കോവിഡിന് മുന്നിൽ അടിപതറി ഫിയൽരാവൻ പോളാർ യാത്ര
text_fieldsലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികളുടെ സ്വപ്നമാണ് ഫിയൽരാവൻ പോളാർ എക്സ്പെഡിഷൻ. ഈ വർഷം ഏപ്രിലിലായിരുന് നു ഈ സാഹസിക യാത്ര അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് ഭീതി കാരണം ഇത്തവണ യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. പകരം 2021ൽ രണ്ട് യാത്ര സംഘടിപ്പിക്കും. ഇത്തവണ യാത്ര നഷ്ടമായവർക്ക് അടുത്തവർഷം പങ്കെടുക്കാം. കൂടാതെ അടുത്തതവണ പുതിയ ആളുകളെ തെരഞ്ഞെടുക്കുകയും ചെയ്യും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 20 പേരാണ് ഓരോ വർഷവും ഇതിൽ പങ്കെടുക്കാറ്. പതിവുപോലെ ഇത്തവണയും മലയാളി ഈ യാത്രയിൽ ഇടംപിടിച്ചിരുന്നു. ആലുവ സ്വദേശിയും ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ ഗീതു മോഹൻദാസായിരുന്നു 60 രാജ്യങ്ങൾ പങ്കെടുത്ത ‘വേൾഡ്’ എന്ന കാറ്റഗറിയിൽനിന്ന് വിജയിച്ചത്. കഴിഞ്ഞ രണ്ട് തവണയായി പുനലൂർ സ്വദേശി നിയോഗ് കൃഷ്ണയെയും കോഴിക്കോട് സ്വദേശിയും മണാലിയിൽ താമസിക്കുകയും ചെയ്യുന്ന ബാബ് സാഗർ എന്ന ബാബുക്കാനെയും മലയാളികൾ വോട്ട് ചെയ്ത് വിജയിപ്പിച്ച് ആർട്ടിക്കിലേക്ക് പറഞ്ഞയിച്ചിരുന്നു.
തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളും നിർമിക്കുന്ന സ്വീഡിഷ് കമ്പനിയായ ഫിയൽരാവനാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളെ പത്ത് വിഭാഗങ്ങളായി തിരിച്ചാണ് ആളുകളെ തെരഞ്ഞെടുക്കുക. ഇതിൽ പത്ത് പേരെ വോട്ടിങ്ങിലൂടെയും ബക്കിയുള്ളവരെ ജൂറിയുമാണ് തെരഞ്ഞെടുക്കുന്നത്. ഇവരുടെ എല്ലാ ചെലവുകളും കമ്പനിയാണ് വഹിക്കുക.
മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് മേഖലയിലെ നോർവേയിൽനിന്ന് തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്ററിലൂടെയാണ് ഇൗ സാഹസിക യാത്ര. മൈനസ് 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം നായ്ക്കളാണ് വലിച്ചുകൊണ്ടുപോവുക. ഏഴ് ദിവസം നീളുന്ന യാത്രക്കിടയിൽ ഒരുപാട് സാഹസിക പ്രവർത്തികളും കമ്പനി ഒരുക്കിയിട്ടുണ്ടാകും. നല്ല മനക്കരുത്തും ശാരീരക ക്ഷമതയും ഉള്ളവർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് ഫിയൽരാവൻ പോളാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.