Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇടുക്കി കാണാൻ തിരക്ക്:...

ഇടുക്കി കാണാൻ തിരക്ക്: രണ്ടു ദിവസത്തിനിടെ എത്തിയത് അമ്പതിനായിരത്തിലേെറ സഞ്ചാരികൾ

text_fields
bookmark_border
ഇടുക്കി കാണാൻ തിരക്ക്: രണ്ടു ദിവസത്തിനിടെ എത്തിയത് അമ്പതിനായിരത്തിലേെറ സഞ്ചാരികൾ
cancel

തൊടുപുഴ: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇടുക്കി അണക്കെട്ടും വാഗമണ്ണുമടക്കം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പ്രതിസന്ധിയിലായ തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് സഞ്ചാരികളുടെ വരവ് ഉണർവേകിയിട്ടുണ്ട്. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരും മൂന്നാർ, വാഗമൺ, കുമളി എന്നിവിടങ്ങളിലടക്കം എത്തുന്നുണ്ട്. രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ്. രണ്ടു ദിവസത്തിനിടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ (ഡി.ടി.പി.സി) കീഴിലുള്ള കേന്ദ്രങ്ങളിൽ മാത്രം സന്ദർശനം നടത്തിയവർ 50,000ത്തിന് മുകളിലാണ്. ഇതുകൂടാതെ ഇടുക്കി അണക്കെട്ടിൽ ശനി, ഞായർ ദിവസങ്ങളിൽ 7868 പേരുമെത്തി. ചെറുതും വലുതുമായ മറ്റ് കേന്ദ്രങ്ങളിലെത്തിയവരെക്കൂടി ഉൾപ്പെടുത്തി അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു.

മൂന്നാറും പരിസര പ്രദേശങ്ങളായ രാജമലയും മാട്ടുപ്പെട്ടിയും വാഗമൺ, തേക്കടി, ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ എന്നിവിടങ്ങളിലുമാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. വാളറ-ചീയപ്പാറ-തൂവൽ വെള്ളച്ചാട്ടങ്ങൾ, പാഞ്ചാലിമേട്, പരുന്തുംപാറ, തൊമ്മൻകുത്ത്, രാമക്കൽമേട്, കല്യാണത്തണ്ട് മലനിരകൾ, കാൽവരിമൗണ്ട്, ശ്രീനാരായണപുരം, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, മീശപ്പുലിമല, ഇടുക്കി ഹിൽവ്യൂ പാർക്ക് എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുതുവത്സരത്തോടനുബന്ധിച്ച് പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം മുറികളുടെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഇടുക്കിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയവരുടെ കണക്ക്.

ശനിയാഴ്ച എത്തിയ സഞ്ചാരികൾ
വാഗമൺ മൊട്ടക്കുന്നുകൾ -6095
രാമക്കൽമേട് -3107
പഞ്ചാലിമേട് -2642
അരുവിക്കുഴി -1362
ഹിൽവ്യൂ പാർക്ക് -1186
ആമപ്പാറ -1450
ശ്രീനാരായണപുരം വാട്ടർഫാൾസ് -1256
ചിന്നക്കനാൽ -960
ഞായറാഴ്ച എത്തിയ സഞ്ചാരികൾ
വാഗമൺ മൊട്ടക്കുന്നുകൾ -6768
രാമക്കൽമേട് -4007
പഞ്ചാലിമേട് -3148
അരുവിക്കുഴി -1180
ഹിൽവ്യൂ പാർക്ക് -1729
ആമപ്പാറ -1300
ശ്രീനാരായണപുരം വെള്ളച്ചാട്ടം -1610
ചിന്നക്കനാൽ -1241


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelersIdukki
News Summary - Huge rush to see Idukki
Next Story