കൊലയാളിത്തിമിംഗലത്തിനു പിന്നിലെന്ത്..?
text_fieldsമാധ്യമങ്ങളിൽ ഇപ്പോൾ നീലത്തിമിംഗലം (ബ്ലൂ വെയ്ൽ) നീന്തിത്തുടിക്കുകയാണ്. വെറുമൊരു തിമിംഗലമായല്ല, കൊലയാളി തിമിംഗലമായാണ് കക്ഷിയുടെ വിളയാട്ടം. ലോകത്തിെല പല രാജ്യങ്ങളിലും ഇൻറർനെറ്റിലുടെ മരണം വിതച്ച ബ്ലൂവെയ്ൽ ഇന്ത്യയിലും കേരളത്തിലും കടന്നുവന്നിരിക്കുന്നുവെന്ന് മാധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ തുറക്കുന്ന കുട്ടികളെ മരണത്തിലേക്ക് സ്വയം കയറിപ്പോകുന്നവരെന്ന മട്ടിൽ ഭീതിയോടെ രക്ഷിതാക്കൾ നോക്കുന്ന അവസ്ഥയിലായിട്ടുണ്ട്.
വാസ്തവത്തിൽ എന്താണ് ബ്ലൂവെയ്ൽ..? ഗെയിം എന്നാണ് പൊതുവേ ബ്ലൂവെയിലിനെക്കുറിച്ച് പ്രചരിക്കുന്നത്. ഗെയിം എന്നതിനെക്കാൾ ‘ചലഞ്ച്’ എന്ന നിലയിലാണ് ബ്ലൂവെയിൽ എന്ന പ്രോഗ്രാം മാർക്കറ്റിലേക്ക് വന്നത്. റഷ്യൻ അധിഷ്ഠിതമായ വീക്കേ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റ്, ഫേസ്ബുക്ക് പോലെ ആ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയയാണത്.
എന്നാൽ, റഷ്യൻ സാഹചര്യങ്ങളിൽ ശക്തിപ്രാപിച്ച അധോലോകങ്ങളും മാഫിയകളും ഇൗ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അധോലോക സ്വഭാവമുള്ള, സൈക്കേപാത്ത് (മനോരോഗി) എന്നു തന്നെ പറയാവുന്ന ഒരാൾ അവതരിപ്പിച്ച സ്വയം പീഡനമേൽപ്പിക്കുന്ന തന്ത്രങ്ങൾ അടങ്ങിയ ഒരു ചാലഞ്ച് ഗെയിം സംവിധാനമാണ് ബ്ലൂവെയ്ൽ എന്നറിയപ്പെടുന്ന പ്രോഗ്രാം.
ഗെയിംഎന്ന വാക്കിന് ശരിക്കും കമ്പ്യൂട്ടർ ഗെയിം എന്നർത്ഥമില്ല. സ്വാഭാവികമായി കളി എന്നു പറയുന്ന അർത്ഥമേ ഇവിടെ ഗെയിമിനുള്ളു. നമ്മുടെയൊരു ശീലം ഗെയിം എന്നു കേൾക്കുേമ്പാൾ അതിന് കമ്പ്യൂട്ടർ ഗെയിം എന്നങ്ങ് പേരു നൽകുന്നു എന്നതാണ്. മെയിൽ എന്ന വാക്കിന് ഇ മെയിൽ എന്ന് നമ്മൾ തീരുമാനിക്കുന്നതുപോലെ ഗെയിം എന്നതിനെ കമ്പ്യൂട്ടർ ഗെയിം എന്നാക്കുന്നു. അതുകൊണ്ട് ബ്ലൂവെയ്ൽ ഗെയിം എന്നു കേൾക്കുേമ്പാൾ കമ്പ്യൂട്ടർ ഗെയിം എന്നു കരുതുന്നു. മാധ്യമങ്ങളിൽ പരക്കുന്ന വാർത്തയുടെ അടിസ്ഥാനമില്ലാത്ത സംഗതി ഇതാണ്.
ശരിക്കും ഇതൊരു ചലഞ്ച് സിസ്റ്റമാണ്. കുറച്ചുനാൾ മുമ്പ് നടൻ മമ്മൂട്ടി ഒരു ‘ട്രീ ചലഞ്ച്’ തുടങ്ങിവെച്ചിരുന്നു. ഞാനൊരു മരം നടുന്നു. ബാക്കി പത്തുപേരെ ചലഞ്ച് ചെയ്യുന്നു. മറ്റുള്ളവർ അതേറ്റെടുക്കുന്നു. അങ്ങനെ മരം നടൽ നാടെങ്ങും വ്യാപകമാക്കുന്നു. െഎസ് ബക്കറ്റ് ചലഞ്ച് പോലെ സോഷ്യൽ മീഡിയ മൊത്തത്തിൽ അടുത്തകാലത്ത് ഏറ്റെടുത്ത ചില ചലഞ്ചുകൾ ഒാർക്കുക.
