Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightബംഗാളിന്‍റെ...

ബംഗാളിന്‍റെ ഉൾത്തുടിപ്പറിഞ്ഞ് ബംഗ്ലാദേശ് അതിർത്തിയിൽ

text_fields
bookmark_border
west bengal village
cancel
camera_alt

ബാംഗാളിലെ ഗ്രാമീണ കാഴ്ച (ചിത്രം: ഫൈസൽ ചേലക്കുളം)

യാത്ര 14ാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞദിവസം ഹിമാലയത്തിനോട് വിടപറഞ്ഞതോടെ തിരിച്ചു മടക്കം തുടങ്ങുകയാണ്. സിലിഗുരിയിൽ ഞങ്ങൾ തങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണവും കഴിച്ച് യാത്ര തുടങ്ങി.

എട്ട് മണി ആയിേട്ടയുള്ളൂ. അപ്പോഴേക്കും നഗരം തിരക്കിലേക്ക് വീണിട്ടുണ്ട്. പശ്ചിമ ബംഗാളിെൻറ മണ്ണിലൂടെ ദീർഘമായ സഞ്ചാരമാണ് ഇന്ന്. അതിനൊപ്പം അയൽരാജ്യമായ ബംഗ്ലാദേശിെൻറ അതിർത്തിയിലും ചെന്നെത്തണം.

കുട്ടികളുമായി പോകുന്ന വാഹനം

സിലിഗുരി നഗരം കഴിഞ്ഞതോടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും സജീവമായി തുടങ്ങി. നാല് വരിയിൽ നീണ്ടുനിവർന്നുകിടക്കുന്ന ദേശീയപാതയിലൂടെ വാഹനം കുതിച്ചുപായുന്നു. തലസ്ഥാനമായ കൊൽക്കത്തയിലേക്ക് നീളുന്ന പാതയാണിത്.

ഇതിനിടയിൽ ചില വിചിത്രമായ കാഴ്ചയും ബംഗാൾ ഞങ്ങൾക്ക് സമ്മാനിച്ചു. ടാറ്റയുടെ എയ്സ് പോലുള്ള ചെറിയ ട്രക്കുകളിലും ട്രാക്ടറുകളിലും സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നു. വാഹനത്തിെൻറ അരികിൽ ഇരുമ്പുകമ്പികൾ കെട്ടിയിട്ടുണ്ടെങ്കിലും മുകൾവശവും പിൻഭാഗവും തുറന്നുതന്നെയാണ്.

പാതയോട് ചേർന്ന തേയിലത്തോട്ടം

പിന്നിൽ യാതൊരു സുരക്ഷയുമില്ലാതെ നിൽക്കുന്ന വിദ്യാർഥികളെ കാണുേമ്പാൾ നമ്മുടെ ചെങ്കാന്ന് പിടയും. കേരളത്തിലാണെങ്കിൽ വണ്ടി എപ്പോഴേ പൊലീസ് പൊക്കിയിട്ടുണ്ടാകുമെന്ന് ഞങ്ങൾ ഒാർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെ നിരപ്പായ സ്ഥലങ്ങളിൽ തേയില കൃഷി മിക്കയിടത്തുമുണ്ട്. തണുപ്പ് കാലമായതിനാൽ ആളുകൾ ജാക്കറ്റെല്ലാം അണിഞ്ഞാണ് കൃഷിയിടങ്ങളിൽ ജോലിക്കെത്തിയിരിക്കുന്നത്.

മൂടിക്കെട്ടിയ അന്തരീക്ഷം

ആകാശത്തുനിന്ന് മൂടൽമഞ്ഞ് മാഞ്ഞുപോയിട്ടില്ല. ഇതിനിടയിലൂടെ പുറത്തുവരാൻ സൂര്യനും മടിച്ചുനിൽക്കുന്നു. വെളിച്ചം ലഭിക്കാത്തതിനാൽ അന്തരീക്ഷത്തിന് വിഷാദഭാവമാണ്.

