Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightബി.എസ്.എൻ.എലിനെ...

ബി.എസ്.എൻ.എലിനെ കരകയറ്റാൻ മാർഗനിർദേശങ്ങളുമായി പുതിയ സി.എം.ഡി

text_fields
bookmark_border
ബി.എസ്.എൻ.എലിനെ കരകയറ്റാൻ മാർഗനിർദേശങ്ങളുമായി പുതിയ സി.എം.ഡി
cancel

തൃശൂർ: നഗര പ്രദേശങ്ങളിലെ ലാൻറ് ഫോൺ തകരാർ പരാതി ലഭിച്ച് നാല് മണിക്കൂറിനകം നന്നാക്കക്കണം. ഗ്രാമങ്ങളിൽ ഇതി ന് ആറ് മണിക്കൂറാണ് സമയം. ഇൻറർനെറ്റ് കണക്ഷൻ തകരാർ 24 മണിക്കൂറിനകവും എഫ്.ടി.ടി.എച്ച് (ഫൈബർ ടു ദ ഹോം) കണക്ഷൻ സംബന്ധിച്ച പരാതി 48 മണിക്കൂറിനുള്ളിൽ പരിഹരിച്ചിരിക്കണം. ബഹുമുഖ പ്രതിസന്ധി നേരിടുന്ന ബി.എസ്.എൻ.എലിനെ കരകയറ്റാന ുള്ള പല നിർദേശങ്ങളിൽ ചിലതാണിത്. പുതിയ ചെയർമാൻ-കം-മാനേജിങ് ഡയറക്ടർ പി.കെ. പുർവാർ സർക്കിൾ, ജില്ലാ മേധാവികൾക്ക്  ചൊവ്വാഴ്ച അയച്ച ഡെമി ഒഫിഷ്യൽ (അർധ ഔദ്യോഗികം) കത്തിലാണ് ഇതടക്കമുള്ള മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്.

ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ബി.എസ്.എൻ.എലിെൻറ നവീകരണത്തിന് സർക്കാരും മാനേജ്മെൻറും കഠിന പരിശ്രമം നടത്തുന്നുവെന്ന് അവകാശപ്പെട്ട് തുടങ്ങുന്ന കത്തിലാണ് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. പ്രവർത്തനം മെച്ചപ്പെടുത്തുകയും അതുവഴി വരുമാനം വർധിപ്പിക്കുകയും വേണമെന്നാണ് രണ്ട് പേജുള്ള കത്തിലെ സന്ദേശം.

ലാൻഡ്ലൈൻ, ബ്രോഡ്ബാൻറ്, എഫ്.ടി.ടി.എച്ച് വരിക്കാരുടെ എണ്ണം ഉയർത്തണം. ലാൻഡ്ലൈൻ ഉപഭോക്താക്കൾ കുറയുന്നുണ്ട്. ഇത് കഴിഞ്ഞ മാർച്ച് 31ലെ അവസ്ഥയിലേക്കെങ്കിലും ഉയർത്തണം. എഫ്.ടി.ടി.എച്ച് വരിക്കാരുടെ എണ്ണം 2018-‘19ൽ ഉണ്ടായിരുന്നതിെൻറ ഇരട്ടിയാക്കണം. മൊബൈൽ വരിക്കാരുടെ എണ്ണം മാസം രണ്ട് ദശലക്ഷം വർധിപ്പിക്കണം. ഇതിന് റീടെയിൽ രംഗത്തുള്ള വ്യാപാരികളുമായി ബന്ധപ്പെട്ട് മേളകളും മറ്റും നടത്തി ബ്രാൻഡിങ് ശക്തമാക്കണം. ഓരോ സാമ്പത്തിക വർഷവും വരുമാനത്തിൽ 10 ശതമാനം വർധനവാണ് ലക്ഷ്യം.

കുടിശ്ശിക പിരിവിന് ‘പ്രോജക്ട് ഐശ്വര്യ’ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എസ്.എൻ.എലിെൻറ ഒഴിവുള്ളതും ഉപയോഗം കുറവുള്ളതുമായ കെട്ടിടങ്ങൾ വാടകക്ക് നൽകി ഈ സാമ്പത്തിക വർഷം 1,000 കോടി രൂപ സമാഹരിക്കണം. ഊർജ ഉപയോഗം പരമാവധി കുറക്കണം. പുറംകരാർ നൽകുന്നത് കഴിയാവുന്നത്ര ഒഴിവാക്കി കമ്പനിയുടെ മനുഷ്യ വിഭവശേഷി വിനിയോഗിക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് കുറക്കാം. ഇത് കർശനമായി പാലിക്കണം. ഈ നിർദേശങ്ങൾ ഓരോ സർക്കിളിലും നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ താൻ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സി.എം.ഡിൽ കത്തിൽ അറിയിച്ചിട്ടുണ്ട്.

അതേസമയം; ‘ബി.എസ്.എൻ.എൽ നിങ്ങളുടെ വാതിൽപ്പടിയിൽ’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ ജീവനക്കാരുടെ സംയുക്ത സംഘടനകൾ സി.എം.ഡിയുടെ നിർദേശങ്ങൾ സ്വീകാരിക്കുന്നുണ്ടെങ്കിലും ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഉപകരണങ്ങളും സാമഗ്രികളും ആവശ്യത്തിന് കിട്ടാതായിട്ട് കാലങ്ങളായി. കേടായ ഫോണിന് പകരം നൽകാൻ പോലുമില്ല. കേബിളനുപോലും ക്ഷാമമുണ്ട്. 4ജി ഇല്ലാത്തത് മൊബൈൽ രംഗത്ത് എതിരാളികളോട് പിടിച്ചു നിൽക്കാനുള്ള ശേഷി ചോർത്തിയിട്ടുണ്ട്. ജീവനക്കാർ വൻതോതിൽ വിരമിക്കുന്നുണ്ട്. അതോടൊപ്പം, ഫീൽഡിൽ ജോലി ചെയ്യുന്ന കരാറുകാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു. നിലവിലുള്ള കരാറുകാർക്ക് വേതനം മാസങ്ങളായി കുടിശികയാണ്. ഈ അവസ്ഥയിൽ എത്ര രംഗത്തിറങ്ങിയാലും ഫലം കുറയുമെന്നാണ് സംഘടനകളുടെ ഐക്യവേദി ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ; ബി.എസ്.എൻ.എലിെൻറയും ഡൽഹി, മുംബൈ നഗരങ്ങളിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ എം.ടി.എൻ.എലിെൻറയും (മഹാനഗർ ടെലികോം നിഗാം ലിമിറ്റഡ്) പ്രശ്നങ്ങൾ പരിശോധിക്കാനും പരിഹാരം കാണാനും കേന്ദ്ര സർക്കാർ മന്ത്രിതല സമിതി രൂപവത്കരിച്ചു. അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതിയിൽ ടെലികോം വകുപ്പു മന്ത്രി രവിശങ്കർ പ്രസാദും ധനമന്ത്രി നിർമല സീതാരാമനും അംഗങ്ങളാണ്. സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച നടന്നെങ്കിലും പ്രത്യേക നിർദേശങ്ങളൊന്നും ഉയർന്നിട്ടില്ലെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlmalayalam newstech news
News Summary - BSNL New Plan-Tech News
Next Story