Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightദുബൈ നഗരം സാക്ഷി; ആറ്...

ദുബൈ നഗരം സാക്ഷി; ആറ് മാസങ്ങൾക്കുശേഷം ആമിനയും ഷാക്കിറും ഒന്നിച്ചു

text_fields
bookmark_border
mallu travelr
cancel

യാത്രാപ്രിയരായ മലയാളികൾ ആറ് മാസമായി ഒരു ബൈക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മല്ലു ട്രാവലർ എന്ന തങ്ങളുടെ പ്രിയ സഞ്ചാരി ഷാക്കിർ സുബ്ഹാൻ അസർബൈജാനിലെ കസ്റ്റംസിൽ സൂക്ഷിച്ച ആമിന എന്ന ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 200 തിരികെയെത്താനുള്ള കാത്തിരിപ്പ്. എന്തായാലും ആ കാത്തിരിപ്പിന് ദുബൈയിൽ വിരാമമായിരിക്കുകയാണ്. കഴിഞ്ഞിയാഴ്ച അസർബൈജാനിൽനിന്ന് വിമാനം കയറിയെത്തിയ 'ആമിന'െയ മല്ലുട്രാവലർ ബുധനാഴ്ച യൂട്യൂബ് ചാനലിലൂടെ തെൻറ 12 ലക്ഷം സബ്സ്ക്രൈബേഴ്സിനായി ഒരിക്കൽ കൂടി പരിചയപ്പെടുത്തി. അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലേക്ക് കപ്പൽ കയറുന്ന ബൈക്ക് ഒക്േടാബർ 20ഒാടെ കേരളത്തിെൻറ മണ്ണിലെത്തും.

ഷക്കിർ തെൻറ ലോക യാത്രക്കിടയിലാണ് ബൈക്കിൽ അസർബൈജാനിലെത്തുന്നത്. അതിനിടയിലാണ് കോവിഡെന്ന മഹാമാരി ലോകത്തെ പിടികൂടുന്നതും അവിടെനിന്ന് വിമാനത്തിൽ തിരികെ മടങ്ങേണ്ടിയും വന്നത്. കോവിഡ് സാഹചര്യം കഴിഞ്ഞ് തിരിച്ചെത്തി യാത്ര തുടരാമെന്ന പ്രതീക്ഷയിൽ ബൈക്ക് അവിടെ കസ്റ്റംസിനെ ഏൽപ്പിക്കുകയും ചെയ്തു.

എന്നാൽ, അടുത്തൊന്നും ബൈക്ക് യാത്ര പുനരാരംഭിക്കാനാവില്ല എന്ന് മനസ്സിലായതോടെ ആമിനയെ തിരികെയെത്തിക്കാനുള്ള തയാറെടുപ്പിലായി ഷാക്കിർ. അസർബൈജാനിൽനിന്ന് കേരളത്തിലേക്ക് ബൈക്ക് എത്തിക്കാൻ ഏകദേശം ആറ് ലക്ഷം രൂപ ചെലവ് വരും. അതായത് ബൈക്കിെൻറ വിലയേക്കാൾ മൂന്നിരട്ടി. എന്നാൽ, സ്വന്തം ഉമ്മാെൻറ പേരുള്ള ബൈക്കിനെ ഉപേക്ഷിക്കാൻ ഷാക്കിർ തയാറെല്ലായിരുന്നു.


എന്ത് സഹായത്തിനായും ചങ്ക് സബ്സ്ക്രൈബേഴ്സ് കൂടെയുണ്ടാകുമെന്നത് തന്നെയായിരുന്നു ഇദ്ദേഹത്തിെൻറ ധൈര്യം. മല്ലുട്രാവലറിെൻറ പേരിൽ പുറത്തിറക്കിയ കീചൈൻ വിൽപ്പന വഴിയാണ് പണം കണ്ടെത്തിയത്. ഏകദേശം പകുതി തുകയോളം ഇതുവഴി ലഭിച്ചു. ഇൗ സന്തോഷം തിരിച്ചുനൽകാനായി ഇൗ ലോക്ഡൗൺ കാലത്ത് ടി.വി.എസ് അടക്കമുള്ള കമ്പനികളുമായി ചേർന്ന് സബ്സ്ക്രൈബേഴ്സിനായി 'ഗിവ്അവേ'യും ഷാക്കിർ സംഘടിപ്പിച്ചു. ഒന്നാം സമ്മാനത്തിന് അർഹനായ വ്യക്തിയെ കാത്തിരുന്നത് പുത്തൻ അപ്പാച്ചെ ആർ.ടി.ർ 200 4V ബൈക്ക് ആയിരുന്നു.

