Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right...

ബഹിരാകാശദൗത്യങ്ങൾക്ക് ഇനി ശരവേഗം

text_fields
bookmark_border
ബഹിരാകാശദൗത്യങ്ങൾക്ക് ഇനി ശരവേഗം
cancel

തിരുവനന്തപുരം: രാജ്യത്തിെൻറ ബഹിരാകാശദൗത്യങ്ങളുടെ ശരവേഗക്കുതിപ്പിന് ആക്കം കൂട്ടി ഹൈപ്പര്‍ സോണിക് വിൻഡ് ടണലും ഷോക്ക് വിൻഡ് ടണലും തലസ്ഥാനത്ത് സജ്ജമായി. റോക്കറ്റുകളുടെ അതിവേഗ പരീക്ഷണപറക്കലുകള്‍ക്കും രൂപകല്‍പനക്കുമായി വലിപ്പത്തിലും കരുത്തിലും ലോകത്തെ മൂന്നാമത്തേതാണ് തുമ്പ വിക്രം സാരാഭായി സ്പേസ് സെൻററില്‍ തയാറാക്കിയ വായു തുരങ്കങ്ങൾ. അഞ്ചുവർഷം കൊണ്ട് ഏകദേശം 250 കോടി രൂപ ചെലവിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വായുതുരങ്കങ്ങൾ നിര്‍മിച്ചിരിക്കുന്നത്.  ഇതോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതടക്കമുള്ള ഐ.എസ്.ആർ.ഒയുടെ ഭാവി ഗവേഷണ പദ്ധതികൾക്ക് ഹൈപ്പര്‍ സോണിക്-ഷോക്ക് വിൻഡ് ടണലുകൾ കരുത്താകും.

ബഹിരാകാശ വാഹനങ്ങള്‍ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴും അന്തരീക്ഷ വായുവിെൻറ സ്വാധീനമാണ് പേടകത്തിെൻറ ദിശയും വേഗവും നിർണയിക്കുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴുമുള്ള വായുവിനെ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണം നടത്താനാണ് ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണലുകള്‍ ഉപയോഗിക്കുന്നത്. വേഗം വർധിപ്പിക്കുേമ്പാൾ വിക്ഷേപണ വാഹനത്തിനോ അതിെൻറ ദിശക്കോ മാറ്റം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഷോക്ക് വിൻഡ് ടണൽ.

ഇതുവരെ ശബ്ദത്തെക്കാള്‍ ആറിരട്ടി വരെ വേഗത്തില്‍ (സെക്കന്‍ഡില്‍ ഏകദേശം 2000 മീറ്റര്‍ വരെ) സഞ്ചരിക്കുന്ന വിക്ഷേപണവാഹനങ്ങളുടെ രൂപകല്‍പനക്ക് അനുയോജ്യമായ വായുതുരങ്കങ്ങളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. െഹെപ്പര്‍ സോണിക് വിന്‍ഡ് ടണല്‍ പ്രവര്‍ത്തന സജ്ജമായതോടെ ശബ്ദത്തേക്കാള്‍ 12 ഇരട്ടിവേഗത്തില്‍ സഞ്ചരിക്കുന്ന റോക്കറ്റുകളുടെ പരീക്ഷണങ്ങള്‍ നമുക്ക് ഫലപ്രാപ്തിയിലെത്തിക്കാം.  വിക്ഷേപണറോക്കറ്റിെൻറ മാതൃക വിന്‍ഡ് ടണലിലേക്ക് ഇറക്കി ഇവിടെ കൃത്രിമമായുള്ള അന്തരീക്ഷവായു നല്‍കിയാണ് റോക്കറ്റിെൻറ വേഗത്തിെൻറ സാധ്യത പരീക്ഷിക്കുന്നത്.

വായുതുരങ്കത്തിെൻറ സഹായത്തോടെ ഇത്തരത്തിലുള്ള വിക്ഷേപണ വാഹനങ്ങൾ കുറഞ്ഞചെലവിൽ തദ്ദേശീയമായിത്തന്നെ നമുക്ക് വികസിപ്പിക്കാം. അഞ്ഞൂറിലധികം കൂറ്റൻ വാൽവുകൾ, രണ്ടുകിലോമീറ്റർ പൈപ്പ്ലൈൻ, 41 ഇലക്ട്രോണിക് മോട്ടോറുകൾ, 35 പമ്പുകൾ, 10കിലോമീറ്റർ കേബിളുകൾ, നാനൂറിലധികം ഉപകരണസംവിധാനങ്ങൾ തുടങ്ങിയ ലോകോത്തര സുരക്ഷസംവിധാനങ്ങളോടുകൂടിയാണ് അത്യാധുനിക രീതിയിലുള്ള വായുതുരങ്കം.

 ചന്ദ്രനിലേക്ക് സ്വകാര്യസംരംഭകരുടെ സഹായത്തോടെ റോബോട്ടുകളെ എത്തിച്ച് നടത്തുന്ന ഗവേഷണപദ്ധതിക്കും പുനരുപയോഗ വിക്ഷേപണ വാഹന ദൗത്യത്തിനും വായു ശ്വസിച്ച് പറക്കുന്ന സ്ക്രാജറ്റിെൻറ തുടർ പരീക്ഷണങ്ങൾക്കും ഹൈപ്പര്‍ സോണിക് വിൻഡ് ടണല്‍ നിർണായക വഴിത്തിരിവാകും. ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺകുമാർ തുരങ്കങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. തുരങ്കം തദ്ദേശീ‍യമായി നിർമിക്കാൻ സാധിച്ചത് രാജ്യത്തി‍െൻറ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.എസ്.എസ്.സി ഡയറക്ടർ ഡോ. ശിവൻ അധ്യക്ഷത വഹിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrosonic tonel
News Summary - sonic shock wind tonel
Next Story