Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമംഗലശ്ശേരി നീലകണ്ഠന്റെ...

മംഗലശ്ശേരി നീലകണ്ഠന്റെ 'വരിക്കാശ്ശേരി മന'യിലേക്ക് സഞ്ചാരികളുടെ പ്രവാഹം; ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മനയുടെ ദൃശ്യങ്ങൾ

text_fields
bookmark_border
മംഗലശ്ശേരി നീലകണ്ഠന്റെ വരിക്കാശ്ശേരി മനയിലേക്ക് സഞ്ചാരികളുടെ പ്രവാഹം; ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മനയുടെ ദൃശ്യങ്ങൾ
cancel

പാലക്കാട്: മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ 'മംഗലശ്ശേരി' എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുക മീശപിരിച്ച്, രാജകീയ പ്രൗഢിയോടെ വരിക്കാശ്ശേരി മനയുടെ പടികളിറങ്ങി വരുന്ന നീലകണ്ഠനെയാണ്. 'ദേവാസുരം' എന്ന ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ മംഗലശ്ശേരി തറവാടായി സിനിമാലോകം നെഞ്ചിലേറ്റിയ ഒറ്റപ്പാലം മനിശ്ശേരിയിലെ വരിക്കാശ്ശേരി മനയിലേക്ക് ഇപ്പോൾ സന്ദർശകരുടെ വല‍്യ തിരക്കാണ് അനുഭവപ്പെടുന്നത്.

സിനിമ ഇറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വരിക്കാശ്ശേരി മനയോടുള്ള പ്രേക്ഷകരുടെ പ്രിയം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ഈ ജനത്തിരക്ക് തെളിയിക്കുന്നത്. പഴയകാല സിനിമാ ഓർമ്മകൾ പുതുക്കാനെത്തുന്ന മുതിർന്നവർക്കൊപ്പം, സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗങ്ങളായ റീലുകളും ഇൻസ്റ്റഗ്രാം വീഡിയോകളും ചിത്രീകരിക്കാനെത്തുന്ന യുവാക്കളുടെ വലിയൊരു നിരയും മനയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ തരംഗമായി 'നീലകണ്ഠൻ ബി.ജി.എം'

സമീപകാലത്തായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിൽ വരിക്കാശ്ശേരി മനയിൽ നിന്നുള്ള വീഡിയോകൾ വലിയ രീതിയിലാണ് വൈറലാകുന്നത്. ദേവാസുരത്തിലെയും ആറാം തമ്പുരാനിലെയും പശ്ചാത്തല സംഗീതവും അകമ്പടിയും, മനയുടെ പടിപ്പുരയും തൂണുകളും പശ്ചാത്തലമാക്കി സന്ദർശകർ ചെയ്യുന്ന റീൽസ് വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. സിനിമയിലെ മാസ് ഡയലോഗുകൾക്കൊപ്പം മനയുടെ നടുമുറ്റത്ത് നിന്നുള്ള ദൃശ്യങ്ങൾ പകർത്താനാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഉൾപ്പെടെയുള്ളവർ ഇവിടേക്ക് പ്രധാനമായും എത്തുന്നത്.

മലയാള സിനിമയുടെ രാജകീയ തറവാട്

നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരി നൽകിയ സ്ഥലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ടതാണ് വരിക്കാശ്ശേരി മന. 'തീർത്ഥം' എന്ന സിനിമയിലൂടെയാണ് ഇവിടം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാൽ മനയുടെ ചരിത്രം മാറ്റിയെഴുതിയത് 'ദേവാസുരം' ആയിരുന്നു. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, രാപ്പകൽ, ചന്ദ്രോത്സവം, മാടമ്പി തുടങ്ങി നൂറ്റമ്പതിലധികം സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഈ മന സാക്ഷ്യം വഹിച്ചു. ഭാരതപ്പുഴയുടെ തീരത്ത് 6 ഏക്കറിലായി പരന്നുകിടക്കുന്ന ഈ വാസ്തുവിസ്മയം മൂന്ന് നിലകളുള്ള നാലുകെട്ടും കൊത്തുപണികളുള്ള തൂണുകളും കൊണ്ട് സമ്പന്നമാണ്. ഏത് കഠിനമായ ചൂടിലും മനയുടെ അകത്തളങ്ങളിൽ അനുഭവപ്പെടുന്ന കുളിർമയും, ചുവർചിത്രങ്ങളും, വിശാലമായ കുളവുമെല്ലാം കാണേണ്ട കാഴ്ച തന്നെയാണ്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഈ പ്രൗഢി നേരിട്ട് അനുഭവിക്കാനാണ് പലസ്ഥലങ്ങളിൽ നിന്നും യാത്രികർ എത്താറുണ്ട്.

നിലവിൽ ഒരുകാലത്തെ പ്രശസ്ത ആന ഉടമയായിരുന്ന വി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് മനയുടെ സംരക്ഷണവും നടത്തിപ്പും നിർവ്വഹിക്കുന്നത്. സിനിമാ ചിത്രീകരണമില്ലാത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ ഇവിടെ പ്രവേശനമുണ്ട്. 50 രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുകൾ നിലകളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. പാലക്കാട് - ഷൊർണൂർ റോഡിൽ മനിശ്ശേരിയിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ ചലച്ചിത്ര വിസ്മയം സ്ഥിതി ചെയ്യുന്നത്. നവമാധ്യമങ്ങളിലെ റീൽസ് തരംഗം വരും ദിവസങ്ങളിലും മനയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie location tourismInstagram reelmalayalamcinema
News Summary - An influx of tourists to Mangalassery Neelakandan's 'Varikkassery Mana'; visuals of the mana are making waves on Instagram reels
Next Story