Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപാലുകാച്ചി...

പാലുകാച്ചി മലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം

text_fields
bookmark_border
shantigiri
cancel
camera_alt

ശാന്തിഗിരി ദേവാലയ മുറ്റത്തുനിന്നുള്ള ദൃശ്യം

കേളകം (കണ്ണൂർ): പ്രകൃതിദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലയിലേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം. സമുദ്ര നിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലകേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടത്തിപ്പിൽ വന്നതോടെ ദൂരദിക്കുകളിൽ നിന്നുൾപ്പെടെ സഞ്ചാരികളുടെ കുതിപ്പാണ്.

പാലുകാച്ചി പാതയോട് ചേർന്ന കുടിയേറ്റ ഗ്രാമമായ ശാന്തിഗിരി വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടത്താവളവും, പ്രകൃതി ദൃശ്യങ്ങളുടെ കലവറയും കൂടിയാണ്. ശാന്തിഗിരി ദേവാലയ മുറ്റത്ത് നിന്നുള്ള ഉദയാസ്തമയ ദൃശ്യങ്ങളാണ് വിനോദ സഞ്ചാരികളുടെ മനം കവരുന്നത്.

മഞ്ഞണിഞ്ഞ മലനിരകളും, ഹൃദ്യമായ കാലാവസ്ഥയുമാണ് ശാന്തിഗിരിയെ പ്രിയങ്കരമാക്കുന്നത്. മലയോരത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ശാന്തിഗിരിയിൽ വിനോദ സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.

ഫാം ടൂറിസവും -ഹരിത ടൂറിസവും നടപ്പാക്കാൻ നടപടി ആരംഭിച്ചു

പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിനും ഹരിത ടൂറിസത്തിനും അനന്തസാധ്യതകളാണുള്ളതെന്ന് പഠനം നടത്തിയ വിദഗ് ധ സംഘം മുമ്പ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, വനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്തതാണ് ഫാം ടൂറിസം.

കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഫാം ഹൗസ് ഉൽപന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയിൻറ്, ട്രക്കിങ്, പുഴകൾ, പുഴയോരം, സ്വിമ്മിങ്, ബോട്ടിംഗ്, വനമേഖല, യോഗ, കളരി, കൂടാതെ കല- സംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.

കേളകത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, കുണ്ടേരിമുളംകാടുകൾ, ശാന്തിഗിരിക്ക് സമീപം സൂയിസൈഡ് പോയൻറ് എന്നിവയും ആകർഷണ കേന്ദ്രങ്ങളാണ്

വയനാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തായ കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലീമീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ട് പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതി രമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗ സങ്കേതവും കിഴക്ക് ഒരു ഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.

കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗ ശല്യം വളരെ രൂക്ഷമാണ്. അതോടൊപ്പം കാലവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തെ മറികടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനും ഉള്ള ശ്രമം എന്ന നിലയിൽ കർഷകരെ ഉൾപ്പെടുത്തി ഒരു ഹരിത ടൂറിസം പദ്ധതിയും നടപ്പാക്കാൻ പഞ്ചായത്ത്‌ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്.

ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദ സഞ്ചാരികൾക്ക് കർഷകരുടെ കൃഷി ഫാമുകൾ സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുക, കർഷകരുടെ വീടുകളിൽ തന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ല ഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽ തന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യ കൃഷി ആരംഭിക്കുകയും മീൻ പിടിക്കാനും തോണി യാത്ര നടത്താനും അവസരം ഒരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്.

അതോടൊപ്പം കയാക്കിങ്, ഓഫ്‌ റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റ് വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളും ധാരാളം ഉണ്ട്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ഒരു ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം ഗ്രാമപഞ്ചായത്ത് പ്രവർത്തനം തുടങ്ങിയത്.

ഈ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. കേളകത്തിന്റെ ഹരിത ടൂറിസം പദ്ധതികൾക്ക് സഹായം ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രിയും, ജില്ല കലക്ടറും ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകിയതും പദ്ധതിയുടെ സാക്ഷാത്കാരത്തിന് കരുത്താവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palukachi Hillshantigiri
News Summary - Shantigiri village is a stopover for tourists visiting Palukachi hill
Next Story