ചന്ദ്രയാൻ 2: ഒരുക്കം പുരോഗമിക്കുന്നു
text_fieldsതിരുവനന്തപുരം: ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുര ോഗമിക്കുകയാണെന്നും രണ്ടുദിവസത്തിനുള്ളിൽ വിക്ഷേപണത്തറയിലേക്ക് ഉപഗ്രഹം എത്തി ക്കുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യ ൂട്ട് ഓഫ് സ്േപസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ.ഐ.എസ്.ടി) ഏഴാമത് ബിരുദദാന സമ്മേ ളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രനിൽ ഇന്ത്യ ഇറങ്ങാനുദ്ദേശിക്കുന്ന സ്ഥലം ദക്ഷിണധ്രുവത്തോടുചേർന്നതാണ്. സൂര്യപ്രകാശമില്ലാത്ത ഇവിടെ ഇറങ്ങുക വെല്ലുവിളിയാണ്. മറ്റൊരു രാഷ്ട്രവും ഇവിടെ കാലുകുത്തിയിട്ടില്ല. ഏറെ ശ്രമകരമായ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്താനുള്ള മുൻ ദൗത്യങ്ങളിൽ 50 ശതമാനത്തോളവും പരാജയമായിരുന്നു. ചന്ദ്രയാൻ 2ന് ഇന്ത്യ ഉപയോഗിക്കുന്ന ജി.എസ്.എൽ.വി-എം 3 പുതിയ വിക്ഷേപണ വാഹനമാണ്. എന്നിരുന്നാലും ദൗത്യം വിജയകരമായി പൂർത്തിയാക്കാനുള്ള അറിവും സാങ്കേതികശക്തിയും ഇന്ത്യക്കുണ്ട്. ചന്ദ്രനിലെ ധാതുലവണങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച ശാസ്ത്രീയപഠനത്തിൽ ചന്ദ്രയാൻ 2 ദൗത്യത്തിെൻറ പങ്ക് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ടി.ഇ.ആർ.ഐ ഡയറക്ടർ ജനറൽ ഡോ. അജയ് മാഥുർ മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.എസ്.ടി ചാൻസലർ ഡോ. ബി.എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്, ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. വി.കെ. ദധ്വാൾ എന്നിവർ സംബന്ധിച്ചു. 112 വിദ്യാർഥികൾക്ക് ബി.ടെക്കും 71 വിദ്യാർഥികൾക്ക് എം.ടെക്കും ഏഴ് ഡിപ്പാർട്മെൻറുകളിൽനിന്നുള്ള 12 പേർക്ക് പിഎച്ച്.ഡിയും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.