എന്നാൽ, ബ്ലൂവെയ്ൽ ചലഞ്ചു ചെയ്യുന്നത് മാനസികമായി ഡിപ്രസ്ഡ് ആയവരെ, വിഷാദ രോഗികളായവരെയാണ്. ഇൗ ഗെയിമിലൂടെ കടന്നുപോകുന്നവരിൽ തങ്ങൾ എന്തോ ആണെന്ന തോന്നൽ ജനിപ്പിക്കുന്നു. വ്യാജമായ ഒരു ആത്മവിശ്വാസം അവരിലേക്ക് പകരുന്നു. ഇത്തരം സൈക്കോപാത് ഗെയിമുകൾ നേരത്തെ തന്നെ പല രീതികളിൽ പ്രചരിച്ചിരുന്നവയാണ്. ഇൻറർനെറ്റ് സാർവത്രികമായപ്പോൾ അത് കൂടുതൽ പ്രചാരത്തിലായി എന്നു മാത്രം. കുറച്ചു വർഷങ്ങളായി ഇൗ ഗെയിം നിലവിലുണ്ട്. നമ്മുടെ നാട്ടിൽനിന്നടക്കം നിരവധിപേർ ഇതിനു പിന്നാലെ പോയിട്ടുമുണ്ടാകാം. നമുക്കെന്താണോ കൂടുതൽ താൽപര്യം അതാണല്ലോ നമ്മൾ നെറ്റിൽ കൂടുതൽ പരതുക. അതിന് ഇൻറർനെറ്റ് എന്ന സിസ്റ്റത്തെ മൊത്തമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ഇൗ ഗെയിം ഇന്ത്യയിലേക്കെത്തി എന്നോ കേരളത്തിൽ എത്തി എന്നോ പറയുന്നതിൽ വലിയ പ്രസക്തിയില്ല. കാരണം, ഇൻറർനെറ്റ് ആഗോള വ്യാപകമായി കിടക്കുന്ന ഒരു ലോകമാണ്. ഒരാൾ ഇൻറർനെറ്റിൽ കണക്ട് ആണെങ്കിൽ ലോകത്തിൽ എവിടെനിന്നുമുള്ള വിവരങ്ങൾ അയാൾക്ക് ലഭ്യമാകും.
ഇൗ ഗെയിമിെൻറ പ്രവർത്തനം വളരെ ലളിതമാണ്. ഗെയിമിെൻറ ക്യുറേറ്റർ എന്നോ അഡ്മിൻ എന്നോ സാേങ്കതികമായി ‘ഗുരു’ എന്നോ വിളിക്കപ്പെടുന്ന റോൾ ഉള്ള ആളെ കണ്ടുപിടിക്കുന്നു. ഇതാണ് ഇൗ ഗെയിമിെൻറ അടിസ്ഥാനം. അങ്ങനെ അഡ്മിനെ കണ്ടുപിടിച്ചുകഴിഞ്ഞാൽ അവർ ചില ജോലികൾ ഏൽപ്പിക്കുന്നു. ജോലികൾ കൃത്യമായി ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും വേണം.
ഇൗ ഗെയിം കുറേ കളിച്ചുകഴിയുേമ്പാൾ ക്യൂേററ്റർ അല്ലെങ്കിൽ ഗുരുവിനോട് ഒരു അടിമ മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിൽ അവർ വിജയിക്കുന്നു. അതിനുവേണ്ടി അവരുടേതായ പല തന്ത്രങ്ങളും പയറ്റുന്നു. ശരിക്കും ഇതേക്കുറിച്ച് കൂടുതലും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണ്. ഇൗ ഗെയിം കളിച്ച ഒരാൾ, അയാളുടെ അനുഭവക്കുറിപ്പ് എന്ന നിലയിൽ വെളിപ്പെടുത്താത്തിടത്തോളം നമുക്ക് ഇതേക്കുറിച്ച് വിശദമായ ധാരണ ലഭിക്കില്ല.
മെല്ലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഗെയിം കളിച്ചു മുന്നോട്ടുപോകുന്നവർ പിന്നീട് ഇത് ആസ്വദിച്ചുതുടങ്ങുന്നു. ആത്മഹത്യ ചെയ്യാൻ പറയുമോ, അങ്ങനെ പറഞ്ഞാൽ അത് ചെയ്യുമോ എന്നതൊക്കെ ആശ്രയിച്ചിരിക്കുന്നു. അപകടകരമാണെന്നു കണ്ടുകഴിഞ്ഞാൽ പലരും പാതിവഴിയിൽ ഉപേക്ഷിക്കുന്നുണ്ടാവും എന്നാണ് മനസ്സിലാവുന്നത്.