ബംഗാളിലെ സ്കൂൾ

70 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഇസ്ലാംപുർ എന്ന നഗരത്തിലെത്തി. അവിടെനിന്ന് ഇടത്തോട്ട് തിരിയാൻ ഗൂഗ്ൾ മാപ്പിെൻറ നിർദേശം. ഇനിയങ്ങ് ബംഗാളിെൻറ ഗ്രാമീണ വഴികളിലൂടെയാണ് യാത്ര. കാര്യമായ വികസനമൊന്നും എവിടെയും എത്തിനോക്കിയിട്ടില്ല. മണ്ണുതേച്ച ഒറ്റനില വീടുകൾ.

രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നവർ

അതിന് മുന്നിൽ പശുക്കളും വൈക്കോൽ കൂനകളും. വിളവെടുപ്പ് കഴിഞ്ഞ വയലുകൾ. റോഡിൽ ടുക് ടുക് വണ്ടികളാണ് അധികവും. ആളുകളോടൊപ്പം ചരക്കുകളും ഇതിൽ കൊണ്ടുപോകുന്നു. ഇതിനെല്ലാം പുറമെ നമ്മളിപ്പോൾ ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണെന്ന് മനസ്സിലാക്കാൻ ഗൂഗ്ൾ മാപ്പ് വഴി സാധിച്ചു.

ബംഗാളിലെ കൃഷിയിടം

ഹാർമോണിയവും കൊൽക്കത്തൻ ബിരിയാണിയും

സമയം ഉച്ചയോടടുക്കാറായി. മഹാനദിക്കരയിൽ സ്ഥിതിചെയ്യുന്ന മാൾഡ നഗരത്തിന് സമീപമെത്തിയിട്ടുണ്ട്. വിശപ്പിെൻറ വിളി തുടങ്ങിയതോടെ വഴിയോരത്തുകണ്ട ബിരിയാണി കടയിൽ തന്നെ കയറി.

വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് മുകളിൽ സൂക്ഷിച്ച വൈക്കോലുകൾ

ചുവന്ന നിറത്തിലെ വലിയ ചെമ്പിൽ ബിരിയാണി നിറച്ചുവെച്ചിരിക്കുന്നു. കൊൽക്കത്ത ബിരിയാണിയാണ് ഒാർഡർ ചെയ്തത്. ചിക്കനും മുട്ടയും അതിനേക്കാൾ വലിപ്പമുള്ള ഉരുളക്കിഴങ്ങുമായി ബിരിയാണി ഞങ്ങളുടെ മുന്നിലെത്തി.

ഹോട്ടലിന് തൊട്ടടുത്ത് തന്നെ സംഗീത ഉപകരണങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടയുണ്ട്. പഴയ ഒരു ഹാർമോണിയം പരിശോധിക്കുന്ന തിരക്കിലായിരുന്നു കടയുടമ. അതിൽനിന്ന് സംഗീതം പൊഴിഞ്ഞുവീഴുന്നു. കാതുകളിലേക്ക് ഇമ്പമോടെ ഒഴുകിവന്ന മാന്ത്രിക ശബ്ദത്തോടൊപ്പം ബിരിയാണിയും ഞങ്ങൾ അകത്താക്കി കഴിഞ്ഞിരുന്നു.

മാൾഡയിലെ ബിരിയാണിക്കട

ഭക്ഷണം കഴിച്ചശേഷം ആ കടയിൽ ഒന്ന് കയറി. ഗ്രാമേഫാണും ഹാർമോണിയവും തബലയുമെല്ലാം കുറഞ്ഞവിലക്കാണ് വിൽപ്പന. ഞങ്ങൾ കേരളത്തിൽനിന്നാണെന്ന് പറഞ്ഞപ്പോൾ പുള്ളിക്കും വലിയ സന്തോഷം. ഒരു ഹാർമോണിയത്തിലൂടെ വിരലോടിക്കാൻ അദ്ദേഹം അവസരവും നൽകി.

കടയുടമയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ബംഗ്ലാദേശിെൻറ അതിർത്തിയാണ് ഇനി ലക്ഷ്യം. പാതയോരങ്ങളിൽ നിറയെ മാവുകൾ കാണാം. മൾഡക്ക് മാമ്പഴ നഗരമെന്ന പേര് കൂടിയുണ്ട്. അത് അന്വർഥമാക്കുന്ന രീതിയിലാണ് വഴിയോര കാഴ്ചകൾ. മൂന്ന് മണിയോടു കൂടി മഹാദിപുരിലെത്തി. ഇനി മുന്നോട്ടുപോകാനാവില്ല.

ഹാർമോണിയത്തിൽ വിരലോടിച്ചപ്പോൾ

കാരണം മറ്റൊരു രാജ്യമാണ് മുന്നിൽ. റോഡിലാകെ ലോറികളുടെ ബഹളം. ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് ചരക്കുമായി പോവുകയാണ് അവ. തിരിച്ചും ചരക്കുമായി വരുന്ന ലോറികൾ നിരവധി. ഞങ്ങൾ വണ്ടി ഒരിടത്ത് ഒതുക്കിനിർത്തി. മാൾഡയിൽനിന്നും 20 കിലോമീറ്റർ അകലെയാണ് ഇൗ അതിർത്തി.

ഇമിഗ്രേഷൻ ഒാഫിസിൽ നിരവധി പേർ അതിർത്തി കടക്കാനായി കാത്തിരിപ്പുണ്ട്. അതിർത്തിയോട് ചേർന്ന് പുരാതന കെട്ടിടം നിലകൊള്ളുന്നത് കണ്ടു. അതിന് മുകളിൽനിന്നാൽ ബംഗ്ലാദേശ് കാണാം. കെട്ടിടത്തിൽ കയറുന്നതിന് മുമ്പ് ബി.എസ്.എഫ് ചെക്പോസ്റ്റിൽ പേരും വിവരവും നൽകി.

കോട്വാലി ദർവാസക്ക് മുകളിൽനിന്നുള്ള ബംഗ്ലാദേശിന്‍റെ കാഴ്ച

കെട്ടിടത്തിന് മുന്നിലെ നീല ബോർഡിൽ അതിെൻറ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്വാലി ദർവാസ എന്നാണ് പേര്. എ.ഡി 1235ലാണ് ഇതിെൻറ നിർമാണം. ഒരുപാട് രാജവംശങ്ങളുടെ തലസ്ഥാനമായിരുന്ന ഗൗഡ സിറ്റിയുടെ തെക്ക് ഭാഗത്തെ പ്രവേശന കവാടമായിരുന്നു അത്.

ഏഴാം നൂറ്റാണ്ടിൽ ശശാങ്കൻ രാജാവാണ് ഗൗഡ സാമ്രാജ്യം സ്ഥാപിക്കുന്നത്. അതിനുശേഷം ഒരുപാട് ഭരണങ്ങൾ മാറിമാറി വന്നു. ഡൽഹി സൂൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ കാലത്താണ് കോട്വാലി ദർവാസ നിർമിച്ചത്. കമാന രൂപത്തിലുള്ള കവാടമായിരുന്നു ഇതിനുണ്ടായിരുന്നത്. ഇതിെൻറ മുകൾ ഭാഗം പിന്നീട് തകർന്നു. അതിലൂടെയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്.

അതിർത്തി കടന്നുപോകുന്ന ലോറികൾ

കോട്വാലി ദർവാസക്ക് അരികിലെ ചെറിയ നടവഴിയിലൂടെ മുകളിേലക്ക് കയറി. അതിർത്തി കടക്കാൻ കാത്തുനിൽക്കുന്ന ലോറികളാണ് ആദ്യം കണ്ണിലുടക്കുക. അതിനിടയിലൂടെ പെട്ടിയും വലിച്ച് ഇന്ത്യയിലേക്ക് പ്രവാസ ജീവിതം നയിക്കാൻ വരുന്ന മനുഷ്യരെ കാണാം. ദൂരെയായി 'ബംഗ്ലാദേശിലേക്ക് സ്വാഗതം' എന്ന ബോർഡും എഴുതിവെച്ചിട്ടിണ്ട്.

