തൽക്കാലം തടയിട്ട് ‘പേരുപറയാതൊരു ഹീറോ’
text_fields
ലണ്ടൻ: രണ്ടുദിവസത്തിനിടെ ലോകത്തിെൻറ പകുതി രാജ്യങ്ങളിലും ഭീതിവിതച്ച് അതിവേഗം പടർന്ന വൈറസ് കൂടുതൽ ദുരന്തം വിതക്കാതെ നിർത്തിയത് ബ്രിട്ടീഷ് സൈബർ സുരക്ഷാ ഗവേഷകെൻറ അവിചാരിത നീക്കം. ബ്രിട്ടീഷ് ആരോഗ്യവകുപ്പിനെയുൾപ്പെടെ മുൾമുനയിൽ നിർത്തി മുന്നേറിയ വൈറസ് കൂടുതൽ സ്ഥാപനങ്ങളെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു യുവാവ്. വൈറസിനകത്ത് ഒളിഞ്ഞിരുന്ന ഡൊമൈൻ നാമം ഇതുവരെയും രജിസ്റ്റർ ചെയ്തില്ലെന്നു കണ്ട് രജിസ്റ്റർ ചെയ്തതോടെ വൈറസ് പടരുന്നതും അവസാനിച്ചതായി തിരിച്ചറിയുകയായിരുന്നു. ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള ക്രിപ്റ്റോസ് ലോജിക് എന്ന സൈബർ സുരക്ഷ ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് തെൻറ @malwaretechblog എന്ന വിലാസം മാത്രമാണ് ട്വിറ്ററിൽ പുറത്തുവിട്ടത്.
അതേസമയം, ഹാക്കർമാർ അതിശക്തരായതിനാൽ ഏതുസമയവും വീണ്ടും ആക്രമണം പുനരാരംഭിക്കാമെന്നും നിർത്തിയത് താൽക്കാലികമാണെന്നും യുവാവ് പറയുന്നു. സംഘം ഇതുവരെയായി 20,000 ഡോളർ ഇതുവഴി തട്ടിയെടുത്തിട്ടുണ്ട്. 100 കോടി ഡോളർ വരെ ഹാക്കർമാർ നേടാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.