ്രൈവർമാരായിരുന്നു അവിടെ ഷാക്കിറിെൻറ രക്ഷക്കെത്തിയത്. നാടാകെ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥ. അതുകൊണ്ടുതന്നെ മൂന്നുദിവസം അവരുടെ അതിഥികളായായിരുന്നു താമസം. ഭാഷ തടസ്സമായിരുന്നില്ല, അവരുടെ ആതിഥേയത്വത്തിനും സ്നേഹത്തിനും. അവർ സ്വന്തം വീട്ടിലെത്തിയ വിരുന്നുകാരനെപോലെ ഷാക്കിറിനെ കൊണ്ടുനടന്നു. മഞ്ഞുവീഴ്ചയിൽ കുടുങ്ങിയതിനാൽ ഇറാനിൽനിന്ന് വിസ കാലാവധി തീരും മുമ്പ് പുറത്തുകടക്കാനായില്ല. വിസയില്ലാതെ താമസിച്ചതിന് പിഴയും അടക്കേണ്ടി വന്നു. പിന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടിച്ചു. കൈക്കൂലിയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അവിടെയും നേരേത്ത സഹായിച്ച ഇറാനി ഡ്രൈവർമാർ തണലായി കൂടെയുണ്ടായിരുന്നു.
ഷാക്കിറിന് ഇറാനിലെ ഉദ്യോഗസ്ഥരെക്കുറിച്ച് മോശം അനുഭവമാണെങ്കിലും ജനങ്ങളെക്കുറിച്ച് പറയാൻ നൂറ് നാവായിരുന്നു. അത്രയും സ്നേഹത്തോടെയാണ് അവർ പെരുമാറിയത്. എന്തായാലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിച്ചുപറിയിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട് അസർബൈജാനിലേക്ക് കടന്നു.

shakir05

വഴിമുടക്കി കോവിഡ് -19
അസർബൈജാനിലും രണ്ടാഴ്ചയോളം െചലവഴിച്ചു. തലസ്ഥാനമായ ബകുവിലെ സർവകലാശാലയിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കൊപ്പമായിരുന്നു ആദ്യനാളുകൾ. പിന്നീട് മലയാളിയായ രാഹുൽ അടക്കമുള്ളവരുടെ കൂടെ പല ദൂരങ്ങൾ സഞ്ചരിച്ചു. അസർബൈജാനിലെ സഞ്ചാരം തുടരുന്നതിനിടയിലാണ് ചൈനയിൽനിന്ന് ആരംഭിച്ച കോവിഡ് ഭീതി ഇറാനിലുമെത്തുന്നത്. സർക്കാറിലെ പ്രമുഖർക്കുൾപ്പെടെ കോവിഡ്-19 വൈറസ് ബാധയേൽക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു. ഇതോടെ പല രാജ്യങ്ങളും ഇറാനിലൂടെ സഞ്ചരിച്ചവർക്ക് വിലക്ക് ഏർപ്പെടുത്താൻ തുടങ്ങി.
അസർബൈജാനിലെ യാത്രക്കുശേഷം ജോർജിയയിലേക്ക് കടക്കാനായിരുന്നു ഷാക്കിറിെൻറ പ്ലാൻ. ജോർജിയ അതിർത്തിയിൽ എത്തിയെങ്കിലും, കോവിഡ് ഭീതി കാരണം അവർ വിസ അനുവദിച്ചില്ല. പിന്നെ അസർബൈജാനിലെ മലയാളികളുടെ സഹായത്തോടെ റഷ്യയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. മുന്നോട്ടുള്ള വഴിയടഞ്ഞതോടെ ഒടുവിൽ ബൈക്ക് കസ്റ്റംസിനെ ഏൽപിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അഥവാ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കേരളത്തിൽതന്നെയാകും മികച്ച ചികിത്സ സൗകര്യം ലഭിക്കുകയെന്ന പ്രതീക്ഷ മടക്കയാത്രക്ക് കൂടുതൽ പ്രേരണയായി. അതിനിടയിൽ അയാൾ ഒറ്റക്ക് താണ്ടിയത് അഞ്ചുരാജ്യങ്ങൾ, 14,000 കിലോമീറ്റർ...

