ചാന്ദ്രയാൻ-രണ്ട് മൊഡ്യൂളുകൾ സംയോജിപ്പിച്ചു
text_fieldsബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-രണ്ടിെൻറ മൊഡ്യൂളുകൾ സംയോജിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഇൗമാസം 15ന് പുലർച്ച 2.51നാണ് ചാന്ദ്രയാൻ ദൗത്യത്തിെൻറ ലാൻഡർ, റോവർ, ഒാർബിറ്റർ എന്നീ മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട മൊഡ്യൂളുമായി ജി.എസ്.എൽ.വി മാർക്ക്-മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുക.
ഇതിനു മുന്നോടിയായി ലാൻഡറിനെ ഒാർബിറ്ററുമായി സംയോജിപ്പിക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞദിവസം വിജയകരമായി ഐ.എസ്.ആർ.ഒ പൂർത്തിയാക്കിയത്. ലാൻഡറിനുള്ളിലാണ് പര്യവേക്ഷണം നടത്തുന്ന റോവറുള്ളത്.
ലാൻഡറും ഒാർബിറ്ററും ചേർന്നുള്ള സംയോജിത മൊഡ്യൂൾ ജി.എസ്.എൽ.വി മാർക്ക്-മൂന്നിലേക്കു മാറ്റുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. ഈ പ്രവൃത്തി ഈയാഴ്ച നടക്കും.
സോഫ്റ്റ് ലാൻഡിങ് രീതിയിൽ റോവറിനെ ലാൻഡർ സാവധാനം ചന്ദ്രെൻറ ഉപരിതലത്തിൽ ഇറക്കുന്ന നിർണായക ദൗത്യം ഉൾപ്പെടുന്നതാണ് ചാന്ദ്രയാൻ-രണ്ട്. ജൂലൈ 15െല വിക്ഷേപണത്തിനുശേഷം സെപ്റ്റംബർ ആറിന് ചന്ദ്രനിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.