Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅപ്പോളോ-11: ചരിത്രം...

അപ്പോളോ-11: ചരിത്രം രചിച്ച ചാന്ദ്രദൗത്യത്തിന് അരനൂറ്റാണ്ട്

text_fields
bookmark_border
appolo-11
cancel

ന്യൂയോർക്: അപ്പോളോ-11 ചാന്ദ്രദൗത്യം ചരിത്രം രചിച്ചിട്ട് അര നൂറ്റാണ്ട്. 1969 ജൂലൈ 16നായി രുന്നു ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ആ നിർണായക കുതിപ്പ്. മനുഷ്യനെ ചന്ദ്രനിലെത് തിച്ച ആദ്യ ദൗത്യം എന്നതായിരുന്നു അപ്പോളോയുടെ സവിശേഷത. നീൽ ആംസ്ട്രോങ്, ബസ് ആൽഡ് രിൻ, മൈക്കേൽ കോളിൻസ് എന്നീ മൂന്നു പര്യവേക്ഷകരെയുംകൊണ്ടാണ് അപ്പോളോ-11 ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് കുതിച്ചുയർന്നത്.  സാറ്റേൺ-അഞ്ച് േറാക്കറ്റാണ് അപ്പോളോയെ ലക്ഷ്യത്തിലെത്തിച്ചത്.

ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമേയക്കാളും (സ്റ്റാച്യു ഓഫ് ലിബർട്ടി) ഉയരമുണ്ടായിരുന്ന സാറ്റേണിനേക്കാൾ കരുത്തുറ്റ റോക്കറ്റ് ഇന്നും നിർമിച്ചിട്ടില്ല. സാങ്കേതികതയെന്ന ഭീമാകാരമായ മഞ്ഞുമലയിലെ കണികകൾ മാത്രമായിരുന്നു തങ്ങൾ മൂവരുമെന്ന് 88കാരനായ മൈക്കേൽ കോളിൻസ് ചാന്ദ്രയാത്രയെ അനുസ്മരിച്ച് പ്രതികരിച്ചു. റോക്കറ്റ് കുതിച്ചുയരുന്ന വേളയിൽ ഭൂമിയുടെ ഗുരുത്വബലം തങ്ങൾ മൂന്നുപേരും അനുഭവിച്ചറിഞ്ഞു. ഞങ്ങളുടെ തോളിൽ ലോകത്തിെൻറ പ്രതീക്ഷാഭാരവും നിറയുന്നത് അറിഞ്ഞുകൊണ്ടായിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു.

നീൽ ആംസ്േട്രാങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ കോളിൻസ് പേടകത്തിൽതന്നെ ഇരിക്കുകയായിരുന്നു. 21 മണിക്കൂർ 31 മിനിറ്റ് ചന്ദ്രനിൽ ചെലവഴിച്ചശേഷം ജൂലൈ 24ന് അവർ മടങ്ങിയെത്തി. വിജയകഥകൾ അയവിറക്കുേമ്പാഴും ആദ്യ അപ്പോളോ വാഹനം ലക്ഷ്യം കാണാതെ കരിഞ്ഞ് ചാമ്പലായി അതിലെ മൂന്നു യാത്രികർക്ക് ജീവൻ നഷ്ടമായത് ചരിത്രത്തിെൻറ ഭാഗമാണ്. 1967 ജനുവരി 27ന് സജ്ജമായ അപ്പോളോ-ഒന്ന് വാഹനം പരീക്ഷണ പറക്കലിനിടയിലാണ് തീപിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newstech newsappolo 11
News Summary - half century for appolo 11 -technology news
Next Story