രസതന്ത്ര നൊബേൽ മൂന്നുപേർ പങ്കിട്ടു; പുരസ്കാരം പ്രോട്ടീൻ ഗവേഷണത്തിന്
text_fieldsസ്റ്റോക്ക്ഹോം: രസതന്ത്ര നൊബേൽ പുരസ്കാരം മൂന്നുപേർക്ക്. മനുഷ്യനു തുണയായ മാംസ്യങ്ങളെക്കുറിച്ചും (പ്രോട്ടീൻ) രാസാഗ്നിയെക്കുറിച്ചും (എൻസൈം) പഠിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് 2018ലെ പുരസ്കാരം. അമേരിക്കയുടെ ഫ്രാൻസെസ് എച്ച്. ആർണോൾഡ്, ജോർജ് പി. സ്മിത്ത്, ബ്രിട്ടനിലെ സർ ഗ്രിഗറി പി. വിൻറർ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. രസതന്ത്ര നൊബേൽ തേടുന്ന അഞ്ചാമത്തെ വനിതയാണ് ഫ്രാൻസെസ് എച്ച്. ആർണോൾഡ്.
രാസമാറ്റത്തിന് കാരണമാകുന്ന രാസാഗ്നി, മാംസ്യം എന്നിവയുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങളാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിക്കൽ എൻജിനീയറിങ് പ്രഫസറായ ഫ്രാൻസെസ് എച്ച്. അർണോൾഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ആകെ സമ്മാനത്തുകയായ 7.34 കോടിയുടെ പകുതി ഇവർക്ക് ലഭിക്കും.
ബാക്ടീരിയയെ ബാധിക്കുന്ന വൈറസ് ഉപയോഗിച്ച് പുതിയ മാംസ്യങ്ങൾ സൃഷ്ടിക്കുന്ന സാേങ്കതിക വിദ്യ വികസിപ്പിച്ചതാണ് കൊളംബിയയിലെ യൂനിവേഴ്സിറ്റി ഓഫ് മിസോറിയിലെ ജോർജ് പി. സ്മിത്തിെൻറ നേട്ടം. സ്മിത്തിെൻറ ഇൗ സാേങ്കതിക വിദ്യ ഉപയോഗിച്ച് പുതിയ ഒൗഷധനിർമാണ സാധ്യതക്ക് വഴിയൊരുക്കിയതാണ് കേംബ്രിജ് എം.ആർ.സി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഗ്രിഗറി പി. വിൻററിനെ നൊബേലിെൻറ പങ്കുകാരനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.