Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുസ്ലിം വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്തില്ല; ഫേസ്ബുക്കിനെതിരെ കേസ് കൊടുത്ത് അഭിഭാഷക സംഘം
cancel
Homechevron_rightTECHchevron_rightTech Newschevron_rightമുസ്ലിം വിരുദ്ധ...

മുസ്ലിം വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്തില്ല; ഫേസ്ബുക്കിനെതിരെ കേസ് കൊടുത്ത് അഭിഭാഷക സംഘം

text_fields
bookmark_border

വാഷിങ്ടൺ: മുസ്ലിം മതവിഭാഗത്തിനെതിരായ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിന് ഫേസ്ബുക്കിനെതിരെ പരാതി നൽകി വാഷിങ്ടൺ അടിസ്ഥാനമാക്കിയുള്ള പൗരാവകാശ സംഘടനയായ മുസ്ലിം അഡ്വവക്കേറ്റ്സ്. സ്വന്തം മധ്യസ്ഥനയം നടപ്പിലാക്കുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നും അത് പ്ലാറ്റ്ഫോമിൽ മുസ്ലിം വിരുദ്ധ പോസ്റ്റുകൾ അധികരിക്കുന്നതിലേക്ക് നയിച്ചെന്നും അമേരിക്കയിലെ മുസ്ലിംകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷക സംഘം വ്യക്തമാക്കി.

വിദ്വേഷ പോസ്റ്റുകൾക്കെതിരായ സ്വന്തം നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്ക് പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്ച വാഷിങ്ടണിലെ സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആ നയങ്ങൾ നടപ്പിലാക്കുമെന്ന് നിയമനിർമ്മാതാക്കൾക്കും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും ഉറപ്പ് നൽകിയിട്ടും ഫേസ്ബുക്ക് അത് ലംഘിച്ചെന്നും അഭിഭാഷക സംഘം ചൂണ്ടിക്കാട്ടി.

യൂസർമാർ പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തിന്‍റെ ബാധ്യതയിൽ‌ നിന്നും ഇൻറർ‌നെറ്റ് പ്ലാറ്റ്‌ഫോമുകളെ പരിരക്ഷിക്കുന്ന 1996 ലെ ഫെഡറൽ‌ നിയമം നിലവിലുള്ളതിനാൽ, വിദ്വേഷ ഉള്ളടക്കം നീക്കംചെയ്യാത്തതുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് രക്ഷനേടാൻ ഫേസ്ബുക്ക്, ട്വിറ്റർ‌, ഗൂഗിളിന്‍റെ യൂട്യൂബ് എന്നിവയ്‌ക്ക് പൊതുവെ കഴിഞ്ഞിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഫേസ്ബുക്ക്, പ്രാദേശിക ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചുവെന്നാണ് മുസ്ലിം അഭിഭാഷക സംഘം അവകാശപ്പെടുന്നത്. കമ്പനി അതിന്‍റെ മധ്യസ്ഥ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് തെറ്റായി വാഗ്ദാനം ചെയ്തെന്നാണ് അവർ പറയുന്നത്.

"ഫേസ്ബുക്കിനെതിരെയുള്ള പരാതിയിൽ ഞങ്ങൾ പറയുന്നത്, 'രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യാനാണ്.. ഒന്നുകിൽ നുണ പറയുന്നത് നിർത്തുക, അല്ലെങ്കിൽ നിങ്ങളുടെ പ്രവൃത്തികൾ നിങ്ങളുടെ പ്രസ്താവനകളുമായി യോജിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക'' -മുസ്ലിം അഭിഭാഷക സംഘത്തിലെ പ്രധാന അഭിഭാഷകയായ മേരി ബൗവർ പറഞ്ഞു.

"എല്ലാ ദിവസവും, വിദ്വേഷ ഭാഷണം, ഭീഷണിപ്പെടുത്തൽ, ഉപദ്രവം, അപകടകരമായ ഒത്തുകൂടൽ, അക്രമം എന്നിവ സംബന്ധിച്ച ഫെയ്‌സ്ബുക്കിന്‍റെ സ്വന്തം നയങ്ങൾ ലംഘിക്കുന്ന ദോഷകരമായ ഉള്ളടക്കമാണ് സാധാരണക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്". "വിദ്വേഷകരമായ, മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾ പ്രത്യേകിച്ചും വ്യാപകമാണെന്നും'' പരാതിയിൽ പറയുന്നു. കമ്പനിയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള 26 ഗ്രൂപ്പുകളുടെ ലിസ്റ്റ് 2017ൽ തങ്ങൾ ഫേസ്ബുക്കിന് മുമ്പാകെ അവതരിപ്പിച്ചതായി മുസ്ലിം അഭിഭാഷകർ പറഞ്ഞു. എന്നാൽ, ആ 26 ഗ്രൂപ്പുകളിൽ 18 എണ്ണം ഇപ്പോഴും ഫേസ്ബുക്കിൽ യാതൊരു പ്രശ്നവുമില്ലാതെ തുടരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. "ഞങ്ങൾ ഫേസ്ബുക്കിൽ വിദ്വേഷ ഭാഷണം അനുവദിക്കുന്നില്ല, കൂടാതെ വിദഗ്ധർ, ലാഭേതര സംഘടനകൾ, ഞങ്ങളുടെ ഓഹരിയുടമകൾ എന്നിവരുമായി പതിവായി ചേർന്ന് പ്രവർത്തിച്ച് ഫേസ്ബുക്ക് എല്ലാവർക്കും സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിലെ വിദ്വേഷ ഭാഷണം കണ്ടെത്തുന്നതിനും നീക്കംചെയ്യുന്നതിനുമായി കമ്പനി കൃത്രിമ ഇന്‍റലിജൻസ് സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും'' ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechAnti MuslimFacebook
News Summary - Facebook inc Sued for Failing to Police Anti Muslim Hate Speech on their platform
Next Story