അന്യരാജ്യത്ത് കാലു കുത്താൻ കഴിഞ്ഞില്ലെങ്കിലും അടുത്തുനിന്ന് കാഴ്ചകൾ കണ്ട് നിർവൃതിയടഞ്ഞു. ഇൗ യാത്രയിൽ ഞങ്ങളെത്തുന്ന നാലാമത്തെ രാജ്യാതിർത്തി. ഭൂട്ടാനിലും നേപ്പാളിലും കാറിൽ തന്നെ സഞ്ചരിച്ചു. കിഴക്കൻ സിക്കിമിലെ യാത്ര ചൈനയുടെ തൊട്ടടുത്തുകൂടിയായിരുന്നു. മൊബൈലിൽ ചൈനയിൽനിന്നുള്ള സിഗ്നൽ വരെ ലഭിച്ച സംഭവമുണ്ടായി. ഇവിടെ ബംഗ്ലാദേശിെൻറ അതിർത്തികൂടി കാണുേമ്പാൾ ഇൗ യാത്ര സാഫല്യമായതായി മനസ്സ് പറയുന്നു.

ലോട്ടൻ മസ്ജിദ്

ബി.എസ്.എഫ് ഉദ്യോഗസ്ഥ മൊബൈൽ പൊക്കി

തിരിച്ച് അവിടെനിന്ന് ഇറങ്ങി പോകുേമ്പാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥ അടുത്തേക്ക് വിളിച്ചു. എന്തിനാണ് അതിർത്തിയിൽവെച്ച് േഫാേട്ടാകൾ എടുത്തതെന്നായിരുന്നു അവരുടെ ചോദ്യം. ഞങ്ങൾ ദീർഘദൂര യാത്രയുടെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും അതിെൻറ ഒാർമക്കായി ഫോേട്ടാകൾ എടുത്തതാണെന്നും പറഞ്ഞു. പക്ഷെ, അത് അവർ ഉൾക്കൊണ്ടില്ല. അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോയി.

അവരോട് ഞങ്ങൾ കാര്യങ്ങൾ വിശദീകരിച്ചു. ഫോേട്ടാകളും വിഡിയോകളും കാണിച്ചുകൊടുത്തു. അസ്വാഭാവികമായി അവർക്ക് ഒന്നും തോന്നിയില്ല. വനിത ഉദ്യോഗസ്ഥ അവ ഡിലീറ്റ് ചെയ്യണമെന്ന് വാശിപിടിച്ചു. അല്ലാത്തപക്ഷം മൊബൈൽ തരില്ല എന്നായി അവർ. എന്നാൽ, കാര്യം മനസ്സിലാക്കിയ ആ ഉദ്യോഗസ്ഥരുടെ കാരുണ്യത്താൽ ഞങ്ങൾക്ക് അവിടെനിന്ന് പ്രശ്നമൊന്നും കൂടാതെ തിരിച്ചുപോരാനായി.

ലുകോചുരി ദർവാസ

മുന്നോട്ടുള്ള യാത്രയിൽ ഗൗഡ സാമ്രാജ്യത്തിെൻറ അവശേഷിപ്പുകൾ വീണ്ടും കൺമുന്നിലെത്തുന്നു. പ്രധാന റോഡിനോട് ചേർന്ന് തന്നെ മനോഹരമായ നിർമിതിയുണ്ട്. 1475ൽ സുൽത്താൻ യൂസുഫ് ഷായുടെ കാലത്ത് നിർമിച്ച ലോട്ടൻ മസ്ജിദാണത്. ചുവന്ന കല്ലുകളിൽ തീർത്ത മസ്ജിദ് കൊത്തുപണികളാൽ അലങ്കരിച്ചിട്ടുണ്ട്.

