ഭൗതികശാസ്ത്രജ്ഞൻ സുദർശെൻറ മൃതദേഹം ടെക്സസിൽ സംസ്കരിച്ചു
text_fieldsഹൂസ്റ്റൺ: ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ മലയാളിയായ ഡോ. ഇ.സി.ജി. സുദർശെൻറ (86) മൃതദേഹം സംസ്കരിച്ചു. ടെക്സസിലെ റൗണ്ട്റോക്കിലെ ബെക്ക് ഫ്യൂണറൽ ഹോമിൽ നടന്ന ചടങ്ങിൽ ഭാര്യ ഭാമതിയുടെ സാന്നിധ്യത്തിൽ മക്കളായ അലക്സും അശോകും അന്ത്യ കർമങ്ങൾ നിർവഹിച്ചു. സരസ്വതി ദേവിയെ കുറിച്ചുള്ള സുദർശെൻറ പ്രിയപ്പെട്ട ഗാനം ഭാര്യ ആലപിച്ചു. 1969 മുതൽ സുദർശൻ ജോലിചെയ്ത ഒാസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ സഹപ്രവർത്തകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശെൻറ മരണം. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്യോണ് കണങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ക്വാണ്ടം ഒപ്റ്റിക്സിന് അടിത്തറയിട്ടവരിൽ പ്രധാനിയായ സുദർശൻ പ്രകാശത്തിെൻറ വേഗത്തെക്കുറിച്ചുള്ള െഎൻസ്റ്റൈെൻറ സിദ്ധാന്തം തെറ്റാണെന്ന് വാദിച്ചു. ടാക്യോൺ കണികകൾക്ക് പ്രകാശത്തേക്കാൾ േവഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് അദ്ദേഹം സമർഥിച്ചു. ‘പ്രകാശപരമായ അനുരൂപ്യം’ എന്നുവിളിക്കപ്പെട്ട കണ്ടുപിടിത്തത്തിന് സുദർശൻ 2005ൽ നൊബേൽ സമ്മാനത്തിെൻറ വാതിൽക്കൽവരെ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.