Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightലോറിയിൽ ലിഫ്റ്റ്...

ലോറിയിൽ ലിഫ്റ്റ് ചോദിച്ച് പോകുന്നവരുടെ ശ്രദ്ധക്ക്; ഇങ്ങനെയും പണികിട്ടാൻ സാധ്യതയുണ്ട്

text_fields
bookmark_border
Hippie yogi
cancel
camera_alt

കശ്മീരിലെ സോനാമാർഗിൽ പ്രതീഷ്പിള്ള

കശ്മീരിലെ സോനാമാർഗിൽനിന്ന് സോജിലാ പാസിലേക്കുള്ള കുത്തനെ റോഡിലൂടെ സൈക്കിളും കൊണ്ട് ഉന്തിത്തള്ളി കയറുകയാണ് പത്തനംതിട്ടക്കാരായ ഹിപ്പിയോഗി എന്ന പ്രതീഷ്പിള്ളയും എസ്. കിരണും. അപ്പോഴാണ് മുകളിൽ നിന്ന് മലയിടുക്കിലെ റോഡിലൂടെ സൈക്കിളിൽ തന്നെ പിടിവിട്ട് മറ്റൊരാളുടെ വരവ്. തൊട്ടുമുന്നിൽ കൊണ്ടുവന്ന് നിർത്തിയിട്ട് ഒരു ചോദ്യം -'നാട്ടിലെവിടെയാ'.

സൈക്കിളിൽ 'കേരള ടു സിംഗപ്പൂർ' യാത്ര ചെയ്യുന്ന കോഴിക്കോടുകാരൻ ആദർശാണ് കക്ഷി. 'ചെറിയൊരു യാത്രയിലാണ്. പത്തുരാജ്യങ്ങളിലൂടെ മാത്രം'- ഫെബ്രുവരിയിൽ നാട്ടിൽ നിന്ന് വിട്ട ആദർശിെൻറ വാക്കുകൾ. ഏപ്രിൽ നാലിന് മണാലിയിൽ എത്തി. മൂന്നുമാസം അവിടെ കോവിഡ് ലോക്ഡൗണിൽ പെട്ടുപോയി. ജൂലൈ ആദ്യത്തിൽ വീണ്ടും റൈഡ് തുടങ്ങി സോനാമാർഗിലേക്കുള്ള യാത്രയിലാണ് ഹിപ്പി യോഗിയുടെ മുന്നിൽപെടുന്നത്.

പ്രതീഷ്പിള്ളയും എസ്. കിരണും ലഡാക്കിലെ ഖർദുങ്ലയിൽ

തിരുവല്ലയിൽനിന്ന് മൂന്ന് മാസം മുമ്പ് ഓൾ ഇന്ത്യ ടൂറിന് ഇറങ്ങിയതാണ് ഹിപ്പിയോഗിയെന്ന് യൂട്യൂബ് ചാനലിന് പേരിട്ട പ്രതീഷ് പിള്ളയും ആയുർവേദ ഡോക്ടറായ എസ്. കിരണും. യോഗ ടീച്ചറാണ് പ്രതീഷ്.

സ്വപ്ന സഞ്ചാര നാളുകൾ

'ഒരുപാട് വർഷത്തെ സ്വപ്നമാണ് സൈക്കിളിൽ ഓൾ ഇന്ത്യ റൈഡ്. നമുക്ക് മുമ്പ് ഒരുപാടുപേർ കാണിച്ചുതന്ന വഴികൾ. അത് സാഫല്യമാകുന്ന ആഹ്ലാദത്തിലാണ് ഞങ്ങൾ' -ലഡാക്കിലെ ലേയിൽ നിന്ന് പ്രതീഷിെൻറ സന്തോഷം കുതിർന്ന വാക്കുകൾ. ജയ്പൂരിൽ നിന്ന് ജോലി രാജിവെച്ച് നാട്ടിൽ വന്നതാണ് കിരൺ. കോവിഡിൽ യോഗ ക്ലാസുകൾ മുടങ്ങിയ നിലയിൽ പ്രതീഷും. കോവിഡ് കാലത്ത് ഒരുവർഷം വെറുതെയിരുന്നതിന് ശേഷമാണ് സൈക്കിൾ റൈഡ് ഇഷ്ടപ്പെടുന്ന ഇരുവരും ഓൾ ഇന്ത്യ ടൂറിന് ഇറങ്ങിയത്. ഓരോ ദിനവും സൈക്കിൾ ചവിട്ടിയത് ശരാശരി 100 കിലോമീറ്റർ.