സ്വയം പ്രതിരോധത്തിെൻറ പാഠങ്ങൾ
ലോകമാകെ കോവിഡ്-19 എന്ന മാരക വൈറസിനെതിരായ പോരാട്ടത്തിലാണ്. അയ്യായിരത്തിലേറെ പേരാണ് ഈ മഹാമാരി കാരണം മരിച്ചുവീണത്. ഒരു ലക്ഷത്തിലധികം പേർ രോഗം ബാധിച്ച് ചികിത്സയിലുമാണ്. കേരളത്തിലും നിരവധി പേർ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നുണ്ട്. വലിയൊരു പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുേമ്പാൾ ഷാക്കിർ സുബ്ഹാനെന്ന മലയാളിയാണ് കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നത്. രോഗലക്ഷണവുമായി വിദേശ രാജ്യങ്ങളിൽനിന്ന് വന്ന പലരും അധികൃതരെ അറിയിക്കാതെ മുങ്ങിനടക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം വ്യത്യസ്തനാകുന്നത്. ''അസർബൈജാനിൽവെച്ച് തന്നെ കൊറോണ മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. മാസ്ക് ധരിച്ചാണ് അവിടെനിന്ന് അവസാന ദിവസങ്ങളിൽ വിഡിയോ ചെയ്തിരുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഇക്കാര്യങ്ങൾ ഫേസ്ബുക്ക് വഴി അറിയിക്കാനും ശ്രമിച്ചു. സുരക്ഷ മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ് വിമാനം കയറുന്നത്. ദുബൈ വഴി കണ്ണൂരിലെത്തി. എയർപോർട്ടിൽ മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിക്കാൻ നിൽപുണ്ടായിരുന്നു. അവരുടെ അടുത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇറാനിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചതിനാൽ ഐസൊലേഷൻ വാർഡിൽ കിടക്കാൻ സ്വയം സന്നദ്ധനാവുകയായിരുന്നു. ഉടൻതന്നെ കണ്ണൂർ ഗവ. ജില്ല ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് കൊണ്ടുവന്നു. ഈ ദൃശ്യങ്ങളെല്ലാം കാമറയിൽ ചിത്രീകരിച്ചു. നേരെ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടറെത്തി തൊണ്ടയിൽനിന്നും മൂക്കിൽനിന്നും കഫമെടുത്ത് പരിശോധനക്കയച്ചു. പിന്നെ രക്തവുമെടുത്തു. ഐസൊലേഷൻ വാർഡിൽ രണ്ടര ദിവസമാണ് കിടന്നത്.

ഒടുവിൽ കോവിഡ്-19 പരിശോധന ഫലം വന്നപ്പോൾ രോഗമില്ലെന്നുറപ്പിച്ചു. വല്ലാത്തൊരു ധൈര്യവും ആത്മവിശ്വാസവുമാണ് അത് നൽകിയത്.കുടുംബത്തിലേക്കും മക്കളിലേക്കും ആശ്വാസത്തോടെ തിരികെയെത്താൻ സാധിച്ചു. മികച്ച രീതിയിലായിരുന്നു ജീവനക്കാരുടെ പരിചരണം. ചികിത്സയും മരുന്നുമെല്ലാം സൗജന്യം. ഭക്ഷണത്തിനും കുറവില്ല. മൊബൈൽ ഫോണും കാമറയും ലാപ്ടോപ്പുമെല്ലാം ഉപയോഗിക്കാൻ സൗകര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വാർഡിലെ അനുഭവങ്ങൾ ഷൂട്ട് ചെയ്യാനും അത് എഡിറ്റ് ചെയ്ത് യൂട്യൂബിൽ അപ്േലാഡ് ചെയ്യാനും സാധിച്ചു. ബാത്ത്റൂമിൽ വെള്ളം ഇടക്ക് കിട്ടുന്നില്ല എന്ന പരാതി മാത്രമാണുണ്ടായിരുന്നത്. വൈകാതെ അത് പരിഹരിച്ചു. മൊത്തത്തിൽ ഒരു പോസിറ്റിവ് വൈബാണ് ആശുപത്രിയിലെ ജീവിതം സമ്മാനിച്ചത്.'' ഷാക്കിർ പറഞ്ഞു.

