Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ-2ന്‍റെ...

ചന്ദ്രയാൻ-2ന്‍റെ അഞ്ചാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

text_fields
bookmark_border
Chandryaan-2
cancel

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 പേടകത്തിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐ.എസ്.ആർ.ഒ. 1041 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്.

പേടകം ഇപ്പോൾ ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്. നേരത്തെ രണ്ടും മൂന്നും നാലും ഘട്ടങ്ങളിലെ ഭ്രമണപഥം ഉയർത്തൽ വിജയകരമായിയിരുന്നു.

ആഗസ്റ്റ് 14ന് ഉച്ചക്കു ശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാൻസ് ലൂനാർ ഇൻസെർഷൻ) നടക്കുക. പേടകത്തിന്‍റെ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാൻ-2 ദൗത്യത്തിൽ ഏറെ നിർണായകമാണ്. ട്രാൻസ് ലൂനാർ ഇൻജക്ഷനു ശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിെൻറ 30ാം ദിവസം) ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.

ചന്ദ്രയാൻ-2 പേടകത്തെ ജി.എസ്.എൽ.വി മാർക്ക്-3 റോക്കറ്റാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. വിക്ഷേപണത്തിനു ശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചതിനാൽ ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newstech newsChandrayaan 3
News Summary - Fifth earth bound orbit raising maneuver for Chandryaan-2 spacecraft has been performed successfully -Technology News
Next Story