ഇൗ സാമ്രാജ്യത്തിെൻറ ചരിത്രശേഷിപ്പുകൾ ഇനിയും ബാക്കിയുണ്ട്. അവ കാണാനായി പ്രധാന റോഡിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞു. 17ാം നൂറ്റാണ്ടിൽ നിർമിച്ച ലുകോചുരി ദർവാസയുടെ അകത്തുകൂടിയാണ് വാഹനം മുന്നോട്ടുപോയത്. കവാടം കടക്കുേമ്പാൾ വലത് ഭാഗത്തായി കാണാനാവുക കദം റസൂൽ മോസ്ക് ആണ്. 1500കളിൽ സുൽത്താൻ നസ്റുദ്ദീൻ നുസ്റത്ത് ഷായാണ് ഇൗ പള്ളി നിർമിക്കുന്നത്.

കദം റസൂൽ മോസ്ക്

പള്ളിയിൽ സൂക്ഷിച്ച കല്ലിൽ മുഹമ്മദ് നബിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. മക്കയിൽ നിന്നാണ് ആ കല്ല് എത്തിച്ചിട്ടുള്ളതെന്നും പറയപ്പെടുന്നു. പള്ളിയുടെ നാല് ഭാഗങ്ങളിലായി കറുത്ത മാർബിൾകൊണ്ട് തീർത്ത മിനാരങ്ങളുണ്ട്. ഇതിെൻറ എതിർവശത്താണ് ഒൗറംഗസേബ് ആർമിയിലെ കമാൻഡറായിരുന്ന ഫത്തേഹ് ഖാെൻറ ശവകുടീരം.

വീണ്ടും മുന്നോട്ടുനീങ്ങുേമ്പാൾ ഉയർന്നുനിൽക്കുന്ന ഒരു ഗോപുരം കാണാം. ഫിറോസ് മിനാർ എന്നാണതിെൻറ പേര്. തുഗ്ലക്ക് ശൈലിയിലെ വാസ്തുവിദ്യയിൽ അഞ്ച് നിലയിൽ നിർമിച്ച ഗോപുരം. 1485നും 1489നും ഇടയിൽ ഹബ്ഷി രാജവംശത്തിലെ സുൽത്താൻ സൈഫുദ്ദീൻ ഫിറോസ് ഷായാണ് ഇത് നിർമിച്ചത്. ആദ്യത്തെ മൂന്ന് നിലകൾക്ക് ചുറ്റും 12 വശങ്ങളുണ്ടെങ്കിൽ അവസാനത്തെ രണ്ടെണ്ണം വൃത്താകൃതിയിലാണ്. യുദ്ധങ്ങളുടെ വിജയസ്മരണക്കാണ് ഇത് നിർമിച്ചിട്ടുള്ളത്. ഡൽഹിയിലെ ഖുത്ബ് മിനാറിനെ ഒാർമിപ്പിക്കുന്ന ഇൗ നിർമിതിക്ക് 26 മീറ്ററാണ് ഉയരം.

കായലിന് സമീപത്തുകൂടിയുള്ള റോഡ്

പിന്നീടുള്ള യാത്ര കുട്ടനാട്ടിലൂടെയാണോ എന്ന് തോന്നിപ്പോകും. റോഡിെൻറ ഇരുവശത്തും കായലുകളാണ്. ചൂണ്ടയിട്ട് മീൻപിടിക്കുന്നവരെയും തോണി തുഴഞ്ഞ് പോകുന്നവരെയും കാണാം. പഗ്ല നദിയുടെ സാന്നിധ്യമാണ് ഇൗ ജലശേഖരങ്ങൾക്ക് കാരണം. വെള്ളമുണ്ടെങ്കിലും എവിടെയും പച്ചപ്പ് കാണാനാവില്ല. ആകെ പൊടിപിടിച്ച് കിടക്കുന്ന അവസ്ഥ. റോഡും മരങ്ങളുമെല്ലാം പൊടിയിൽ മുങ്ങിയിരിക്കുന്നു.

