വിദേശരാജ്യങ്ങളുടെ പ്രയത്നം വിഫലമായി; ജി-സാറ്റ് 6 എ കൈവിട്ടു
text_fieldsതിരുവനന്തപുരം: രാജ്യത്തിെൻറ വാർത്താവിനിയമ രംഗത്തും സൈനിക രംഗത്തും വിപ്ലവം തീർക്കാനൊരുങ്ങിയ ജി^സാറ്റ് 6 എ ഐ.എസ്.ആർ.ഒക്ക് പൂർണമായി നഷ്ടമായി. ഉപഗ്രഹത്തിൽനിന്നുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സ്പേസ് ഏജൻസികളുമായി തിങ്കളാഴ്ച ഐ.എസ്.ആർ.ഒ ബന്ധപ്പെട്ടെങ്കിലും ഇവരുടെ ഉപഗ്രഹങ്ങൾക്കും ജി സാറ്റ് ^6 എയുടെ സ്ഥാനമോ സിഗ്നലുകളോ ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വാർത്താക്കുറിപ്പ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹം നഷ്ടപ്പെട്ടതോടെ 270 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഉപഗ്രഹത്തിലെ നിയന്ത്രണ സംവിധാനങ്ങളിലോ, സോഫ്റ്റ് വെയറിലോ ഉണ്ടായ പിഴവാണ് പരാജയകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് പഠിക്കാൻ സാങ്കേതിക വിദഗ്ധരുടെ സമിതിയെ നിയോഗിക്കും.
ആറുമാസത്തിനിടെ ഐ.എസ്.ആർ.ഒക്ക് ഉണ്ടാകുന്ന രണ്ടാമത്തെ പരാജയമാണിത്. ആഗസ്റ്റിൽ വിക്ഷേപിച്ച ഗതിനിർണയ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ്-1 പി.എസ്.എൽ.വി സി^39 റോക്കറ്റിൽനിന്ന് വേർപെടുത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉപഗ്രഹം ഉപേക്ഷിച്ചു. 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമമാണ് അന്ന് പരാജയപ്പെട്ടത്. 2015ൽ വിക്ഷേപിച്ച ജി സാറ്റ് 6െൻറ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകാനാണ് ജി സാറ്റ് 6 എ ബഹിരാകാശത്ത് എത്തിച്ചത്. എസ് ബാൻഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാർത്താവിനിമയ സംവിധാനങ്ങൾക്ക് കൂടുതൽ വേഗത കൈവരിക്കാൻ ജി സാറ്റ് 6 എക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മാർച്ച് 30ന് ഉപഗ്രഹം 13 മണിക്കൂറിൽ ഭൂമിയെ ചുറ്റിയെങ്കിലും 31ന് രാവിലെ 10.15ന് ഭ്രമണപഥം ശരിയാക്കാനുള്ള രണ്ടാമത്തെ ശ്രമത്തിൽ ഉപഗ്രഹത്തിലെ ദ്രവ എൻജിൻ (ലിക്വിഡ് അപ്പോജി മോട്ടോർ -ലാം) ജ്വലിക്കാതായതോടെയാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായത്. ജി സാറ്റ് 6 എയുടെ പാരാജയം ഭാവി ദൗത്യങ്ങളെയോ ഐ.എസ്.ആർ.ഒയുടെ വിദേശ വിപണിയെയോ ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ ഉന്നതൻ വ്യക്തമാക്കി. ജി സാറ്റ് സീരിസിലെ 12ാമത് വിക്ഷേപണമാണ് പരാജയമായത്. മറ്റ് 11 വിക്ഷേപണങ്ങളും വിജയമായിരുന്നു. അതുകൊണ്ട് വിക്ഷേപണത്തിൽ പ്രശ്നമുണ്ടായതായി കരുതുന്നില്ല. സാറ്റലൈറ്റ് ഫോണുകൾക്കും 4 ജി സാങ്കേതിക മേഖലക്കും സൈനിക ദൗത്യങ്ങൾക്കും ഉപകാരപ്പെടുന്ന ഒന്നായിരുന്നു ജിസാറ്റ് 6 എ. പരാജയത്തെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.