2021 ൽ ബഹിരാകാശത്ത് ആളെ എത്തിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ
text_fieldsബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാ ൻ പദ്ധതിക്കായി ഐ.എസ്.ആർ.ഒയുടെ കീഴിൽ രൂപവത്കരിച്ച ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് സെൻററിെൻ റ തലപ്പത്ത് മുതിർന്ന മലയാളി ശാസ്ത്രജ്ഞനായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ. വർഷങ്ങളായി ഹ ്യൂമൺ സ്പേസ് ഫ്ലൈറ്റ് പ്രോജക്ടിെൻറ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഐ.എ സ്.ആർ.ഒ ചെയർമാൻ കെ. ശിവനാണ് ഇക്കാര്യമറിയിച്ചത്.
പി.എസ്.എൽ.വി പ്രോജക്ട് ഡയറക് ടറും ആലപ്പുഴ സ്വദേശിയുമായ ആർ. ഹട്ടനായിരിക്കും ഗഗൻയാെൻറ പുതിയ പ്രോജക്ട് ഡയറക്ടർ. ബഹിര ാകാശ പേടകത്തിന് അപകടം ഉണ്ടായാൽ പേടകം വിക്ഷേപണ വാഹനത്തിൽനിന്നും വേർപ്പെടുത്തി സ ുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ഐ.എസ്.ആർ.ഒയുടെ ക്രൂ എസ്കേപ് സംവിധാനത്തിന് ഉൾപ്പെ ടെ ഉണ്ണികൃഷ്ണൻ നായർ നേതൃത്വം നൽകിയിരന്നു. ഗഗൻയാൻ പദ്ധതി 2021 ഡിസംബറിൽ പൂർത്തിയാക്കുമെന്നും ഡോ. കെ. ശിവൻ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്കായി 10,000 കോടി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.
യാത്രികരിൽ മൂന്നുപേരും ഇന്ത്യക്കാർ
2021 ഡിസംബറിൽ ഗഗൻയാെൻറ വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും മനുഷ്യനില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപണങ്ങൾ നടത്തും. ഇതിന് പിന്നാലെയായിരിക്കും ഐ.എസ്.ആർ.ഒയുടെ കരുത്തേറിയ ജി.എസ്.എൽ.വി മാർക്ക്- മൂന്നിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക.
മൂന്നു മുതൽ ഏഴുപേരെ വരെ ഉക്കൈാള്ളാവുന്ന പേടകമായിരിക്കും സജ്ജമാക്കുക. യാത്രികരിൽ മൂന്നുപേരും ഇന്ത്യക്കാരായിരിക്കും. ഇതിലൊരാൾ ഇന്ത്യൻ വ്യോമസേനയിൽനിന്നായിരിക്കും. വനിത ബഹിരാകാശ യാത്രിക ഉൾപെടെ മൂന്നുപേരെ ഏഴു ദിവസത്തേക്ക് ബഹിരാകാശത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ആകെ 30,000 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
വലിയ ഉത്തരവാദിത്തം -ഡോ. ഉണ്ണികൃഷ്ണൻ
ബംഗളൂരു: ഗഗൻയാൻ പദ്ധതിക്കായുള്ള ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിെൻറ ഡയറക്ടർ പദവി വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നതെന്നും സന്തോഷമുണ്ടെന്നും ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ പദവി തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്നും ചുമതല വെല്ലുവിളി നിറഞ്ഞതാണ്. പുതിയ സെൻററിെൻറ കീഴിലായിരിക്കും ഗഗൻയാൻ പദ്ധതി യാഥാർഥ്യമാക്കുക.
2021 ഡിസംബറിനുള്ളിൽ മൂന്നു വലിയ ദൗത്യങ്ങളാണ് പൂർത്തിയാക്കേണ്ടത്. മനുഷ്യനില്ലാതെ രണ്ടു ദൗത്യങ്ങളും മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ദൗത്യവും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കോതനല്ലൂർ സ്വദേശിയാണ് ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ. കോതമംഗലം എം.എ കോളജിൽനിന്നും എൻജിനീയറിങ്ങിൽ ബിരുദവും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽനിന്നും എം.ടെകും പഠിച്ചിറങ്ങിയ ഉണ്ണികൃഷ്ണൻ ഐ.ഐ.ടി മദ്രാസിൽനിന്നാണ് പിഎച്ച്.ഡി നേടിയത്.
2014 ഡിസംബർ മുതൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻററിൽ കെയർ മിഷൻ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ ജയ ജി. നായർ വിക്രം സാരാഭായ് സ്പേസ് സെൻററിലെ കമ്പ്യൂട്ടർ എൻജിനീയറായിരുന്നു.മക്കൾ: െഎശ്വര്യ, ചൈതന്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.