റോഡ് അവസാനിക്കുന്നത് മറ്റൊരു ചരിത്ര നിർമിതിക്ക് മുമ്പിലാണ്, ദാഖിൽ ദർവാസ. കായലുകൾക്ക് നടുവിലെ മനോഹരമായ നിർമിതി. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന കോട്ടയുടെ പ്രവേശന കവാടമാണിത്. ബാർബാക് ഷായാണ് ഇത് നിർമിച്ചതെന്ന് കരുതുന്നു.

ദാഖിൽ ദർവാസ

കളിമണ്ണിൽ ചുെട്ടടുത്ത കല്ലുകൾ കൊണ്ടാണ് ഇതിെൻറ നിർമിതി. ഇരുട്ട് നിറഞ്ഞ മുറികളാണ് അകത്ത്. മുകളിൽ ഒളിച്ചുനിൽക്കുന്ന വവ്വാലുകൾ നമ്മെ പേടിപ്പെടുത്തും. പണ്ടുകാലത്ത് ഇവിടേക്ക് വരുന്ന വിശിഷ്ട അതിഥികളെ പീരങ്കി ഉപേയാഗിച്ച് വെടിയൊച്ച മുഴക്കിയാണ് സ്വീകരിക്കാറ്. അതിനാൽ തന്നെ സലാമി ദർവാസ എന്ന പേരും ഇതിനുണ്ട്.

ഒരുപാട് പടയോട്ടങ്ങൾക്ക് സാക്ഷിയായ കോട്ടകൊത്തളങ്ങൾക്ക് മുന്നിലൂടെയാണ് ഇത്രയും നേരം സഞ്ചരിച്ചത്. വിവിധ സാമ്രാജ്യങ്ങൾ വ്യത്യസ്ത കാലങ്ങളിലായി ഒരുക്കിയ അതിഗംഭീര നിർമിതികൾ. അതിൽ പലതും തകർന്ന് നാമേവശേഷമായി. ബാക്കിയുള്ള പലതും ഇന്ന് അതിർത്തിക്കപ്പുറം ബംഗ്ലാദേശിെൻറ കൈവശമാണ്.

ദാഖിൽ ദർവാസക്ക് സമീപത്തെ കച്ചവടക്കാർ

ഗംഗയുടെ തീരത്ത്

ചരിത്രത്തിൽനിന്ന് ആവേശം കൊണ്ട് ഞങ്ങളുടെ പ്രയാണം പുനരാരംഭിച്ചു. ദേശീയപാതയിൽ എത്തിയതോടെ അതിഭീകരമായ ഗതാഗതക്കുരുക്കാണ് എതിരേറ്റത്. ഇത്രയുംദിവസത്തെ യാത്രയിൽ ഇതുപോലെയൊരു തിരക്ക് കണ്ടിട്ടില്ല. ലോറിക്കാരുടെ നീണ്ട വരിയാണ് എവിടെയും. ചെറുവണ്ടികൾക്ക് പലപ്പോഴും എതിർദിശയിലൂടെ പോകേണ്ട അവസ്ഥ. റോഡിലെ കുഴികളും ഇൗ തിരക്കിന് ആക്കംകൂട്ടി.

ചരിത്രപ്രധാനമായ മറ്റൊരു റോഡാണിത്. ബാദ്ഷാഹി റോഡ് (റോയൽ റോഡ്) എന്നാണ് ഇതിെൻറ പേര്. ബി.സി 300 മുതൽ ഇതുവഴി സഞ്ചാരമുണ്ടെന്ന് ചരിത്രരേഖകൾ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്തരേന്ത്യയെ ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധിപ്പിച്ചിരുന്നതും ഇൗ റോഡിലൂടെയാണ്.

