Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിൻറർ സീസൺ;...

വിൻറർ സീസൺ; സഞ്ചാരികൾ നിറഞ്ഞ് മദീനയിലെ ചരിത്രപ്രദേശങ്ങൾ

text_fields
bookmark_border
വിൻറർ സീസൺ; സഞ്ചാരികൾ നിറഞ്ഞ് മദീനയിലെ ചരിത്രപ്രദേശങ്ങൾ
cancel
camera_alt

മദീനയിലെ വിവിധ ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കുന്ന മലയാളി സഞ്ചാരികൾ

മദീന: ശൈത്യകാലമെത്തിയതോടെ മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും സഞ്ചാരികൾ നിറയുന്നു. തണുപ്പിന് മുമ്പുള്ള മിതമായ കാലാവസ്ഥയിലാണ് മദീനയിലെ ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കാൻ സഞ്ചാരികൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.

സഞ്ചാരികളെ കൂടാതെ ഉംറ തീർഥാടകരുടെയും നിറ സാന്നിധ്യമാണ് എങ്ങും. ഉഹ്ദ് പോരാളികളുടെ ഖബറിടം, ഉഹ്ദ് മല, മസ്‍ജിദ് ഖിബ്ലതൈന്‍, സബ്അ് മസാജിദ് പ്രദേശം, ബനീ ഹറം ഗുഹ, ബിഅ്ർ ഉസ്മാന്‍, ബിഅ്ർ ഗര്‍സ്, ഹദീഖതുൽ ബൈഅ, മസ്ജിദുൽ ഗമാമ, ഖസ്ര്‍ ഉര്‍വത് ബ്‌നു സുബൈര്‍, ഹിജാസ് റെയിൽവേ സ്റ്റേഷന്‍, ഖസ്ര്‍ കഅ്ബ് ബ്‌നു അഷ്‌റഫ്, സല്‍മാനുല്‍ ഫാരിസിയുടെ ഇന്തപ്പനത്തോട്ടം, ജുറൂഫ് താഴ്വര, മദീനയിലെ ഏറ്റവും പൗരാണികമായ പള്ളി നിൽക്കുന്ന തോട്ടം, മുഹമ്മദ് നബിയുടെ കൊച്ചുമകൾ ഫാത്തിമത്തു സുഹറയുടെ വീട്, മസ്‌ജിദ്‌ ബനീ ഉനൈഫ്, ബുസ്താനുൽ മുസ്‌തദിൽ, മസ്ജിദ് ഖുബാഅ് തുടങ്ങിയ പ്രവാചക നഗരിയിലെ ചരിത്രസ്ഥലങ്ങൾ സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണെത്തുന്നത്.

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിവിധ സംഘടനകളുടെയും കൂട്ടായ്‌മകളുടെയും ആഭിമുഖ്യത്തിൽ യാത്രാസംഘങ്ങളായും കുടുംബങ്ങളായും ധാരാളം സന്ദർശകർ എത്തുന്നു. നാട്ടിൽനിന്നും 15 ദിവസത്തെ ഉംറ പാക്കേജുകളിൽ എത്തുന്ന തീർഥാടകസംഘങ്ങൾ മസ്ജിദുന്നബവിയുടെ പരിസരങ്ങളിലുള്ള ചരിത്രസ്ഥലങ്ങളും മസ്ജിദുൽ ഖുബ, ഉഹ്ദ് പോരാളികളുടെ സ്ഥലം തുടങ്ങി പ്രത്യേകം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് സന്ദർശനം നടത്തുന്നത്.

സൗദി ടൂറിസം, ദേശീയ പൈതൃക കമീഷൻ സംഘടിപ്പിക്കുന്ന ‘ഉംറ പ്ലസ് പദ്ധതി’ സൗദി ടൂർ ഗൈഡുമാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ടൂർ ഓപറേറ്റിങ് കമ്പനി വഴി സൗദിയിലെ വിവിധ പ്രവിശ്യകളിലേക്കും മക്കക്കും മദീനക്കും പുറത്തുള്ള നഗരങ്ങളിലേക്കും യാത്രകൾ ഒരുക്കുന്നുണ്ട്. ആഭ്യന്തര, വിദേശ, ഹജ്ജ്-ഉംറ മന്ത്രാലയങ്ങളുമായും ജവാസത്തുമായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനൽ ഇൻഫർമേഷൻ സെൻററുമായും സഹകരിച്ചാണ് അധികൃതർ ‘ഉംറ പ്ലസ് പദ്ധതി’ ഒരുക്കുന്നത്.

ഉംറ പ്ലസ് പദ്ധതിയോട് വിദേശി തീർഥാടകർ താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽനിന്ന് വരുന്ന ഉംറ തീർഥാടകർ ട്രാവൽ കോഓഡിനേറ്റർമാരുടെയും മദീനയിലെ മലയാളി ഗൈഡുകളുടെയും സഹായത്തോടെ ചരിത്രപ്രദേശങ്ങൾ കാണുന്നു. സന്ദർശനം നടത്തുന്ന മലയാളികളായ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ ചരിത്രം വിശദീകരിക്കുന്നതും വിവരങ്ങൾ നൽകുന്നതും ഏറെ ഹൃദ്യമായ അനുഭവമാണ്.

ഇസ്‌ലാമിക ചരിത്രം കുടികൊള്ളുന്ന പ്രദേശങ്ങൾ തൊട്ടറിയാനും പ്രവാചകന്റെയും അനുചരരുടെയും പാദസ്പർശമേറ്റ പ്രദേശങ്ങൾ നേരിൽ കാണാനും അവസരം ലഭിക്കുന്നതിൽ എല്ലാ തീർഥാടകരുംആത്മ സംതൃപ്തിയോടെയാണ് നാടുകളിലേക്ക് മടങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winter seasonMadinahhistoric areas
News Summary - Winter season; The historic areas of Madinah are full of tourists
Next Story