Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസൗരയൂഥത്തിന്...

സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിൽ ജലം

text_fields
bookmark_border
k2-18b-120919.jpg
cancel

പാരിസ്: സൗരയൂഥത്തിന് പുറത്തെ കെ2-18ബി എന്ന ഗ്രഹത്തിൽ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി. ഭൂമിയെപ്പോലെ തന്നെ ജീവെൻറ നിലനിൽപിന് സഹായകമായ താപനില ഈ ഗ്രഹത്തിലുണ്ടെന്നും ജ്യോതിശാസ് ത്രജ്ഞർ കണ്ടെത്തി. ഭൂമിയുടെ എട്ടു മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ്‌ കെ 2-18ബി. ഭൂമിയിൽനിന്ന് 110 പ്രകാശവർഷം അകലെയും. അവിടെ വെള്ളത്തിന് ദ്രവരൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്വര്‍ ആസ്‌ട്രോണമി എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ജീവെൻറ അടയാളങ്ങള്‍ക്കായുള്ള തിരച്ചിലില്‍ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു.

ഇതുവരെ കണ്ടെത്തിയ 4,000ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്ന് ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറയുന്നു. 2015ല്‍ നാസ സൂപ്പര്‍ എര്‍ത്ത്‌സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി.

ജലസാന്നിധ്യമുള്ളതിനാൽ ഈ ഗ്രഹത്തിൽ നൈട്രജെൻറയും മീഥൈെൻറയും തൻമാത്രകളുണ്ടെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. എന്നാൽ, അത് തെളിയിക്കാൻ നിരവധി കടമ്പ കടക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watermalayalam newsscience newsk218b
News Summary - Scientists find water vapour on 'potentially habitable planet' dubbed K2-18b
Next Story