ബഹിരാകാശത്തേക്ക് ഇനി ബലൂണുകളിൽ പറക്കാം; അമേരിക്കൻ ടെക് കമ്പനിയുടെ ചരിത്ര പദ്ധതിയെ കുറിച്ചറിയാം....
text_fieldsഹോട്ട് എയർ ബലൂൺ യാത്രകളെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ആകാശത്തിനും ഭൂമിക്കും മധ്യേ സഞ്ചാരികളേയും വഹിച്ചുകൊണ്ട് പതുക്കെ പറന്നു നീങ്ങുന്ന ബലൂണുകൾ എല്ലാവർക്കും കൗതുകമാണ്. ബലൂണിൽ നിന്ന് താഴേക്ക് നോക്കിയാൽ കാണുന്ന അതിമനോഹര കാഴ്ചകൾ കാരണം പല രാജ്യങ്ങളും അവ വിനോദ സഞ്ചാര മേഖലകളിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.
അതേസമയം, ബഹിരാകാശത്തേക്ക് ബലൂണിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് വിശ്വസിക്കാൻ കുറച്ച് പാടായിരിക്കും. എന്നാൽ, ബഹിരാകാശ ടൂറിസം മത്സര രംഗത്തേക്കും ബലൂണുകളെത്താൻ പോവുകയാണ്. അമേരിക്കൻ ടെക് കമ്പനിയായ വേൾഡ് വ്യൂ ആണ് യാത്രക്കാരെ ബലൂണിൽ ബഹിരാകാശത്തിനരികിലേക്ക് (സ്ട്രാറ്റോസ്ഫിയർ) എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സീറോ-പ്രഷർ സ്ട്രാറ്റോസ്ഫെറിക് ബലൂൺ വഹിക്കുന്ന പ്രഷറൈസ്ഡ് സ്പെയ്സ് കാപ്സ്യൂളിൽ യാത്രക്കാരെ ബഹിരാകാശത്തിെൻറ അരികിലേക്ക് പറത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. യാത്ര ചെയ്യാൻ ഒരു സീറ്റിന് 50,000 ഡോളർ നൽകിയാൽ മതിയാകും(38 ലക്ഷം രൂപയോളം). ജെഫ് ബെസോസിെൻറ ബ്ലൂ ഒറിജിൻ, റിച്ചാർഡ് ബ്രാൻസണിെൻറ വെർജിൻ ഗലാറ്റിക് പോലുള്ള കമ്പനികൾ അവരുടെ പേടകങ്ങളിൽ യാത്ര ചെയ്യാൻ ഇൗടാക്കുന്ന ചാർജിനേക്കാൾ ഒരുപാട് കുറവാണിത്.
ആറ് മണിക്കൂർ മുതൽ 12 മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ സഞ്ചാരികളെ ബലൂൺ 100,000 അടി ഉയരത്തിൽ എത്തിക്കുകയും ചെയ്യും. ഹീലിയം നിറച്ച ബലൂണുകൾ മണിക്കൂറിൽ 12 മൈൽ വേഗത്തിലാണ് ഉയർന്നുപൊങ്ങുക.
ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നാണ് ബലൂൺ യാത്രകൾ ആരംഭിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബലൂൺ ബഹിരാകാശ യാത്രയുടെ മറ്റൊരു പ്രത്യേകത യാത്രക്കാർക്ക് ഭാരക്കുറവ് അനുഭവപ്പെടില്ല എന്നതാണെന്നും വേൾഡ് വ്യൂ അവകാശപ്പെടുന്നുണ്ട്. എന്നാൽ, അവർക്ക് ഗ്രേറ്റ് ബാരിയർ റീഫും ചൈനീസ് വൻമതിലുമൊക്കെ ഉയരങ്ങളിൽ നിന്ന് കാണാൻ സാധിക്കും.
2024െൻറ തുടക്കത്തിൽ നടത്താനുദ്ദേശിക്കുന്ന ആദ്യ യാത്രക്ക് വേണ്ടി താൽപര്യമുള്ളവരിൽ നിന്ന് കമ്പനി 500 ഡോളർ ഡെപ്പോസിറ്റും ഇപ്പോൾ സ്വീകരിക്കുന്നുണ്ട്.
റോയിറ്റേഴ്സ് പങ്കുവെച്ച വിഡിയോ കാണാം:- Ready to board a balloon into space?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.