ഫറാഖ പാലം

സൂര്യൻ ചുവന്ന പൊട്ടായി അസ്തമിക്കാൻ ഒരുങ്ങവയേണ് വലിയ ഒരു പാലത്തിലേക്ക് പ്രവേശിക്കുന്നത്. താഴെ ഒഴുകുന്നത് സാക്ഷാൽ ഗംഗയാണ്. ഇൗ യാത്രയിൽ രണ്ടാമത്തെ തവണയാണ് ഗംഗയെന്ന പുണ്യനദിയെ മുറിച്ചുകടക്കുന്നത്. ആദ്യം ബിഹാറിലെ പട്നയിൽെവച്ചായിരുന്നു ഗംഗ നമ്മെ എതിരേറ്റത്. അവിടെ നദിയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇത്തവണ എന്തായാലും അത് സാധിപ്പിക്കണമെന്ന് ഉറപ്പിച്ചു.

മുർഷിദാബാദ് ജില്ലയിൽ 50 വർഷങ്ങൾക്ക് മുമ്പ് 2.5 കിലോമീറ്റർ നീളത്തിൽ നിർമിച്ച ഫറാഖ പാലമാണിത്. കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്കായി ഇവിടെ തടയണയും നിർമിച്ചിട്ടുണ്ട്. പാലം കഴിഞ്ഞതോടെ ഇടത് വശത്തേക്ക് ചെറിയ റോഡ് കണ്ടു. അതിലൂടെ ഞങ്ങൾ വണ്ടിവിട്ടു. ചെറിയ ഒരു ഗ്രാമത്തിലാണ് ചെന്നെത്തിയത്. ഗംഗയിലേക്ക് എങ്ങനെ പോകാമെന്ന് നാട്ടുകാരോട് അന്വേഷിച്ചു. വീടുകൾക്കിടയിലൂടെയുള്ള ഒരു നടവഴി കാണിച്ചുതന്നു അവർ.

ഗംഗയുടെ തീരത്തെ ഗ്രാമം

ആ വഴിയിലൂടെ നടന്നെത്തിയത് നിറയെ മരങ്ങൾ നിറഞ്ഞ പാർക്കിലേക്കാണ്. 200 മീറ്റർ കൂടി നടന്നതോടെ നദിക്കരയിലെത്തി. കരയിടിയാതിരിക്കാനാണെന്ന് തോന്നുന്നു, കിലോമീറ്റർ നീളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്. ആ കല്ലുകളിലൂടെ സൂക്ഷിച്ച് താഴോട്ടിറങ്ങി. അതിവിശാലമായി ഗംഗയങ്ങനെ ഒഴുകുകയാണ്. തറയിലൂടെ ഉറുമ്പുകൾ അരിക്കുന്നതുപോലെ തോണികളിൽ മീൻപിടിത്തുകാർ നീങ്ങുന്നത് ദൂരങ്ങളിൽ കാണാം.

ഗംഗയിലെ വെള്ളം കൈകളിൽ കോരിയെടുത്തു. തണുത്ത നല്ല ശുദ്ധമായ ജലം. സൂര്യൻ അസ്തമിക്കുന്നത് വരെ നദിയുടെ തീരത്ത് കാഴ്ചകൾ കണ്ടാസ്വാദിച്ച് ഇരുന്നു. ഇവിടെനിന്ന് ഒഴുകുന്ന ഗംഗ ബംഗ്ലാദേശിലെത്തി പദ്മ നദിയെന്ന പേരിലാണ് ബംഗാൾ ഉൾക്കടലിൽ ചെന്നുചേരുക.

