Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാല ലൈംഗിക കുറ്റവാളിയുമായി ബിൽ ഗേറ്റ്സ് ബന്ധം സൂക്ഷിച്ചത് നോബൽ സമ്മാനത്തിന്; ആരോപണവുമായി മുൻ ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരൻ
cancel
Homechevron_rightTECHchevron_rightTech Newschevron_rightബാല ലൈംഗിക...

ബാല ലൈംഗിക കുറ്റവാളിയുമായി ബിൽ ഗേറ്റ്സ് ബന്ധം സൂക്ഷിച്ചത് 'നോബൽ സമ്മാനത്തിന്'; ആരോപണവുമായി മുൻ ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരൻ

text_fields
bookmark_border

വാഷിങ്ടൺ: ബിൽഗേറ്റ്സ്-മെലിൻഡ കുബേര ദമ്പതികളുടെ വിവാഹ മോചനത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ പേരായിരുന്നു ജെഫറി എപ്സ്റ്റീനിേൻറത്. ലൈഗിംക കുറ്റവാളിയായിരുന്ന എപ്സ്റ്റീനുമായി ബിൽ ഗേറ്റ്സ് ബന്ധം സൂക്ഷിച്ചതിനെ തുടർന്നാണ് മെലിൻഡ വിവാഹ മോചനത്തിന് മുതിർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിൽ ഗേറ്റ്സിന് ബാല ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച് 2019 ൽ ന്യയോർക്ക് ടൈംസ് വാർത്ത പുറത്തുവന്നിരുന്നു. വിചാരണ കാത്ത് കിടക്കുന്നതിനിടെ 2019 ആഗസ്റ്റിൽ എപ്സ്റ്റിൻ ജയിലിൽ വെച്ചാണ് മരിച്ചത്.

എന്നാൽ, ബിൽ ഗേറ്റ്സ് - എപ്സ്റ്റീൻ ബന്ധത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് 'ഡൈലി ബീസ്റ്റ്' ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന് തന്നെ സഹായിക്കുമെന്ന് വിശ്വസിച്ചാണ് ജയിലിലടക്കം പോയി ബിൽ ഗേറ്റ്സ് എപ്സ്റ്റീനെ നിരന്തരം സന്ദർശിച്ചതെന്ന് ഗേറ്റ്സ് ഫൗണ്ടേഷനിലെ മുൻ ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട് അവർ റിപ്പോർട്ട് ചെയ്യുന്നു. എപ്സ്റ്റീൻ ലൈംഗിക കുറ്റവാളിയാണെന്ന് അറിഞ്ഞ ശേഷവും ബിൽ ഗേറ്റ്സ് അയാളുമായി ബന്ധം തുടരുകയായിരുന്നു.

'ഫൗണ്ടേഷനും അതിെൻറ ചെയർമാന്മാരായ ബിൽ - മെലിൻഡ എന്നിവർക്കുമുള്ള ജനപ്രീതിക്ക് കോട്ടം തട്ടാനിടയുള്ള അത്തരം കാര്യങ്ങളെ കുറിച്ച് ഞങ്ങൾ ബോധവാൻമാരായിരുന്നു. അയാൾ (എപ്സ്റ്റീൻ) അത്ര ശുദ്ധനായ ആളല്ലെന്ന് ആ സമയത്ത് തന്നെ ആളുകൾക്ക് അറിയാമായിരുന്നു'.. - മുൻ ജീവനക്കാരൻ ഡൈലി ബീസ്റ്റിനോട് പറഞ്ഞു. നോബൽ സമ്മാനം ലഭിക്കുന്നതിന് ജെഫറി എപ്സ്റ്റീന് തന്നെ സഹായിക്കാൻ കഴിയുമെന്ന് ബിൽ ഗേറ്റ്സ് വിശ്വസിച്ചിരുന്നുവത്രേ.. ലോകത്ത് മറ്റെന്തിനേക്കാളും ബിൽ ഗേറ്റ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതാണ് നോബലെന്നും അയാൾ കൂട്ടിച്ചേർത്തു.

ബിൽ ഗേറ്റ്സും എപ്സ്റ്റീനും (file photo)

എന്നാൽ, ബിൽ ഗേറ്റ്സിെൻറ വക്താവ് അത് നിഷേധിച്ച് രംഗത്തെത്തി. ഏറ്റവും വലിയ ബഹുമതിയാണ് നോബൽ സമ്മാനമെന്നും അത് സ്വന്തമാക്കാൻ ബിൽ ഗേറ്റ്സ് ആഗ്രഹിച്ചു എന്ന് പറയുന്നത് തീർത്തും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ ഗേറ്റ്സ് അതൊരു ലക്ഷ്യമായി വെക്കുകയോ അതിന് വേണ്ടി ക്യാമ്പയിൻ നടത്തുകയോ ചെയ്തിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

എപ്സ്റ്റിനുമായി ബിൽ ഗേറ്റ്സ് ബന്ധപ്പെട്ടിരുന്നുവെന്ന വാർത്തയെ തുടർന്ന് വിവാഹ മോചന നടപടികൾ ആലോചിക്കാൻ അഭിഭാഷകരുമായി മെലിൻഡ നിരന്തരം കൂടിയാലോചനകൾ നടത്തിയിരുന്നു.ബിൽ ഗേറ്റ്സ് 2011 മുതൽ എപ്സ്റ്റിനുമായി നിരവധി തവണ കണ്ടുമുട്ടിയിരുന്നുവെന്ന് എപ്സ്റ്റണിന്‍റെ മരണ ശേഷം 2019 ഒക്ടോബറിൽ ന്യൂേയാർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 2013 ൽ ബിൽഗേറ്റ്സും മെലിൻഡയും ഒരുമിച്ച് എപ്സ്റ്റണെ കണ്ടിരുന്നു. എന്നാൽ, എപ്സ്റ്റണുമായുള്ള ബന്ധം തുടരുന്നതിന് മെലിൻഡ എതിരായിരുന്നു. ആ കൂടിക്കാഴ്ചക്ക് ശേഷം ആ ബന്ധത്തിലുള്ള അനിഷ്ടം ബിൽ ഗേറ്റ്സിനോട് മെലിൻഡ തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം ബന്ധം തുടരുകയായിരുന്നു.

അതിന് ശേഷം ചുരുങ്ങിയത് മൂന്നു തവണയെങ്കിലും എപ്സ്റ്റീന്‍റെ വീട്ടിൽ വെച്ച് ബിൽ ഗേറ്റ്സും എപ്സ്റ്റീണും കണ്ടുമുട്ടിയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. രാത്രി വൈകും വരെ ബിൽ ഗേറ്റ്സ് അവിടെ തുടർന്ന സംഭവവുമുണ്ട്. ബില്ലും എപ്സ്റ്റണും തമ്മിൽ തുടർന്ന ബന്ധം സംബന്ധിച്ച് 2019 ൽ ന്യൂയോർക്ക് ടൈംസ് വാർത്ത പുറത്തു വന്ന ഉടനെ മെലിൻഡ തന്‍റെ ഉപദേശകരുമായും നിയമ വിദഗ്ദരുമായും നിരവധി തരണ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, 2021 മേയ് മാസത്തിലാണ് ഇരുവരും പിരിയുന്നതായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. അതുവരെയും ഇവരുടെ വിവാഹ മമോചനം സംബന്ധിച്ച് യാതൊരു സൂചനയും പുറത്തു വന്നിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bill GatesJeffrey EpsteinMelinda Gatesgates foundation
News Summary - Bill Gates hoped child sex offender Epstein could help him get Nobel Peace Prize says former gates foundation employee
Next Story