മുഖം തിരിച്ചറിയുന്ന വിദ്യ ഉപയോഗിച്ചു; ഫേസ്ബുക്ക് വീണ്ടും കുരുക്കിൽ
text_fieldsന്യൂയോർക്: കോടിക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തൽ വിവാദത്തിനു പിന്നാലെ ഫേസ്ബുക്ക് വീണ്ടും കുരുക്കിൽ. അനുവാദമില്ലാതെ ഉപയോക്താക്കളുടെ മുഖത്തിെൻറ പ്രത്യേകതകൾ ഉൾപ്പെടെ പകർത്തുന്ന ടൂൾ ഉപയോഗിച്ചതിന് ഫേസ്ബുക്കിനെതിരെ നടപടിയെടുത്തേക്കും. കാലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജിയാണ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിെച്ചന്ന പരാതിയിൽ നിയമനടപടിക്കു നിർദേശിച്ചത്. ‘ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ’ ഉപയോഗിച്ച് ഉപയോക്താക്കളുടെ മുഖത്തിെൻറ വിവരങ്ങൾ ശേഖരിച്ചതിനാണ് നടപടി. ഇന്ത്യക്കാരനായ നിമേഷ് പട്ടേൽ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.
2010ലാണ് ഫേഷ്യൽ ഇൗ ടൂൾ ഫേസ്ബുക്കിൽ ആരംഭിക്കുന്നത്. ഉപയോക്താവ് അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആരുടേതാണെങ്കിലും അയാളുടെ പേരും ചിത്രത്തിനു സമീപം കാണിക്കാൻ സഹായിക്കുന്നതായിരുന്നു ടൂൾ. എന്നാൽ, ‘ബയോമെട്രിക്’ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഇലനോയ്യിൽ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് ഇതെന്നാണ് ഹരജിക്കാരുടെ വാദം. നിമേഷ് പട്ടേൽ, ആദം പെസെൻ, കാർലോ ലിക്കാറ്റ എന്നിവർ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഫെഡറൽ കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോ നിരീക്ഷിച്ചു. തുടർന്നാണ് നിയമ നടപടിയിലേക്കു നീങ്ങിയത്.
അതേസമയം, പരാതിക്ക് അടിസ്ഥാനമില്ലെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു. ഫോട്ടോയില് വ്യക്തികളെ ടാഗ് ചെയ്യുമ്പോൾ ഈ ടൂൾ ഒാഫ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നെന്നും േഫസ്ബുക്ക് അധികൃതർ വ്യക്തമാക്കി. അതേസമയം, സ്വകാര്യത കണക്കിലെടുത്ത് ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിലും യൂറോപ്പിലും ഇൗ ഫീച്ചർ സ്വീകരിച്ചിരുന്നില്ല.
അതിനിടെ േഫസ്ബുക്കിൽ ‘ഷെയർ’ ചെയ്യപ്പെടുന്ന വിവരങ്ങളല്ലാതെ മറ്റിടങ്ങളിൽനിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളും കമ്പനിക്കു ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തി. പരസ്യങ്ങളിലേക്കും കണ്ടൻറിലേക്കും ഉപഭോക്താക്കളെ ആകർഷിക്കാനായി ഒട്ടേറെ വെബ്സൈറ്റുകളും ആപ്പുകളും േഫസ്ബുക്കിെൻറ ലൈക്ക്, ഷെയർ ബട്ടണുകൾ പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
മറ്റ് വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും കയറാൻ േഫസ്ബുക്ക് ലോഗിൻ ഉപയോഗിക്കുമ്പോഴും േഫസ്ബുക്ക് പരസ്യങ്ങൾ വഴിയും കമ്പനിയുടെ മെഷർമെൻറ് ടൂളുകൾ വഴിയുമെല്ലാം ഇത്തരത്തിൽ വിവരശേഖരണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.