ഗംഗ നദി

വഴിയോരത്തെ കബാബ് ചിക്കൻ

ആകാശത്ത് ഇരുട്ടുവീണതോടെ ഗംഗയോട് വിടപറഞ്ഞു. മുർഷിദാബാദ് ജില്ലയിലെ ഗ്രാമങ്ങളും കൊച്ചുപട്ടണങ്ങളും താണ്ടി രാത്രി എട്ട് മണിയോടെ ബ്രഹ്മാപുരിലെത്തി. ഭക്ഷണം തപ്പി നടക്കുേമ്പാഴാണ് വഴിയോരത്തെ ഉന്തുവണ്ടിയിൽ കബാബിെൻറ ചിത്രം കണ്ടത്. ദമ്പതികളാണ് കട നടത്തുന്നത്. പലരീതിയിലുള്ള കബാബും ചിക്കൻ വിഭവങ്ങളും അവിടെ ഒരുക്കിവെച്ചിരിക്കുന്നു.

ഒാരോന്നായിട്ട് ഞങ്ങളുടെ േപ്ലറ്റിലും പിന്നീട് വയറിലേക്കുമെത്തി. ദീർഘയാത്രയുടെ ക്ഷീണം മാറ്റുന്നതായിരുന്നു അതിെൻറ രുചി. മാത്രമല്ല, രണ്ട് മണിക്കൂർ കൂടി യാത്ര ചെയ്യാനുള്ള ഉൗർജം ഞങ്ങളിലേക്ക് അത് പകർന്നേകുകയും ചെയ്തു.

ഗംഗയിലൂടെ വഞ്ചിയിൽ പോകുന്ന മീൻപിടുത്തക്കാർ

വീണ്ടും വണ്ടിയിൽ കയറി. കൊൽക്കത്ത എത്തുന്നതിന് 50 കിലോമീറ്റർ മുമ്പ് യാത്ര അവസാനിപ്പിക്കണമെന്നാണ് പ്ലാൻ. ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ താണ്ടണം എന്നായിരുന്നു മനസ്സിൽ. പക്ഷെ, ഹൈവേയിൽ എത്തിയതോടെ വീണ്ടും പ്രശ്നങ്ങൾ തന്നെ. അഴിച്ചെടുക്കാനാവാത്ത രീതിയിലെ ഗതാഗതക്കുരുക്ക്.

ലോറികളുടെ നീണ്ടനിര ഞങ്ങളെ നോക്കി വെല്ലുവിളിക്കുന്നു. ഇതിനെല്ലാം പുറമെ റോഡിെൻറ അവസ്ഥയും മോശം. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ഉൗർജമൊക്കെ തീർന്നു.

ബ്രഹ്മാപുരിലെ കബാബ്

അടുത്ത് റൂം വല്ലതും ഉണ്ടോ എന്ന് പരതി. ചെറിയ കവല പോലും കാണാനില്ല. ഗൂഗ്ളിൽ തപ്പി ഒരു ഹോട്ടൽ കണ്ടുപിടിച്ചു. അവിടെ എത്തുേമ്പാൾ ആരെയും കാണാനില്ല. അടുത്തുണ്ടായിരുന്ന നായ ഒാടിച്ചുവിട്ടു എന്നത് മിച്ചം. വീണ്ടും മനസ്സില്ലാമനസ്സോടെ വണ്ടിയിൽ കയറി. േലാറികൾ മുന്നിൽ വിലങ്ങുതടിയാകുന്നു. ഒടുവിൽ പുലർെച്ച ഒരു മണിയായിട്ടുണ്ട് റണാഘട്ട് എന്ന സ്ഥലത്തെത്തി റൂം ലഭിക്കുേമ്പാൾ. അപ്പോഴേക്കും അന്ന് 500 കിലോമീറ്റർ പിന്നിട്ടിരുന്നു.

(തുടരും)
vkshameem@gmail.com


Itinerary
Day 14:
Siliguri to Ranaghat (West Bengal) 520 KM
Route: Islampur, Malda, Mahadipur, Berhampore
Journey Time: 8.00 AM - 1.00 AM (17 hrs)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road To Bhutan
News Summary - On the Bangladesh border, with the intrusion of Bengal
Next Story