Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 10:05 PM GMT Updated On
date_range 24 Dec 2017 10:05 PM GMTലോകത്തിലെ ഏറ്റവും വലിയ ജലവിമാനവുമായി ചൈന
text_fieldsബെയ്ജിങ്: ചൈന തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ജലവിമാനമായ എജി600 വിജയകരമായി പറത്തി. ഞായറാഴ്ച ദക്ഷിണ ചൈനയിലെ ഷുഹാ നഗരത്തിലെ ജിൻവാൻ സിവിൽ ഏവിയേഷൻ വിമാനത്താവളത്തിൽനിന്നാണ് വിമാനം പറന്നുയർന്നത്. ദൃശ്യങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ടി.വി ചാനൽ സംപ്രേഷണം ചെയ്തു. സൈന്യത്തെ ആധുനികവത്കരിക്കുന്നതിെൻറ ഭാഗമായാണ് ചൈനയുടെ പുതിയ പരീക്ഷണം. ദക്ഷിണ ചൈനാകടൽ ഉൾപ്പെടെയുള്ള മേഖലകളിൽ തർക്കം രൂക്ഷമായതോടെ ഇത്തരം വിമാനങ്ങൾ നാവികസേനയുടെ ഭാഗമാക്കാൻ ചൈന ശ്രമിച്ചുവരുകയാണ്. ഈ വർഷം ആദ്യം വിമാനം പറത്താനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. പിന്നീടത് മാറ്റിവെക്കുകയായിരുന്നു.
39.6 മീറ്ററാണ് വിമാനത്തിെൻറ നീളം. ചിറകുകളുടെ വ്യാപ്തി 38.8 മീറ്ററും. 4,500 കിലോമീറ്റർ പരിധിയിൽ പറക്കാൻ ശേഷിയുണ്ട് വിമാനത്തിന്. പറന്നുയരാനും ലാൻഡ് ചെയ്യാനും പരമ്പരാഗത വിമാനത്താവളങ്ങളും ജലവിതാനവും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. കടലിലെ രക്ഷാപ്രവർത്തനത്തിനും മറ്റുമാണ് വിമാനം കൂടുതലായി ഉപയോഗിക്കാനാവുക. 50 ആളുകൾക്ക് കയറാം. മാത്രമല്ല, അഗ്നിബാധയുണ്ടായാൽ 20 സെക്കൻഡിനുള്ളിൽ 12 ടൺ വരെ വെള്ളം ഒറ്റയടിക്ക് സംഭരിച്ചു കൊണ്ടുപോകാനും വിമാനത്തിന് സാധിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈനയാണ് ഈ ജലവിമാനത്തിെൻറ നിർമാതാക്കൾ.
39.6 മീറ്ററാണ് വിമാനത്തിെൻറ നീളം. ചിറകുകളുടെ വ്യാപ്തി 38.8 മീറ്ററും. 4,500 കിലോമീറ്റർ പരിധിയിൽ പറക്കാൻ ശേഷിയുണ്ട് വിമാനത്തിന്. പറന്നുയരാനും ലാൻഡ് ചെയ്യാനും പരമ്പരാഗത വിമാനത്താവളങ്ങളും ജലവിതാനവും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. കടലിലെ രക്ഷാപ്രവർത്തനത്തിനും മറ്റുമാണ് വിമാനം കൂടുതലായി ഉപയോഗിക്കാനാവുക. 50 ആളുകൾക്ക് കയറാം. മാത്രമല്ല, അഗ്നിബാധയുണ്ടായാൽ 20 സെക്കൻഡിനുള്ളിൽ 12 ടൺ വരെ വെള്ളം ഒറ്റയടിക്ക് സംഭരിച്ചു കൊണ്ടുപോകാനും വിമാനത്തിന് സാധിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈനയാണ് ഈ ജലവിമാനത്തിെൻറ നിർമാതാക്കൾ.
Next Story