ഐസൊലേഷൻ വാർഡിലെ ഓരോ ദിവസത്തെയും അനുഭവങ്ങൾ മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിലൂടെ ജനം കാണുന്നുണ്ടായിരുന്നു. അതോടെ ഷാക്കിർ വാർത്തകളിലെ താരമായി മാറിക്കഴിഞ്ഞിരുന്നു. 10 ലക്ഷത്തിലധികം പേരാണ് വിഡിയോകൾ കണ്ടത്. െഎസൊലേഷൻ വാർഡിെൻറ അനുഭവം വിവരിക്കുന്നതിനൊപ്പം രോഗലക്ഷണമുള്ളവർ മടികൂടാതെ ആശുപത്രിയിൽ പോയി ചികിത്സ തേടണമെന്നും വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും ഷാക്കിർ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. വിഡിയോ വൈറലാകാൻ ഒട്ടും സമയം വേണ്ടിവന്നില്ല. ഐസൊലേഷൻ വാർഡിൽ പോകാൻ പലരും പേടിക്കുന്ന സമയത്താണ് അതിന് പ്രോത്സാഹനം നൽകി ഷാക്കിർ വിഡിയോ ചെയ്യുന്നത്. വാർത്ത താരമായി മാറിയ ഇദ്ദേഹത്തെ അഭിനന്ദിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ മറന്നില്ല. കോവിഡ് ^19 ബാധയില്ലെന്ന ഫലം വന്നതോടെ ഷാക്കിർ ആശുപത്രി ജീവനക്കാരോടെല്ലാം നന്ദിയും പറഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇരുകൈയും നീട്ടിയാണ് നാട് ഈ ലോകസഞ്ചാരിയെ സ്വീകരിച്ചത്.

SHAKKIR01

സാഹസികതയെ കൂടെക്കൂട്ടി
മലയാളികൾക്ക് വ്യതസ്തമായ യാത്രാവഴികൾ സമ്മാനിച്ച സാഹസിക സഞ്ചാരിയാണ് ഷാക്കിർ സുബ്ഹാൻ. 2018ലെ നേപ്പാൾ യാത്ര മുതലാണ് ഇദ്ദേഹം ശ്രദ്ധാകേന്ദ്രമാകുന്നത്. ഹിച്ച്ഹൈക്കിങ് (കിട്ടുന്ന വാഹനത്തിൽ കയറി പോവുക) എന്ന വ്യത്യസ്ത രീതിയിലായിരുന്നു യാത്ര. കൈയിൽ ഒരുരൂപ പോലുമില്ലെങ്കിലും എങ്ങനെ യാത്ര പോകാമെന്ന് ഈ യുവാവ് ലോകത്തെ പഠിപ്പിച്ചു. േലാറിയിലായിരുന്നു ഷാക്കിർ കൂടുതലും സഞ്ചരിച്ചത്. പിന്നീടുള്ള യാത്ര സിംഗപ്പൂരിലേക്കായിരുന്നു. ഹിച്ച്ഹൈക്കിങ് നടത്തി ഏഴ് രാജ്യങ്ങൾ റോഡ് വഴി താണ്ടിയാണ് അവിടെയെത്തിയത്. അതിനുശേഷം ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെ കാണാക്കാഴ്ച തേടിയായിരുന്നു സഞ്ചാരം. കെനിയ, യുഗാണ്ട, താൻസനിയ, റുവാണ്ട എന്നീ രാജ്യങ്ങളിലൂടെ തികച്ചും പ്രാദേശിക വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള യാത്ര. നാട്ടിൽ തിരിച്ചെത്തിയ ശേഷവും വെറുതെയിരുന്നില്ല. സ്കൂട്ടറെടുത്ത് സഞ്ചാരികളുടെ പറുദീസയായ ലഡാക്കിലേക്ക് വിട്ടു. തികച്ചും ചെലവ് ചുരുക്കിയായിരുന്നു ട്രിപ്. വെറുതെ പോവുകയല്ല ഈ 29കാരൻ. യാത്രയിലെ ഒാരോ നിമിഷവും കാമറയിൽ പകർത്തി മറ്റുള്ളവർക്ക് വഴികാട്ടിയാവുകയാണ്. മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും ആ കാഴ്ചകൾ ആസ്വദിക്കാം. ഏകദേശം ഏഴു ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സാണ് മല്ലു ട്രാവലറിനുള്ളത്.

