2019: കായിക രംഗത്തെ നേട്ടങ്ങൾ, വീഴ്ചകൾ
text_fieldsഏഴുമാസങ്ങൾക്കപ്പുറം ടോക്യോ ഒളിമ്പിക്സിന് കൊടിയേറാനിരിക്കേ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും ഫലങ്ങളാണ് 2019 ഒളിമ്പിക് കായിക ഇനങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചത്. സ്വിറ്റ്സർലൻഡിലെ ബേസലിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായി ബാഡ്മിൻറൺ താരം പി.വി. സിന്ധുവും ചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തു. ഗുസ്തിക്കാരും ബോക്സർമാരും ഷൂട്ടർമാരും പോയ വർഷം ഇന്ത്യയുടെ യശസ്സുയർത്തി. 2019ലെ സുപ്രധാന ഒളിമ്പിക് ഇനങ്ങളിലെ ഇന്ത്യയുടെ പ്രകടനങ്ങളിലൂടെ.
കയറ്റിറക്കങ്ങൾ കണ്ട ബാഡ്മിൻറൺ
ആഗസ്റ്റിൽ ബേസലിൽ ജപ്പാെൻറ നൊസോമി ഒകുഹാരയെ തോൽപിച്ച് പി.വി. സിന്ധു ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ജേതാവായി രാജ്യത്തിെൻറ അഭിമാനമായി മാറി. ടൂർണമെൻറിലെ സിന്ധുവിെൻറ അക്രമണോത്സുകതയും ഫോമും കണ്ട ഏതൊരാളും അവർ തുടർ ദിവസങ്ങളിൽ മികവ് തുടരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ശേഷം നടന്ന ടൂർണമെൻറുകളിൽ ആദ്യ റൗണ്ടുകളിൽ തോറ്റുപുറത്തായ സിന്ധുവിെൻറ സങ്കടം നിറഞ്ഞ മുഖം മറക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്.
സൈന നെഹ്വാളിെൻറ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ജനുവരിയിൽ ഇന്തോനേഷ്യൻ മാസ്റ്റേഴ്സിൽ ജേതാവായതൊഴിച്ചാൽ സൈനയും ടൂർണമെൻറുകളിൽനിന്ന് എളുപ്പം മടങ്ങി. സിംഗ്ൾസിൽ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽ സമ്മാനിച്ച ബി. സായ്പ്രണീതാണ് പുരുഷ താരങ്ങളിൽ തിളങ്ങിയത്. മുൻനിര താരം കെ. ശ്രീകാന്തിന് മികവ് പ്രകടിപ്പിക്കാനായില്ല. നാല് ടൂർണമെൻറുകൾ വിജയിച്ച സൗരഭ് വർമ പ്രതീക്ഷ നൽകി.
ഡബ്ൾസ് സന്തോഷം
സിംഗ്ൾസിനൊപ്പം ഡബ്ൾസിൽ രണ്ട് യുവതാരങ്ങൾ ഇന്ത്യൻ ബാഡ്മിൻറണിൽ മികച്ച നേട്ടങ്ങൾ സമ്മാനിച്ച വർഷംകൂടിയാണിത്. ജൂലൈയിൽ തായ്ലൻഡ് ഓപണിൽ ജേതാക്കളായി സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം സൂപ്പർ 500 കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ജോഡിയായി മാറി. ശേഷം ഫ്രഞ്ച് ഓപൺ 750 ഫൈനലിൽ കടന്ന ഇരുവരും ലോക റാങ്കിങ്ങിൽ ആദ്യ 10ലും ഇടംനേടി.
ഗോദ ജയിച്ച് ഗുസ്തിക്കാർ
കസാഖ്സ്താനിലെ നൂർ സുൽത്താനിൽ നടന്ന ലോക സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ അഞ്ച് മെഡലുകളും നാല് ഒളിമ്പിക് ക്വോട്ടയുമാണ് ഫയൽവാന്മാർ ഇന്ത്യക്ക് സമ്മാനിച്ചത്. 18 വർഷത്തിന് ശേഷം ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ് സ്വർണ മെഡൽ ഇന്ത്യയിലെത്തിച്ച ദീപക് പൂനിയ സീനിയർ അരങ്ങേറ്റത്തിൽ വെള്ളി നേടി. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലിലൊതുങ്ങിയെങ്കിലും ബജ്റംഗ് പൂനിയയും വിനേഷ് ഫോഖട്ടും ഒളിമ്പിക് ബെർത്ത് നേടി ടോക്യോ പ്രതീക്ഷകൾക്ക് വെളിച്ചമേകി.