സെപ്റ്റംബറിലാണ് ഷാക്കിർ യാത്രയുടെ ഭാഗമായി വീണ്ടും ദുബൈയിലെത്തുന്നത്. മലയാളികളെ സ്കൈഡൈവിെൻറയും കടലിലെ അഭ്യാസങ്ങളുടെയും മരുഭൂമിയിലെ ഡെസേർട്ട് സഫാരിയുടെയും വിഡിയോകൾ കാണിച്ച് ത്രസിപ്പിക്കുന്നതിനിടെയാണ് ആരാധകർക്ക് സന്തോഷമേകി ആമിന ദുബൈയിൽ വിമാനമിറങ്ങുന്നത്.

കണ്ണൂർ ടു യൂറോപ്പ്

2019 ഒക്ടോബർ 27നാണ് ഷാക്കിറിെൻറ യൂറോപ്പ് യാത്ര ആരംഭിക്കുന്നത്. മൂന്ന് വർഷത്തെ പരിശ്രമമുണ്ടായിരുന്നു ആ യാത്രക്ക് പിറകിൽ. മല്ലു ട്രാവലറിനെ യാത്രയയക്കാൻ പതിനായിരത്തോളം പേരാണ് കണ്ണൂർ സെൻറ് മിക്കായേൽസ് എ.െഎ.എച്ച്.എസ് സ്കൂളിൽ തടിച്ചുകൂടിയത്. ഒപ്പം മലയാളത്തിെല എണ്ണംപറഞ്ഞ യൂട്യൂബ് േവ്ലാഗർമാരും സന്നിഹിതരായി. പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

ദീർഘദൂര യാത്രയായതിനാൽ ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ബൈക്കിൽ ആവശ്യമായ മറ്റങ്ങളെല്ലാം വരുത്തിയിരുന്നു. വ്യത്യസ്ത നാടുകളിലൂടെ വൈവിധ്യമാർന്ന കാലാവസ്ഥയിലൂടെ ദീർഘകാലം സഞ്ചേരിക്കേണ്ടതിനാൽ ഷാക്കിർ ശരീരവും മനസ്സുമെല്ലാം പാകപ്പെടുത്തിയെടുത്തു. ഒാരോ രാജ്യാതിർത്തിയും കടക്കാനുള്ള വിസയും വാഹനത്തിന് ആവശ്യമായ കാർനെറ്റും ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റും തയാറാക്കി. ഒരുപാട് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് യാത്ര യാഥാർഥ്യമായത്.

ആമിനയും മല്ലു ട്രാവലറും ബംഗളൂരു വഴി ആദ്യം മുംബൈയിെലത്തി. അവിടെനിന്ന് ബൈക്ക് ഒമാനിലേക്ക് കപ്പൽ കയറ്റി. ആമിന എത്തുന്നത് വരെ ഖത്തറിലൂടെ സുഹൃത്തുക്കൾക്കൊപ്പം ഷാക്കിർ സഞ്ചരിച്ചു. ഏകദേശം പത്ത് ദിവസം കൊണ്ടാണ് ആമിന ഒമാെൻറ തീരമണിഞ്ഞത്. പിന്നെ ദിവസങ്ങളോളം അവിടത്തെ മരുഭൂമികളും ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം താണ്ടുകയായിരുന്നു. തുടർന്ന് യു.എ.യിലേക്കായിരുന്നു യാത്ര. മലയാളി പ്രവാസികളുടെ സ്നേഹം ഏറ്റുവാങ്ങിയായിരുന്നു ഓരോ ദിവസത്തെയും സഞ്ചാരം.


എമിറേറ്റ്സിലെ സുന്ദര കാഴ്ചകളും പ്രവാസികളുടെ ജീവിതവുമെല്ലാം അദ്ദേഹം കാമറയിൽ ഒപ്പിയെടുത്തു. അപ്പോഴേക്കും നാട്ടിൽനിന്ന് പുറപ്പെട്ടിട്ട് രണ്ട് മാസം പിന്നിട്ടിരുന്നു. ഇതോടെ യാത്രക്ക് ചെറിയ വിരാമമിട്ട് ആമിനയെ യു.എ.യിൽ തനിച്ചാക്കി നാട്ടിലേക്ക് തിരിച്ചു. യൂറോപ്പിലേക്കുള്ള വിസ തയാറാക്കാനാണ് നാട്ടിലെത്തിയത്. രണ്ടാഴ്ച കേരളത്തിൽ ചെലവഴിച്ച് വിസയുമായി വീണ്ടും യു.എ.യിലെത്തി.

