അരിമണിയുടെ വലുപ്പത്തിൽ ലോകത്തിലെ കുഞ്ഞൻ കമ്പ്യൂട്ടർ
text_fieldsവാഷിങ്ടൺ: അരിമണിയെക്കാളും വലുപ്പം കുറഞ്ഞ ലോകത്തിലെ ഏറ്റവും കുഞ്ഞൻ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്ത് മിഷിഗൻ സർവകലാശാലയിലെ ഗവേഷകർ. 0.3 മി.മി മാത്രമാണ് ‘മിഷിഗൻ മൈക്രോ മോടെ’ എന്ന് പേരിട്ടിരിക്കുന്ന ഇൗ കുഞ്ഞൻ കമ്പ്യൂട്ടറിെൻറ വലുപ്പം. അർബുദം കണ്ടെത്താനും ചികിത്സിക്കാനും ഇൗ കമ്പ്യൂട്ടർ ഉപകരിക്കും. വൈദ്യുതി ഉള്ള സമയത്തും അതിെൻറ അഭാവത്തിലും സിസ്റ്റത്തിലെ വിവരങ്ങൾ പരമ്പരാഗത ഡെസ്ക്ടോപ് കമ്പ്യൂട്ടറുകൾ സൂക്ഷിക്കുമെങ്കിലും കുഞ്ഞൻ കമ്പ്യൂട്ടർ സ്വിച്ച് ഒാഫ് ചെയ്യുന്ന സമയം എല്ലാ പ്രോഗ്രാമുകളും വിവരങ്ങളും നഷ്ടപ്പെട്ട് പോകുമെന്നതിനാൽതന്നെ ഇതിനെ കമ്പ്യൂട്ടർ എന്ന് വിളിക്കാനാകുമോ എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായ ഡേവിഡ് ബ്ലോ സംശയം പ്രകടിപ്പിച്ചു.
കമ്പ്യൂട്ടറിൽ റാം, ഫോേട്ടാ വൊളറ്റെൽ എന്നിവയോടൊപ്പം പ്രോസസറുകൾ, ട്രാൻസ്മിറ്ററുകൾ, റെസീവറുകൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. വലുപ്പം ചെറുതായതിനാൽതന്നെ ആൻറിനകൾ ഇല്ലാതെ എൽ.ഇ.ഡികളുടെയും ദൃശ്യ പ്രകാശത്തിെൻറയും സഹായത്തിലാണ് ഇതിലൂടെ വിവരങ്ങൾ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ശരീരോഷ്മാവ് പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തരത്തിലാണ് കമ്പ്യൂട്ടറിെൻറ നിർമാണമെന്നും 0.1 ഡിഗ്രി സെൽഷ്യസിെൻറ വ്യത്യാസം പോലും കണ്ടെത്താൻ ഇത് പ്രാപ്തമാണെന്നും അവർ അവകാശപ്പെട്ടു. ഉൗഷ്മാവ് അളക്കുന്ന സെൻസർ ചെറുതും അനുയോജ്യവുമായതിനാൽ കാൻസർ കോശങ്ങളും സാധാരണ കോശങ്ങളും തമ്മിൽ ഉൗഷ്മാവിലുള്ള വ്യത്യാസം കണ്ടെത്താനും ശ്രമിക്കാമെന്ന് സർവകലാശാലയിൽ പ്രഫസറായ ഗാരി ലൂക്കർ പറഞ്ഞു.
നിർമാണ സമയത്ത് കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുക എന്ന വെല്ലുവിളി സർക്യൂട്ട് ഡിസൈനിൽ മാറ്റം വരുത്തിയാണ് മറികടന്നതെന്ന് ഡേവിഡ് ബ്ലോ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ നടന്ന തിങ്ക് കോൺഫറൻസിൽ െഎ.ബി.എം ഒരു മില്ലിമീറ്റർ വലുപ്പമുള്ള കമ്പ്യൂട്ടർ പുറത്തിറക്കിയിരുന്നു. അതിനും മുമ്പ് കുഞ്ഞൻ കമ്പ്യൂട്ടർ എന്ന സ്ഥാനം അലങ്കരിച്ചിരുന്ന 2x2x4 മി.മി മിഷിഗൻ മൈക്രോ മോടെക്കിന് വൈദ്യുതി വിതരണം നഷ്ടപ്പെട്ടാലും വിവരങ്ങളും പ്രോഗ്രാമുകളും സൂക്ഷിക്കാൻ കെൽപുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.