Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച ഗർഭിണികളെ മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ചതായി പരാതി

text_fields
bookmark_border
യുവജന സംഘടനകൾ പ്രതിഷേധിച്ചതോടെ തിരികെ പ്രവേശിപ്പിച്ചു
manjeri-medical-college
cancel

മഞ്ചേരി: കോവിഡ് ബാധിച്ച നാല് ഗർഭിണികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ൈകയൊഴിഞ്ഞതായി പരാതി. ഇവിടെ ഗർഭിണികൾ എണ്ണം കൂടിയതോടെയാണ് നാലുപേരെ പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, പെരിന്തൽമണ്ണയിൽ കോവിഡ് ചികിത്സ ഇല്ലെന്ന് പറഞ്ഞ് അവിടെനിന്ന് തിരിച്ചയച്ചു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ഇവരെ തിരിച്ചയച്ചത്.

മഞ്ചേരിയിലെത്തിച്ച ശേഷവും ഇവർക്ക് ആംബുലൻസിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ എത്തിയതോടെയാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ മേഞ്ചരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പരമാവധി 50 ഗർഭിണികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ, 57 പേർ ചികിത്സയിലുണ്ട്. ഇതോടെയാണ് നാലുപേരെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്.

നേരേത്ത കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കായിരുന്നു ഗർഭിണികളെ റഫർ ചെയ്തിരുന്നത്. ഇവിടെയും രോഗികൾ നിറഞ്ഞതോടെ ഗുരുതരമല്ലാത്തവരെ അയക്കരുതെന്ന് നിർദേശം നൽകി. ഇതോടെ കഴിഞ്ഞ ദിവസം എട്ടുപേരെ നിലമ്പൂരിലെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റിയിരുന്നു.

കോവിഡ് പോസിറ്റിവായ ഗർഭിണികളെ ചികിത്സിക്കുന്ന ജില്ലയിലെ ഏക ചികിത്സകേന്ദ്രമാണ് മഞ്ചേരി മെഡിക്കൽ കോളജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story