Shakir02

അതിരില്ലാ സന്തോഷം
''ഇരുപതിന് മുകളിൽ രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ചിട്ടുണ്ട്. പലരും പറയുന്നതുപോലെ യാത്രയോട് പ്രണയമോ ഭ്രാന്തോ അല്ല ഇത്. പരന്നുകിടക്കുന്ന അറിവിെൻറ ജാലകവാതിലാണത്. ഒരുപാട് അനുഭവങ്ങളും പാഠങ്ങളുമാണ് ഒരോ യാത്രയും പകർന്നേകുന്നത്. മനുഷ്യമനസ്സുകളിലെ അഴുക്കുകൾ ഇല്ലാതാക്കാൻ യാത്രകൾ സഹായിക്കുന്നു. കൂടുതൽ യാത്ര ചെയ്യുക എന്നുപറഞ്ഞാൽ നല്ല മനുഷ്യനാവുക എന്നതാണ്''-ഷാക്കിർ പറയുന്നു. ഷാക്കിർ ഒരിക്കലും മറ്റുള്ളവരുടെ വഴിയേ യാത്രപോകാറില്ല. സ്വന്തമായി പാതകൾ വെട്ടിത്തെളിച്ച് മുന്നേറുകയാണ്. പലപ്പോഴും അതിഭീകരമായ പ്രതിസന്ധികൾ നേരിടാറുണ്ട്. അതിനെയെല്ലാം വളരെ കൂളായിട്ടാണ് ഷാക്കിർ മറികടക്കാറ്. അതിനു പ്രാപ്തമാക്കിയത് ജീവിത സാഹചര്യങ്ങളും നിലക്കാത്ത യാത്രകളുമെല്ലാമാണ്.

എന്നും സന്തോഷമായിരിക്കണമെന്നാണ് ഇദ്ദേഹത്തിെൻറ പോളിസി. കോവിഡ് ഭീതി അസ്തമിച്ചാൽ പിന്നെ അസർബൈജാനിലേക്ക് തിരിച്ചെത്തണം. എന്നിട്ട് 'ആമിന'യെയും കൂട്ടി റഷ്യൻ മണ്ണിലേക്ക് കടക്കാനാണ് പ്ലാൻ. പിന്നെ രണ്ടു മാസത്തോളം യൂറോപ്പിലായിരിക്കും. പാസ്പോർട്ടും വിസയും വാഹനം രാജ്യാതിർത്തി കടത്താനുള്ള കാർനെറ്റിന് പുറമെ, ഒരു രേഖകൂടി ഷാക്കിറിെൻറ കൈയിൽ ഇനിയുണ്ടാകും. കോവിഡ്^19 ഏറെ ദുരന്തം വിതച്ച ഇറാനിലൂടെ സഞ്ചരിച്ചിട്ടും തന്നെ ബാധിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽനിന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടാണത്. ഇപ്പോൾ നാട്ടിലുള്ള ഷാക്കിറിന് ടി.വി.എസ് കമ്പനി പുതിയ അപ്പാച്ചെ ആർ.ആർ 310 ബൈക്ക് സമ്മാനിച്ചിണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാക്കിർ, സുബ്ഹാൻ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബൽക്കീസ്. മക്കൾ: മാസി ഷാക്കിർ, റയാൻ ഷാക്കിർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallu Travelershakkir subhan#amina#tvs apache
Next Story