സ്ഥിരമായി സൈക്കിൾ റൈഡുകൾ നടത്തുന്നവരായതിനാൽ കൂടുതൽ ഒരുക്കമൊന്നും നടത്തേണ്ടി വന്നില്ല. ആരോഗ്യം ഫിറ്റായിരുന്നു. ഇത്രയും ദൂരം സഞ്ചരിച്ചതോടെ ശരീര ഭാരം കുറഞ്ഞു. സൈക്കിൾ ദൂരയാത്രക്ക് ഒരുക്കുക, ടെൻറ് മേടിക്കുക എന്നിവയാണ് കാര്യമായി ചെയ്തത്.

മികച്ച അനുഭവം അനേകം

സോജിലാ പാസിൽ സീറോ ഡിഗ്രിയിൽ വഴിമുട്ടി നിന്നുപോയി. താമസം ലഭിക്കണമെങ്കിൽ വീണ്ടും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടണം. അന്നേരത്ത് ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് സഹായിക്കാൻ എത്തിയത് സോജില പാസിലെ കശ്മീരി സ്വദേശികൾ. ചെറിയ കച്ചവടവുമായി കഴിയുന്ന ജഹാംഗീറും മുഹമ്മദ് ഷെഫീക്കും കൂട്ടരുമാണ് സ്വന്തം ടെൻറിലേക്ക് വിളിച്ചുകയറ്റിയത്.

ശ്രീനഗർ - ലേ ദേശീയപാതയിലെ ഫടുല ടോപിൽ പ്രതീഷ്പിള്ള

ഉപ്പുചേർത്ത ചായയും വെണ്ണ തേച്ച തന്തൂരി റൊട്ടിയും നൽകി സൽക്കാരം. ജാക്കറ്റും കമ്പിളിയും നൽകി സുഖമായ ഉറക്കത്തിനും സൗകര്യമൊരുക്കി. 'ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം, വിവരിക്കാൻ വാക്കുകൾ ഇല്ല' -പ്രതീഷ് പറയുന്നു.

യാത്രയിൽ ഉടനീളം തികച്ചും അജ്ഞാതരായ ഞങ്ങളെ വിളിച്ച് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകിയ അനേകരുണ്ട്. അവരുടെ വീടുകളിൽ കഴിയാൻ ഇടം തന്നവർ. ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി ഇരുപത്തഞ്ചോളം പേർ കൂടി ഭക്ഷണം വിളമ്പിതന്നവർ.

പണി തന്ന ലോറി ഡ്രൈവർമാർ

യാത്രക്കിടെ രാത്രി കഴിച്ചുകൂട്ടാൻ സ്ഥലം കണ്ടെത്തുകയാണ് വെല്ലുവിളി. ആ സമയത്ത് ഒരുപാട് 'നോ' കേട്ടിട്ടുണ്ട്. എല്ലാ അനുഭവങ്ങളും നേരിടണമെന്ന് കരുതിക്കൂട്ടിയാണ് ഇറങ്ങിയത്. എവിടെയും കിടന്നുറങ്ങാനും വ്യത്യസ്ത ജനങ്ങളോട് സംസാരിക്കാനും പലവിധ ഭക്ഷണം കഴിക്കാനും ഏത് മോശം ടോയ്ലറ്റ് ഉപയോഗിക്കാനും കരുതിത്തന്നെ. ദാബകൾ, പെട്രോൾ പമ്പുകൾ, കുറഞ്ഞ വാടകയുള്ള ലോഡ്ജുകൾ, വഴിയിരികിലെ ടെൻറ് എന്നിങ്ങനെയായിരുന്നു താമസം.

ലോറിയിലെ യാത്ര

ലേയിൽനിന്ന് മണാലിയിലേക്ക് വരുേമ്പാൾ ലോറിക്കാരുടെ വക ചതിയും ഇവർ നേരിട്ടു. ഹിമാചലിൽ പലയിടത്തും ഉരുൾപൊട്ടൽ സംഭവിച്ചതിനാൽ റോഡുകൾ തന്നെ ഒലിച്ചുപോയ അവസ്ഥ. ഇതുകാരണം ഹിമാചൽ - ലഡാക്ക് അതിർത്തിയിലുള്ള ഉപ്ഷിയിൽ ഏറെനേരം കുടുങ്ങി. മണാലി ഭാഗത്തേക്ക് സൈക്കിൾ യാത്രികരെ ഒന്നും കടത്തിവിടുന്നില്ല.