പേർഷ്യൻ സംസ്കാരം തേടി

ഷാർജയിൽനിന്ന് ജങ്കാറിലാണ് ഷാക്കിറും ബൈക്കും ഇറാനിൽ പ്രവേശിച്ചത്. അങ്ങനെ യാത്രയും വീഡിയോയുമായി വീണ്ടും മല്ലു ട്രാവലർ സജീവമാകാൻ തുടങ്ങി. ഗൾഫ് രാജ്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്ത അനുഭവങ്ങളാണ് ഇറാൻ കാത്തുവെച്ചിരുന്നത്. അന്താരാഷ്ട്ര^ആഭ്യന്തര പ്രശ്നങ്ങളെല്ലാം കാരണം ഇറാൻ വർഷങ്ങൾ പിന്നിലാണെന്ന് തോന്നും. സ്വന്തമായി പെട്രോളിയം ഉണ്ടെങ്കിലും അതിെൻറ അഹങ്കാരമൊന്നും വഴികളിൽ കാണാനില്ല. കൂറ്റൻ കെട്ടിടങ്ങളും ആഡംബര വാഹനങ്ങളുമെല്ലാം വളരെ കുറവാണ്. ഇറാനികൾക്ക് ഇംഗ്ലീഷ് അറിയാത്തത് യാത്രയിൽ ഇദ്ദേഹത്തെ കുറച്ചൊന്നുമല്ല വലച്ചത്. ഗൂഗിൾ ട്രാൻസ്ലറേറ്ററിെൻറയെല്ലാം സഹായത്തോടെയാണ് ഒരുവിധം പിടിച്ചുനിന്നത്. ആദ്യമായിട്ടാകും ഒരു മലയാളി േവ്ലാഗർ ഇറാനിലൂടെ സഞ്ചരിക്കുന്നത്. പേർഷ്യൻ സംസ്കാരത്തിെൻറ ആരും കാണാത്ത കാഴ്ചകൾ ഷാക്കിർ തെൻറ ചാനലിലൂടെ പ്രേക്ഷകരിലെത്തിച്ചു.

ഇറാനിെൻറ തലസ്ഥാനമായ തെഹ്റാനിൽനിന്ന് അസർബൈജാൻ അതിർത്തിയിലേക്ക് പോകുേമ്പാൾ മഞ്ഞുമലകളിൽ കുടുങ്ങുന്നതും അവിടെനിന്ന് ബൈക്ക് ലോറിയിൽ കയറ്റികൊണ്ടുപോകുന്ന വീഡിയോയെല്ലാം ജനലക്ഷങ്ങളാണ് കണ്ടത്. ഇറാനിലെ ഡ്രൈവർമാരായിരുന്നു ഇവിടെ ഷാക്കിറിെൻറ രക്ഷക്കെത്തിയത്. നാടാകെ മഞ്ഞ് മൂടികിടക്കുന്നതിനാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥ. അതുകൊണ്ട് തന്നെ മൂന്ന് ദിവസം ഇറാനികളുടെ കൂടെയായിരുന്നു താമസം. മഞ്ഞുവീഴ്ചയിൽ കുടുങ്ങിയതിനാൽ ഇറാനിൽനിന്ന് വിസ കാലാവധി തീരും മുമ്പ് പുറത്തുകടക്കാനായില്ല. വിസയില്ലാതെ തമാസിച്ചതിന് പിഴയും അടക്കേണ്ടി വന്നു.

വഴിമുടക്കി കോവിഡ്

ഷാക്കിർ സഞ്ചരിച്ച സമയത്താണ് ചൈനയിൽനിന്ന് ആരംഭിച്ച കോവിഡ് ഭീതി ഇറാനിലുമെത്തുന്നത്. സർക്കാറിലെ പ്രമുഖർക്കുൾപ്പെടെ കോവിഡ് 19 വൈറസ് ബാധയേൽക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു. ഇതോടെ പല രാജ്യങ്ങളും ഇറാനിലൂടെ സഞ്ചരിച്ചവർക്ക് വിലക്ക് ഏർപ്പെടുത്താൻ തുടങ്ങി. അസർബൈജാനിലെ യാത്രക്കുശേഷം ജോർജിയയിലേക്ക് കടക്കാനായിരുന്നു ഷാക്കിറിെൻറ പ്ലാൻ. പക്ഷേ, കോവിഡ് ഭീതി കാരണം അവർ വിസ അനുവദിച്ചില്ല.

പിന്നെ അസർബൈജാനിലെ മലയാളികളുടെ സഹായത്തോടെ റഷ്യയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. മുന്നോട്ടുള്ള വഴിയടഞ്ഞതോടെ ഒടുവിൽ ബൈക്ക് കസ്റ്റംസിനെ ഏൽപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അഥവാ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കേരളത്തിൽ തന്നെയാകും മികച്ച ചികിത്സ സൗകര്യം ലഭിക്കുകയെന്ന പ്രതീക്ഷ മടക്കയാത്രക്ക് കൂടുതൽ പ്രേരണയായി.

