വിനോദ സഞ്ചാരികളെ കൊതിപ്പിക്കുന്ന രാജ്ഗിർ ഗ്ലാസ് സ്കൈവാക്ക്; ബിഹാറിലെ 'നാച്വറൽ സഫാരിക്ക്' കാത്തിരുന്നോളൂ
text_fields(Image: IANS)
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ സ്വപ്ന പദ്ധതിയായ 'നാച്വർ സഫാരി'യുടെ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കാനായി ശനിയാഴ്ച്ച അദ്ദേഹം പദ്ധതി പ്രദേശമായ രാജ്ഗീർ സന്ദർശിച്ചത് വാർത്തയായിരുന്നു. പിന്നാലെ അവിടെയുള്ള ഗ്ലാസ് സ്കൈവാക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സ്കൈവാക്കിൽ കയറി അവിടെ നിന്നും പ്രകൃതി സമ്മാനിക്കുന്ന നയനമനോഹരമായ കാഴ്ച്ചകാണുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
85 അടി നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലം അടുത്ത വർഷം മാർച്ചിൽ നളന്ദ ജില്ലയിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പാലത്തിെൻറയും പാലത്തിൽ നിന്നുള്ള കാഴ്ച്ചയുടെയും ചിത്രങ്ങൾ പുറത്തുവരുന്നത്. റോപ്‌വേകളിലൂടെയും സാഹസിക വിനോദങ്ങളിലൂടെയും ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളെ നാച്വർ സഫാരിയിലേക്ക് ആകർഷിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകൃതി സഫാരിയുടെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണ് ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജ്.
അഞ്ച് കുന്നുകൾക്കിടയിലാണ് രാജ്ഗീറിലെ പുതിയ സ്കൈവാക്ക് പാലം. പ്രദേശത്തിെൻറ ഗംഭീരമായ കാഴ്ച അവിടെ വെച്ച് ആസ്വദിക്കാം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാലത്തിന് മുകളിൽ നിന്ന് കാഴ്ച്ച കാണുന്നു. (Image: IANS)
ഗ്ലാസ് സ്കൈവാക്ക് പാലം പാലം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ത്രില്ലിങ് അനുഭവം സമ്മാനിക്കാനായി എയർ സൈക്ലിംഗ് പോലുള്ള സാഹസിക വിനോദങ്ങളും അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്. (Image: IANS)
റോപ്പ് വേയിൽ 16 ഗ്ലാസ് ക്യാബിനുകൾ ഉണ്ടാകും, ഓരോ ക്യാബിനിലും എട്ട് വിനോദ സഞ്ചാരികൾക്കായിരിക്കും കയറാൻ സാധിക്കുക. വിനോദ സഞ്ചാരികൾക്ക് മേഖലയിലെ മനോഹരമായ വനങ്ങളിലൂടെയും സഫാരി നടത്താം. (Image: IANS)
രാജ്യത്തെ രണ്ടാമത്തെ ഫിനിഷ്ഡ് സ്കൈവാക്ക് ഗ്ലാസ് ബ്രിഡ്ജാണ് രാജ്ഗീർ പാലം. സിക്കിമിലെ ഹിമാലയത്തിനിടയിലാണ് പെല്ലിംഗിൽ ആദ്യത്തെ സ്കൈവാക്ക് പാലം വികസിപ്പിച്ചത്. (Image: IANS)
ഹിന്ദു, ബുദ്ധ, ജൈന പാരമ്പര്യങ്ങളുടെ ചരിത്ര സ്മാരകങ്ങളുള്ള നളന്ദ ജില്ലയിലെ രാജ്ഗീർ ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാണ്. ഗ്ലാസ് ബ്രിഡ്ജും പ്രകൃതി സഫാരിയും വരുന്നതോടെ ഇവിടം കൂടുതൽ സന്ദർശകരെ ആകർഷിക്കും. (Image: IANS)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