തുടർന്ന് പൊലീസിൻെറ സഹായത്തോടെ ലോറിയിൽ കയറി. വഴിയിൽവെച്ച് രണ്ടുപേരെയും വ്യത്യസ്ത ലോറിയിലേക്ക് മാറ്റി. ഏകദേശം 300 കിലോമീറ്റർ ലോറിയിലായിരുന്നു സഞ്ചാരം. അവസാനം ലക്ഷ്യസ്ഥാനം എത്തിയപ്പോൾ ലോറിക്കാർ ചോദിച്ചത് 10,000 രൂപയാണ്. പണം തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന മുന്നറിയിപ്പും. ഗത്യന്തരമില്ലാതെ പണം നൽകി. കൂടാതെ സൈക്കിളിന് ചെറിയ തകരാറുകളും സംഭവിച്ചു. ഇതെല്ലാം വിശദമായി ഇവരുടെ വിഡിയോയിൽ കാണാം. മറ്റു സഞ്ചാരികൾക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ഇവർ പറയുന്നു.

ലക്ഷ്യം ഗ്രീൻ ട്രാവൽ

പ്രകൃതിക്ക് ഹാനികരമല്ലാത്ത വാഹനം ഉപയോഗിച്ച് ഗ്രീൻ ട്രാവൽ എന്ന സങ്കൽപമാണ് ലക്ഷ്യമിട്ടത്. ഒപ്പം പ്ലാസ്റ്റിക് ഉപയോഗിക്കരുത് എന്ന നിഷ്കർശയും. എല്ലാവരും ഒന്നാണ് എന്ന സന്ദേശമാണ് യാത്രയിൽ സംസാരിച്ചവർക്കെല്ലാം കൈമാറിയത്. 'we all are one' എന്ന സൈക്കിളിലെ ബോർഡ് കണ്ടിട്ട് ചില സ്ഥലങ്ങളിൽ 'we all are not one' എന്നൊക്കെ കേട്ടിട്ടുണ്ട്.

ലേയിലേക്കുള്ള വഴിയിൽ മഞ്ഞുമലയിൽ പ്രതീഷ്പിള്ള

തിരികെ മടങ്ങുന്നതും സൈക്കിളിൽ തന്നെയാണ്. പോയത് ഹരിയാന, പഞ്ചാബ് വഴി കശ്മീരാണ്. മടക്കം ലേയിൽ നിന്ന് മണാലി, ഡൽഹി, നാഗ്പൂർ, ഹൈദരാബാദ്, ബംഗളൂരു വഴി കേരളം.

രാജ്യം വീണ്ടും യാത്രയിൽ

പ്രതീഷ്പിള്ളയും കിരണും പോകുന്ന സൈക്കിൾ വഴികളിൽ നൂറുകണക്കിനാണ് സഞ്ചാരികൾ. കോവിഡിൽ വീർപ്പുമുട്ടിയിരുന്ന ഇടങ്ങളിൽ യാത്രയുടെ ശ്വാസം തേടിയിറങ്ങിയവർ. കണ്ണൂരിൽ നിന്ന് എസ്.യു.വിയും ഓടിച്ച് വന്ന ദമ്പതികൾ, തിരുവനന്തപുരത്ത് നിന്ന് ബൈക്കുകൂട്ടം, അസമിൽ നിന്ന് ബൈക്കുകളിൽ 11 അംഗ സംഘത്തിലെ വികാസും പിങ്കിയും ബൈക്കിൽ തന്നെ മുംബൈയിൽ നിന്ന് ബാഹുബലി ഗത്താരെയും കൂട്ടരും പാമ്പാടിയിൽ നിന്ന് ബുള്ളറ്റിൽ വിമൽ... അങ്ങനെയേറെ പേരുകളുണ്ട് വഴിയിൽ കുശലം പറയാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladakhtravelcycling
News Summary - For those who ask for a lift in a lorry
Next Story