പക്ഷേ, ഇങ്ങനെയൊരു ഗെയിം കുട്ടികൾ കളിച്ചുതുടങ്ങുകയും അതിെൻറ ഒാേരാ ഘട്ടത്തിലൂടെ അവർ മുന്നോട്ടു പോവുകയും ചെയ്തിട്ടും അത് തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചേ മതിയാവൂ. അത് നമ്മുടെ സാമൂഹിക ^ ഗാർഹിക ബന്ധങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. കുട്ടികളുമായി നല്ല രീതിയിൽ ആശയവിനിമയവും നല്ല ബന്ധവും സൂക്ഷിക്കുന്നവർക്ക് ഇത്തരം ഗെയിമിെൻറ രണ്ടോ മൂന്നോ ഘട്ടത്തിൽ കുട്ടിയിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ കഴിയേണ്ടതാണ്. അപകടം പിടിച്ച ഗെയിമിൽനിന്ന് അവരെ പിന്തിരിപ്പിക്കാേനാ മനശാസ്ത്രജ്ഞെൻറ കൗൺസലിങിന് അവെര വിധേയമാക്കാനോ അതിലൂടെയാവും.
വാസ്തവത്തിൽ ഇതൊരു കമ്പ്യൂട്ടർ പ്രോഗ്രാമല്ല എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. കമ്പ്യൂട്ടർ പ്രോഗ്രാമാണെന്ന് പലരും തെറ്റിദ്ധരിച്ചു എന്ന് മനസ്സിലാക്കി കഴിഞ്ഞപ്പോൾ ബിസിനസ് ബുദ്ധിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർമാരും ഇൻറർനെറ്റിലെ അധോലോക സംഘങ്ങളും അതൊരു അവസരമായെടുത്ത് അതേപേരിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഉണ്ടാക്കുക, സ്ട്രാറ്റജി ഗെയിമുണ്ടാക്കുക, മൊബൈൽ ആപ്പുകളുടെ രൂപത്തിൽ അയച്ചുകൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു. യഥാർഥ ഗെയിം ഡിസൈനറുടെ ആശയവുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കിലും സ്വാഭാവികമായി ഇതിനും പ്രചാരം കിട്ടി. ഇങ്ങനെയാണ് ഇതിെൻറ രണ്ടാം ഘട്ടം വികസിച്ചുവന്നത്. ഏറ്റവും ആദ്യ ഘട്ടത്തിൽ ‘സ്റ്റെപ് ബൈ സ്റ്റെപ് ഗെയിം’ എന്ന നിലയിൽ തുടങ്ങിയത് കമ്പ്യൂട്ടർ ഗെയിമുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ പറഞ്ഞുപരത്തിയപ്പോൾ കമ്പ്യൂട്ടർ ഗെയിമുകളായി മാറി. അത് മുതലെടുത്ത് കുട്ടികളെയും മുതിർന്നവരെയും ചൂഷണം ചെയ്യാവുന്ന രീതിയിൽ മാഫിയ സംഘങ്ങൾ കടന്നുകയറുകയായിരുന്നു. ഇെതാരു മുഖ്യധാര വിഷയമല്ലാത്തതിനാൽ അധികമാരും അറിഞ്ഞില്ലെന്നേയുള്ളു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ആദ്യം തടയേണ്ടത്. അതേക്കുറിച്ച് എത്രത്തോളം ലേഖനങ്ങൾ വരുന്നു എന്നതല്ല പ്രശ്നം. സോഫ്റ്റ്വെയറിലൂടെയല്ല ഇത് പ്രചരിക്കുന്നതെന്നും അത് ഇൻസ്റ്റാൾ ചെയ്തു നോക്കരുത് എന്നുമാണ് പറയേണ്ടത്. ഇതിെൻറ പേരിൽ കണ്ണുംപൂട്ടിയുള്ള നിരോധനമാണ് പലപ്പോഴും കൊണ്ടുവരാൻ ശ്രമിക്കുക. വിനോദത്തിനും വിജ്ഞാനത്തിനുമായി ഇൻറർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ മുന്നിൽ ഇൻറർനെറ്റിെൻറ വാതിലുകൾ അടയുകയാവും അതിെൻറ ഫലം. സ്മാർട്ട്ഡിവൈസുകൾ ഉപയോഗിക്കാതിരിക്കുന്നതിൽനിന്ന് ആറു വയസുകാരനെ നിയന്ത്രിക്കുന്നതുപോലെ എളുപ്പമല്ല, 16കാരനെ തടയുന്നത്. അത് നെഗറ്റീവായ ഫലമായിരിക്കും ഉണ്ടാക്കുക. അവർ വളരെ പോസിറ്റീവായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു മാധ്യമത്തെക്കൂടിയാണ് പെെട്ടന്ന് തടഞ്ഞുകളയുന്നത്.
ഇൻറർനെറ്റിലെ ഇൗ ചാലഞ്ചുകളെ നമുക്കുതന്നെ ക്രിയാത്മകമായി ഉപയോഗിക്കാവുന്നതാണ്. അടുത്തിെട ഒരു സുഹൃത്ത് ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇടുകയുണ്ടായി. ഒരു മരം നടുകയും അതിെൻറ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ അച്ഛനോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.