സുവർണാവസരം പാഴാക്കിയ ബ്ലൂ ടൈഗേഴ്സ്
കഴിഞ്ഞ 12 മാസത്തിനിടെ വെറും രണ്ട് ജയങ്ങളുമായാണ് ഇന്ത്യൻ ഫുട്ബാൾ ടീം പോരാട്ടമവസാനിപ്പിച്ചത്. തായ്ലൻഡിനെതിരെ 4-1െൻറ ജയവുമായി പുതുവർഷം ആരംഭിച്ച ഇന്ത്യ തോൽവികളും സമനിലകളുമായി സമീപകാലത്ത് റാങ്കിങ്ങിൽ പിന്നാക്കം പോയി. ലോകകപ്പ് യോഗ്യത റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിച്ചിട്ടും മുതലെടുക്കാനാകാതെ പോയ നിരാശയിലാണ് ഇന്ത്യ. എന്നാൽ, ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ മണ്ണിൽ ഗോൾരഹിത സമനിലയിൽ തളച്ചതാണ് ഇന്ത്യൻ ഫുട്ബാളിലെ സുവർണനിമിഷം.
നായകൻ സുനിൽ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് ഗോൾവല കാത്ത ഗുർപ്രീത സിങ് സന്ധുവിെൻറ മിന്നുന്ന പ്രകടനമാണ് ജയത്തോളം പോന്ന സമനില സമ്മാനിച്ചത്. ഖത്തറിനോട് ഇൗ വർഷം തോൽക്കാത്ത ഏക ടീം ഇന്ത്യയാണെന്നറിയുേമ്പാൾ ജയത്തിെൻറ മാറ്റ് കൂട്ടും. പ്രതീക്ഷയോടെ അടുത്ത മത്സരങ്ങൾക്കിറങ്ങിയ ഇന്ത്യ മത്സരം അവസാനിക്കാൻ മിനിറ്റുകൾമാത്രം ശേഷിക്കേ നേടിയ ഗോളുകളുടെ ബലത്തിൽ റാങ്കിങ്ങിൽ താഴ്ന്ന ബംഗ്ലാദേശിനോടും അഫ്ഗാനിസ്താനോടും സമനില പിടിക്കേണ്ടി വന്നു. ഒമാനോട് ഏകപക്ഷീയമായ ഒരുഗോൾ തോൽവി കൂടി ആയതോടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അവസാനമായി.
ഷൂട്ടിങ്ങിലെ ടോക്യോ സ്വപ്നം
ഈ വർഷം കഴിഞ്ഞ റൈഫ്ൾ-പിസ്റ്റൾ ലോകകപ്പ് ഫൈനൽസിൽ ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. 21 സ്വർണവും ആറുവെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ വാരിക്കൂട്ടിയത്. 15 ഒളിമ്പിക് ബെർത്തുകളാണ് ടോക്യോയിൽ ഇന്ത്യക്ക് ലഭിച്ചത്. നാഷനൽ റൈഫ്ൾസ് അസോസിയേഷൻ തങ്ങളുടെ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മനു ഭാകർ, സൗരഭ് ചൗധരി, ദിവ്യാൻഷ് പൻവാർ എന്നീ യുവതാരങ്ങളുടെ ഉദയത്തിന് കാരണമായി.
ഞെട്ടിച്ച് സുമിത് നഗൽ
യു.എസ് ഓപണിെൻറ ഒന്നാം റൗണ്ടിൽ ടെന്നിസ് ഇതിഹാസം റോജർ ഫെഡററിന് എതിരാളിയായി ഒരിന്ത്യക്കാരൻ എന്ന വാർത്ത പുറത്തുവന്നതിന് ശേഷമാണ് സുമിത് നഗൽ എന്ന പേര് കായികപ്രേമികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു സെറ്റിൽ സ്വിസ് താരത്തെ തോൽപിച്ച നഗൽ ഏവരെയും ഞെട്ടിക്കുകയും ചെയ്തു.
ദോഹ ദുരന്തം
കഴിഞ്ഞ വർഷം ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ട്രാക്കിലും ഫീൽഡിലും നടത്തിയ മികച്ച പ്രകടനം ഇന്ത്യൻ അത്ലറ്റുകൾ ദോഹയിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തുടരുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. 26 അത്ലറ്റുകളുമായി ദോഹയിലേക്ക് പറന്ന ഇന്ത്യൻ സംഘം വെറുംകൈയോടെ മടങ്ങി. ഇതോടൊപ്പംതന്നെ മെഡൽ പ്രതീക്ഷകളായ ജാവലിൻ താരം നീരജ് ചോപ്രയും സ്പ്രിൻറർ ഹിമ ദാസും പരിക്കുമൂലം ഏറെ നാൾ പുറത്തിരുന്നത് ഒളിമ്പിക് തയാറെടുപ്പുകൾക്ക് വിലങ്ങുതടിയായി മാറിയിട്ടുണ്ട്. മരുന്നടി പിടിക്കപ്പെട്ടതോടെ ഗേമതി മാരിമുത്തുവിെൻറ ഏഷ്യൻ ഗെയിംസ് മെഡൽ തിരിച്ചെടുത്ത സംഭവം നാണക്കേടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.