Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
munnar
cancel
Homechevron_rightTravelchevron_rightTravel Newschevron_rightവരുന്നത്​ വമ്പൻ...

വരുന്നത്​ വമ്പൻ പദ്ധതികൾ; കേരളത്തിന്‍റെ ടൂറിസം തലസ്​ഥാനമാകാൻ ഇടുക്കി

text_fields
bookmark_border

തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്ക്​ പരിഹാരം കാണാൻ അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്​. ഇടുക്കിയുടെ സമഗ്രവികസനവും സമ്പദ്‌സമൃദ്ധിയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്​ പാക്കേജിലുള്ളത്​. ഇതിൽ ടൂറിസം വികസനത്തിനും മുഖ്യശ്രദ്ധയാണ്​ നൽകുന്നത്​. ഇടുക്കിയുടെ മുഖഛായ തന്നെ മാറുന്ന, വിദേശികളെയടക്കം ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി നടപ്പാക്കുക.

ടൂറിസം മേഖലയിൽ നടപ്പാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ:

  • പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും.
  • ഉത്തരവാദിത്വ ടൂറിസം മിഷന്​ 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.
  • കെട്ടിട നിര്‍മാണത്തിന്‍റെ പേരിലുള്ള പരിസ്ഥിതിനാശം പരമാവധി ഒഴിവാക്കി ഈറ്റ, മുള തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് മനോഹരമായ കോട്ടേജുകള്‍ നിര്‍മിക്കും.
  • പലിശ സബ്സിഡിയോട്​ കൂടി 1000 കോട്ടേജുകൾക്ക്​ വായ്പ ലഭ്യമാക്കും. 25 കോട്ടേജുകളെങ്കിലും ഒരു സ്ഥലത്ത് നിര്‍മിച്ച് ഇവര്‍ക്ക് പൊതുവായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
  • നിലവില്‍ ഫാം ടൂറിസത്തിന് ആവശ്യമായ 50 ഏക്കര്‍ സ്വന്തമായുള്ളവര്‍ കുറവായതിനാല്‍ 10 പേരുടെ ഒരു ഗ്രൂപ്പിന് ഫാം ടൂറിസം സൗകര്യം നല്‍കും. ഇത്തരം 100 കേന്ദ്രങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കും.
  • എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് മാലിന്യസംസ്കരണ സംരംഭങ്ങള്‍ ആരംഭിക്കും.
  • 10 പുതിയ മൈക്രോ ഡെസ്റ്റിനേഷനുകള്‍ ആരംഭിക്കും.
  • ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കും.
  • മൂന്നാര്‍ പട്ടണത്തിനും പ്രാന്തപ്രദേശത്തിനും മാസ്റ്റര്‍പ്ലാന്‍ തയാറാക്കും.
  • 100 കോടി രൂപ ചെലവില്‍ കെ.ടി.ഡി.സി, കെ.എസ്.ആര്‍.ടി.സി ബജറ്റ് ഹോട്ടല്‍ സ്ഥാപിക്കും.
  • മൂന്നാറിലെ ടൂറിസം വകുപ്പിന്‍റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ രണ്ടാംഘട്ട പദ്ധതി പൂര്‍ത്തിയാക്കും.
  • മൂന്നാര്‍ ട്രെയിന്‍ പദ്ധതി പുനരാവിഷ്കരിക്കും.
  • മൂന്നാര്‍ ചരിത്രം സംബന്ധിച്ച് മ്യൂസിയം സ്ഥാപിക്കും.
  • ഇടുക്കി ആര്‍ച്ച് ഡാമിനോട് അനുബന്ധിച്ച് ടൂറിസത്തിന്‍റെ 98 ഏക്കര്‍ സ്ഥലത്ത് അഡ്വഞ്ചര്‍ പാര്‍ക്ക്, ത്രീഡി തിയറ്റര്‍, ഉദ്യാനം എന്നിവ ഉള്‍പ്പെടെ സമഗ്രമായ പദ്ധതികള്‍ക്കായി 100 കോടി രൂപ ചെലവഴിക്കും.
  • ഇടുക്കി ഡാമിന്‍റെ നിര്‍മാണവും ചരിത്രവും വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഇടുക്കി ഡാം എക്സ്പീരിയന്‍ഷ്യല്‍ സെന്‍റര്‍ സ്ഥാപിക്കും.
  • അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ക്ക് സാധ്യതയുള്ളിടങ്ങളിൽ സംരംഭകത്വ മാതൃകയിൽ നടപ്പാക്കും.
  • പരുന്തുംപാറയില്‍ ഗ്ലാസ്​ ബ്രിഡ്ജ്, മലങ്കര ഡാമിനോട് ചേര്‍ന്ന് മ്യൂസിക്കല്‍ ഫൗണ്ടന്‍, അയ്യന്‍കോവില്‍ തൂക്കുപാലം നവീകരണം, രാമക്കല്‍മേട്ടില്‍ ബജറ്റ് അക്കോമഡേഷന്‍ ഹോട്ടല്‍ എന്നിവ ഒരുക്കും.
  • സത്രം, ചെങ്കര കുരിശുമല, തൂവല്‍, അഞ്ചുരുളി, കുട്ടിക്കാനം എന്നിവിടങ്ങളിലെ ടൂറിസം വികസനം ഏറ്റെടുക്കും.
  • സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
  • പ്രധാന കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് സ്റ്റേഷനുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും.
  • ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കും. പ്ലാസ്റ്റിക് നിരോധിക്കും.
  • ഇടുക്കി ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം ചെയിന്‍ സർവിസും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
  • പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള റോഡ് നിര്‍മാണത്തിന് പ്രാധാന്യം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkikerala tourism
News Summary - Big plans are coming; Idukki to become Kerala's tourism capital
Next Story