സൈനിക ഉപഗ്രഹം മൈക്രോസാറ്റ് ആറും കലാംസാറ്റും വിക്ഷേപിച്ചു
text_fieldsബംഗളൂരു: സൈനികാവശ്യത്തിനായി നിർമിച്ച ഇമേജിങ് ഉപഗ്രഹം മൈക്രോസാറ്റ് ആർ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിർമിച്ച കുഞ്ഞൻ ഉപഗ്രഹം കലാംസാറ്റ് എന്നിവ പി.എസ്.എൽ.വി സി-44 റോക്കറ്റിെൻറ ചിറകിലേറി വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച രാത്രി 11.37ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നാണ് പി.എസ്.എൽ.വി സി-44 കുതിച്ചത്.
ഇൗ വർഷം െഎ.എസ്.ആർ.ഒയുടെ ആദ്യ വിക്ഷേപണം കൂടിയാണിത്.റോക്കറ്റിെൻറ നാലാം ഘട്ടത്തെ (പി.എസ് നാല്) ഉപഗ്രഹ ഭ്രമണത്തിനുള്ള പ്ലാറ്റ്ഫോമായി ഉപയോഗപ്പെടുത്തുന്ന ആദ്യ പരീക്ഷണം കൂടിയാണ് കലാംസാറ്റിലൂടെ െഎ.എസ്.ആർ.ഒ സാധ്യമാക്കുന്നത്.
ചെന്നൈയിലെ സ്പേസ് കിഡ്സിെൻറ മേൽനോട്ടത്തിൽ വിദ്യാർഥികൾ നിർമിച്ച ഉപഗ്രഹമാണ് കലാം സാറ്റ്. മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായാണ് ഉപഗ്രഹത്തിന് കലാംസാറ്റ് എന്ന പേര് നൽകിയത്. 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച 1.2 കിലോ മാത്രം ഭാരമുള്ള ഇൗ കുഞ്ഞൻ ഉപഗ്രഹവും പി.എസ് നാലും ചേർന്നുള്ള പരീക്ഷണം ഒന്നര മണിക്കൂർ മുതൽ 14 മണിക്കൂർ വരെയാണ് കണക്കാക്കുന്നതെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
സൈനികാവശ്യങ്ങൾക്കായി ഭൂമിയിൽനിന്നുള്ള ചിത്രങ്ങൾ പകർത്തുകയാണ് പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് കീഴിൽ നിർമിച്ച മൈക്രോസാറ്റ് ആർ ഉപഗ്രഹത്തിെൻറ ലക്ഷ്യം. 130 കിലോയാണ് ഭാരം. ഭൂമിയിൽനിന്ന് 277 കിലോമീറ്റർ അകലെയുള്ള പോളാർ ഭ്രമണപഥത്തിലേക്ക് മൈക്രോസാറ്റ് ആറിനെ എത്തിക്കുന്നതോടെ ഇതുവരെ പി.എസ്.എൽ.വി വിക്ഷേപിച്ചതിൽ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹം കൂടിയാവും ഇത്. രണ്ടു വീതം ഘട്ടങ്ങളിൽ ഖര ഇന്ധനവും ദ്രാവക ഇന്ധനവും ഉപയോഗിക്കുന്ന പി.എസ്.എൽ.വി ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.