മാർച്ച് ആദ്യവാരം അസർബൈജാനിൽനിന്ന് ദുബൈ വഴി കണ്ണൂരിലെത്തി. എയർപോർട്ടിൽ മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിക്കാൻ നിൽപ്പുണ്ടായിരുന്നു. അവരുടെ അടുത്തെത്തി ഷാക്കിർ കാര്യങ്ങൾ വിശദീകരിച്ചു. ഉടൻ തന്നെ കണ്ണൂർ ഗവ. ജില്ല ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് കൊണ്ടുവന്നു. ഈ ദൃശ്യങ്ങളെല്ലാം ഇദ്ദേഹം കാമറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. നേരെ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചത്.


ഐസൊലേഷൻ വാർഡിലെ ഓരോ ദിവസത്തെയും അനുഭവങ്ങൾ മല്ലു ട്രാവലർ എന്ന ചാനലിലൂടെ ജനം കാണുന്നുണ്ടായിരുന്നു. വീഡിയോ വൈറലാകാൻ ഒട്ടും സമയം വേണ്ടിവന്നില്ല. ഐസൊലേഷൻ വാർഡിൽ പോകാൻ പലരും പേടിക്കുന്ന സമയത്താണ് അതിന് പ്രോത്സാഹനം നൽകി ഷാക്കിർ വീഡിയോ ചെയ്യുന്നത്. വാർത്തകളിലെല്ലാം താരമായി മാറിയ ഇദ്ദേഹത്തെ അഭിനന്ദിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ മറന്നില്ല. കോവിഡ് ^19 ബാധയില്ലെന്ന ഫലം വന്നതോടെ ഷാക്കിർ ആശുപത്രി ജീവനക്കാരോടെല്ലാം നന്ദിയും പറഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇരുകൈയും നീട്ടിയാണ് നാട് ഈ ലോകസഞ്ചാരിയെ സ്വീകരിച്ചത്.

കൂട്ടിന് എന്നും സാഹസികത

മലയാളികൾക്ക് വ്യതസ്തമായ യാത്രാവഴികൾ സമ്മാനിച്ച സാഹസിക സഞ്ചാരിയാണ് ഷാക്കിർ സുബ്ഹാൻ. 2018ലെ നേപ്പാൾ യാത്ര മുതലാണ് ഇദ്ദേഹം ശ്രദ്ധാകേന്ദ്രമാകുന്നത്. ഹിച്ച്ഹൈക്കിങ് (കിട്ടുന്ന വാഹനത്തിൽ കയറി പോവുക) എന്ന വ്യത്യസ്ത രീതിയിലായിരുന്നു യാത്ര. കൈയിൽ ഒരു രൂപ പോലുമില്ലെങ്കിലും എങ്ങനെ യാത്ര പോകാമെന്ന് ഈ യുവാവ് ലോകത്തെ പഠിപ്പിച്ചു. േലാറിയിലായിരുന്നു ഷാക്കിർ കൂടുതലും സഞ്ചരിച്ചത്.

പിന്നീടുള്ള യാത്ര സിംഗപ്പൂരിലേക്കായിരുന്നു. ഹിച്ച്ഹൈക്കിങ് നടത്തി ഏഴ് രാജ്യങ്ങൾ റോഡ് വഴി താണ്ടിയാണ് അവിടെയെത്തിയത്. അതിനുശേഷം ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെ കാണാകാഴ്ച തേടിയായിരുന്നു സഞ്ചാരം. കെനിയ, ഉഗാണ്ട, ടാൻസാനിയ, റുവാണ്ട എന്നീ രാജ്യങ്ങളിലൂടെ തികച്ചും പ്രാദേശിക വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള യാത്ര. നാട്ടിൽ തിരിച്ചെത്തിയ ശേഷവും വെറുതെയിരുന്നില്ല. സ്കൂട്ടറെടുത്ത് സഞ്ചാരികളുടെ പറുദീസിയായ ലഡാഖിലേക്ക് വണ്ടിവിട്ടു. തികച്ചും ചെലവ് ചുരുക്കിയായിരുന്നു ട്രിപ്പ്.


വെറുതെ പോവുകയല്ല ഈ 30കാരൻ. യാത്രയിലെ ഒാരോ നിമിഷവും കാമറയിൽ പകർത്തി മറ്റുള്ളവർക്ക് വഴികാട്ടിയാവുകയാണ്. മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും ആ കാഴ്ചകൾ ആസ്വദിക്കം. കണ്ണൂർ ഇരിട്ടി സ്വശേദിയായ ഷാക്കിർ, സുബ്ഹാൻ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ ബൽക്കീസ്. മക്കൾ: മാസി ഷാക്കിർ, റയാൻ ഷാക്കിർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallutravelertvsapache
Next Story