കൺനിറയെ രക്തചന്ദ്രൻ
text_fieldsതിരുവനന്തപുരം: സന്ധ്യാകാശത്തിലെ സൂര്യനെപോലെ ചുവന്നുതുടുത്ത ചന്ദ്രമുഖം കണ്ണുകൾക്ക് അമൃതായി. ഈ നൂറ്റാണ്ടിലെ ഏറ്റവും ൈദർഘ്യമേറിയ പൂര്ണ ചന്ദ്രഗ്രഹണത്തിന് ശനിയാഴ്ച പുലർച്ച പര്യവസാനം. വെള്ളിയാഴ്ച രാത്രി 10.44ന് ആരംഭിച്ച ഗ്രഹണം ശനിയാഴ്ച പുലർച്ച ഒന്നോടെ പൂർണത പ്രാപിച്ച് 3.50ന് അവസാനിച്ചു. സൂര്യെൻറയും ചന്ദ്രെൻറയും നടുക്ക് നേർരേഖയിൽ ഭൂമിയെത്തുന്ന ചന്ദ്രഗ്രഹണം ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു.
ഇന്ത്യയുൾപ്പെടുന്ന കിഴക്കൻരാജ്യങ്ങളിലാണ് ഗ്രഹണം വ്യക്തതയോടെ ദൃശ്യമായത്. കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ മേഖലയിൽ പൂർണസമയം ദൃശ്യമായി. തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചന്ദ്രോദയ സമയത്തും കിഴക്കൻ ഏഷ്യയിലും ആസ്ട്രേലിയയിലും ചന്ദ്രാസ്തമയ സമയത്തും പൂർണഗ്രഹണം ദൃശ്യമായി. വടക്കേ അമേരിക്കയിൽ ഈ പ്രതിഭാസം ദൃശ്യമായില്ല. കേരളത്തിൽ രാത്രി 11.44 ന് ഭാഗികഗ്രഹണവും ഒരുമണിയോടെ പൂർണഗ്രഹണവുമുണ്ടായി. മഴക്കാറുമൂലം കേരളത്തിെൻറ പല ഭാഗങ്ങളിലും കാണാനായില്ല.
തലസ്ഥാനത്തടക്കം പലജില്ലകളിലും പൊതുജനങ്ങൾക്ക് ഗ്രഹണം കാണാൻ സൗകര്യമൊരുക്കിയിരുന്നു. നൂറുകണക്കിന് പേരാണ് കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെത്തിയത്. നൂറ്റാണ്ടിലെ 17ാമത്തെ പൂർണ ചന്ദ്രഗ്രഹണമായിരുന്നു ഇത്. അടുത്തത് 2025 സെപ്റ്റംബർ ഏഴിനാണ്.
അതേസമയം, 15 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങൾ സാക്ഷ്യംവഹിക്കുമെന്ന് വാനനിരീക്ഷകർ അറിയിച്ചു. ഗ്രഹത്തെ കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും ഇന്നുമുതൽ കാണാം. ജൂലൈ 31ന് ഭൂമിയോട് ഏറ്റവുമടുത്ത നിലയിൽ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്ന് ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.