Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൈനയിൽ നിന്നുള്ള അടുത്ത പണി ആകാശത്തുണ്ട്; ഭീമാകാരമായ റോക്കറ്റിെൻറ ഭാഗം ശനിയാഴ്ച്ച ഭൂമിയിൽ പതിച്ചേക്കുമെന്ന് വിദഗ്ധർ
cancel
camera_alt

Photograph: Jin Liwang/AP

Homechevron_rightTECHchevron_rightSciencechevron_right'ചൈനയിൽ നിന്നുള്ള...

'ചൈനയിൽ നിന്നുള്ള അടുത്ത പണി ആകാശത്തുണ്ട്'; ഭീമാകാരമായ റോക്കറ്റിെൻറ ഭാഗം ശനിയാഴ്ച്ച ഭൂമിയിൽ പതിച്ചേക്കുമെന്ന് വിദഗ്ധർ

text_fields
bookmark_border

വുഹാനിൽ ഉദ്ഭവിച്ചു എന്ന് പറയപ്പെടുന്ന കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിന് തലവേദനയായി ചൈനയിൽ നിന്നുള്ള മറ്റൊരു ദുരന്തം. ഇത്തവണ ആകാശത്ത് നിന്നാണ് പണിവരുന്നത് എന്നതാണ് വ്യത്യാസം. ചൈനയുടെ ലോങ് മാര്‍ച്ച് 5 ബി എന്ന റോക്കറ്റിെൻറ 100 അടി ഉയരവും 21 ടൺ ഭാരവുമുള്ള ഭാഗം നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഭൂമിയെ പരിക്രമണം ചെയ്യുകയാണെങ്കിലും നിയന്ത്രണമില്ലാത്തതിനാൽ അന്തരീക്ഷത്തിലേക്കിറങ്ങി എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്ക് അത് പാഞ്ഞെത്തിയേക്കാമെന്നായിരുന്നു ബഹിരാകാശ വിദഗ്ധർ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ നൽകിയത്.

എന്നാൽ, റോക്കറ്റിനെ ട്രാക്ക് ചെയ്യുന്ന യു.എസ് സ്പെയ്സ് കമാൻഡ് മുന്നറിയിപ്പ് നൽകുന്നത് അത് വരുന്ന ശനിയാഴ്ച്ച തന്നെ സംഭവിക്കുമെന്നാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന ഏറ്റവും വലിപ്പമുള്ള വസ്തുവായിരിക്കും ചൈനയുടെ റോക്കറ്റ്. ന്യൂയോർക്ക്, മാഡ്രിഡ്, ബീജിങ് എന്നീ നഗരങ്ങളിലെവിടെയെങ്കിലും വീഴാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അവശിഷ്ടങ്ങൾ എവിടെ പതിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ആരും നൽകുന്നില്ല.

ചൈനയുടെ സ്വപ്ന പദ്ധതിയായ ടിയാൻഗോങ് സ്പേസ് സ്റ്റേഷെൻറ ആദ്യത്തെ മൊഡ്യൂൾ സ്ഥാപിക്കാനാണ്, ലോങ് മാര്‍ച്ച് 5 ബി ബഹിരാകാശത്തേക്ക് കുതിച്ചത്. 21 ടൺ ഭാരവുമേന്തിയായിരുന്നു പോക്ക്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയന്ത്രിത റീ എൻട്രി പ്രക്രിയയിലൂടെ റോക്കറ്റ് തിരിച്ചിറക്കി പുനരുപയോഗിക്കാനുള്ള ചൈനയുടെ പദ്ധതി പാളുകയായിരുന്നു. കൂടാതെ നിയന്ത്രണം നഷ്ടമായി ഭീമാകാരമായ റോക്കറ്റിെൻറ ഭാഗം ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്.

ലോകത്ത് എവിടെയെന്നില്ലാതെ, മനുഷ്യ വാസമുള്ള ഇടത്തേക്ക് പോലും അത് വീഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ ജാഗ്രതാ നിർദേശം. നിലവിൽ 170-300 കിലോമീറ്ററുകൾ ഉയരത്തിലാണ് സഞ്ചരിക്കുന്നത്. റോക്കറ്റിെൻറ ഭൂമിയിലേക്ക് പതിക്കാൻ പോകുന്ന ഭാഗത്തിന് യു.എസ് നൽകിയിരിക്കുന്ന പേര് 2021 035 ബി എന്നാണ്. കഴിഞ്ഞ മേയിൽ ചൈനയുടെ മറ്റൊരു റോക്കറ്റ് ഭീതി പടർത്തിക്കൊണ്ട് ഭൂമിയിലേക്ക് സമാനമായ രീതിയിൽ പാഞ്ഞെത്തിയിരുന്നു. എന്നാൽ, അന്ന് റോക്കറ്റിെൻറ ഭാഗം അറ്റ്ലാൻറിക് സമുദ്രത്തിലായിരുന്നു വീണത്. അതിനൊപ്പമുണ്ടായിരുന്ന മറ്റ് അവശിഷ്ടങ്ങളാകെട്ട ആഫ്രിക്കൻ രാജ്യമായ െഎവറികോസ്റ്റിലെ ജനവാസമുള്ള ഗ്രാമത്തിലേക്കാണ് വന്നുവീണത്. അന്ന് ആൾനാശമൊന്നും ഉണ്ടായിരുന്നില്ല.

എന്തായാലും പുതിയ സംഭവം ചൈനയുടെ വലിയ പിഴവാണെന്ന് തന്നെയാണ് ബഹിരാകാശ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബാഹ്യ നിയന്ത്രണങ്ങളില്ലാതെ, അത്രത്തോളം വലിപ്പവും ഭാരവുമുള്ള വസ്തുവിനെ ഭൂമിയിലേക്ക് പതിക്കാൻ അനുവദിക്കുന്നത് ഒരിക്കലും യോജിക്കാൻ പറ്റാത്തതാണെന്നും അവർ വ്യക്തമാക്കുന്നു. ചൈനയുടെ ബഹിരാകാശനിലയത്തിെൻറ നിര്‍മാണത്തോടനുബന്ധിച്ചുള്ള 11 ദൗത്യങ്ങളുടെ ഭാഗമായി 2020ൽ വിക്ഷേപിച്ച റോക്കറ്റിെൻറ ഭാഗമാണ് തിരിച്ചുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:space stationSpace DebrischinaChinese rocket
News Summary - Debris from Chinese rocket could hit Earth at weekend says expert
Next Story