Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇയും ഫ്രാൻസും ചേർന്ന് നിർമിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ എ.ഐ സാറ്റലൈറ്റ് ശൃംഖല
text_fieldsbookmark_border
അബൂദബി: ബഹിരാകാശ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) സാറ്റലൈറ്റ് ശൃംഖല നിർമിക്കാൻ യു.എ.ഇയും ഫ്രാൻസും കൈകോർക്കുന്നു. 'അൽതാർ-നെക്സ്റ്റ് ജെൻ' എന്ന് പേരിട്ടിരിക്കുന്ന വിപ്ലവകരമായ പദ്ധതിക്ക് 100 കോടി ഡോളറിന്‍റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പാരീസിൽ നടന്ന അന്താരാഷ്ട്ര സ്പേസ് ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിലാണ് ചരിത്രപ്രധാനമായ ഈ കരാർ ഒപ്പിട്ടത്.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ
- പങ്കാളികൾ: യു.എ.ഇ ആസ്ഥാനമായുള്ള മാർലൻ സ്‌പേസ് (ഐ.എച്ച്.സി), ലോഫ്റ്റ് ഓർബിറ്റൽ എന്നിവരുടെ കൺസോർഷ്യമാണ് പദ്ധതിക്ക് പിന്നിൽ. ഫ്രഞ്ച് എ.ഐ കമ്പനിയായ മിസ്ട്രൽ, യു.എസ് കമ്പനിയായ ബ്ലാക്ക്സ്‌കൈ, മയാസ്‌പേസ് എന്നിവരും പങ്കാളികളാണ്.
- ആദ്യ ഘട്ടം: അത്യാധുനിക റഡാർ, ഒപ്റ്റിക്കൽ സാങ്കേതികവിദ്യകൾ, സെൻസറുകൾ എന്നിവ അടങ്ങിയ 50 കൃത്രിമോപഗ്രഹങ്ങൾ ആദ്യ ഘട്ടത്തിൽ വിക്ഷേപിക്കും.
- നിർമാണം: അബൂദബി കിസാദിൽ പ്രവർത്തിക്കുന്ന ‘ഓർബിറ്റ് വർക്‌സ്’ എന്ന കേന്ദ്രത്തിലാണ് ഉപഗ്രഹങ്ങൾ നിർമിക്കുന്നത്. ആദ്യ ഉപഗ്രഹങ്ങൾ വരും ആഴ്ചകളിൽ വിക്ഷേപിക്കും.
- പ്രത്യേകതകൾ: വിവരങ്ങൾ ഭ്രമണപഥത്തിൽ വെച്ചുതന്നെ എ.ഐ സാങ്കേതികവിദ്യ വഴി വിശകലനം ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ഭൂമിയിലേക്ക് എത്തിക്കാൻ ഈ ഉപഗ്രഹങ്ങൾക്ക് സാധിക്കും (സാധാരണ ഉപഗ്രഹങ്ങൾക്ക് ഇതിനായി മണിക്കൂറുകൾ വേണം).
- ഉപയോഗങ്ങൾ: കാട്ടുതീ തിരിച്ചറിയൽ, സമുദ്ര സുരക്ഷ, ദുരന്തനിവാരണം, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം എന്നിവക്കായി തത്സമയ മുന്നറിയിപ്പുകൾ നൽകാൻ ഇത് ഉപയോഗിക്കും.
- സേവനം ലഭിക്കുന്നവർ: ഫ്രാൻസ്, യൂറോപ്പ്, യു.എ.ഇ ഗവൺമെന്റുകൾക്കും ആഗോള വാണിജ്യ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും.
ഈ പദ്ധതിയിലൂടെ സാറ്റലൈറ്റ് സേവനങ്ങൾ വാങ്ങുന്ന രാജ്യം എന്ന നിലയിൽ നിന്ന് സേവനങ്ങൾ ലോകത്തിന് നൽകുന്ന രാജ്യമായി യു.എ.ഇ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

